ജമ്മു കശ്മീരിലെ കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ശക്തമായ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്

ജമ്മു കശ്മീരിലെ കുൽഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. ഭീകരർ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ശക്തമായ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരിൽ നിന്നും നിരവധി ആയുധങ്ങൾ കണ്ടെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. വെടിവെപ്പിൽ മൂന്ന് സൈനികർക്കും പരിക്കേറ്റു. ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ടവരെയാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്
കുൽഗാമിലെ നാഗ്നഡ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.. ജൂലൈ 5 ന് ഇതേ സ്ഥലത്തുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. കുല്‍ഗാമിലെ അരിയ ഗ്രാമത്തിലാണ് അന്ന് ഏറ്റുമുട്ടലുണ്ടായത്. കശ്മീരിലെ ഭീകരര്‍ക്കെതിരെയുള്ള ശക്തമായ തിരച്ചിലാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.
കശ്മീരിലെ കുപ്‌വാരയിലെ കേരാണ്‍ സെക്ടറിലെ ഏറ്റുമുട്ടലില്‍ ഇന്നലെ ഒരു ഭീകരനെ വധിച്ചിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോഞ്ച് പാഡുകളില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി 300 ഓളം ഭീകരര്‍ തക്കം പാര്‍ത്തിരിക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണ രേഖയിലും അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ശന പരിശോധനകളാണ് ഏര്‍പ്പെടുത്തിയിരുന്നത്
ഇതിനിടെ, അതിര്‍ത്തിയിലെ സുരക്ഷാ അവലോകനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലഡാക്കിലെത്തി. സംയുക്ത സേനമേധാവി ജനറല്‍ ബിപിന്‍ റാവത്തിനും കരസേന മേധാവി ജനറല്‍ എം എം നരവനെയ്ക്കും ഒപ്പം പ്രതിരോധമന്ത്രി രാവിലെ ലേയിലെത്തി. സ്റ്റാക്നയില്‍ സൈനിക അഭ്യാസം നിരീക്ഷിച്ചു. പാംഗോങ് തടാകത്തിന് സമീപത്തെ ലുകുങ് സൈനിക പോസ്റ്റില്‍ പ്രതിരോധമന്ത്രി സന്ദര്‍ശനം നടത്തും.
ഗല്‍വാനില്‍ ഇന്ത്യ ചൈന സംഘര്‍ഷമുണ്ടായതിന് ശേഷം ആദ്യമായാണ് പ്രതിരോധമന്ത്രി അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. കിഴക്കന്‍ ലഡാക്കില്‍ പൂര്‍ണമായ സേന പിന്മാറ്റത്തിന് നടപടികള്‍ തുടരാന്‍ ഇന്ത്യ ചൈന കോര്‍ കമാന്‍ഡര്‍മാരുടെ ചൊവ്വാഴ്ച്ച നടന്ന ചര്‍ച്ചയില്‍ ധാരണയായിരുന്നു. വൈകീട്ട് പ്രതിരോധമന്ത്രി ശ്രീനഗറിലെത്തും. വടക്കന്‍ കശ്മീരിലെ അതിര്‍ത്തിമേഖലകളിലും രാജ്നാഥ് സിങ് സന്ദര്‍ശനം നടത്തും. അമര്‍നാഥ് തീര്‍ഥയാത്രയുടെ ഒരുക്കങ്ങളും വിലയിരുത്തും
https://www.facebook.com/Malayalivartha






















