പ്രേമം തലക്ക് പിടിച്ചപ്പോൾ ഇന്ത്യ പാകിസ്ഥാൻ അതിർത്തി തർക്കങ്ങളും കോവിഡ് പ്രശ്നങ്ങളും ഒന്നും യുവാവിന്റെ തലയിൽ കയറിയില്ല.. കോവിഡ് യാത്രാവിലക്ക് മറികടന്ന് പാകിസ്ഥാൻ കാമുകിയെ കാണാൻ നേരെ വച്ചുപിടിച്ചത് അതിർത്തിയിലേക്ക്; കാമുകിയെ കാണാൻ പാക്കിസ്ഥാൻ അതിർത്തി കടക്കാനെത്തിയ യുവാവിനെ പിടികൂടി ബിഎസ്എഫ്..

കാമുകിയെ കാണാൻ പാക്കിസ്ഥാൻ അതിർത്തി കടക്കാനെത്തിയ യുവാവിനെ പിടികൂടി ബിഎസ്എഫ്. 20കാരനായ സീഷൻ സിദ്ധിഖ് ആണ് സാഹസികമായി സൈക്കിളിൽ കാമുകിയെ കാണാൻ പാകിസ്താനിലേക്ക് പുറപ്പെട്ടത് ..
അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ ബിഎസ്എഫ് പിടികൂടുകയായിരുന്നു . കോവിഡിന്റെ പശ്ചാത്തലത്തിൽ അനുമതി ഇല്ലാതെ മഹാരാഷ്ട്ര അതിർത്തി കടന്ന കുറ്റവും നിരോധിത മേഖലയിൽ പ്രവേശിച്ച കുറ്റവും ഇയാൾക്കെതിരെ ചുമത്തി.
ഗുജറാത്തിലെ കച്ച് – ഈസ്റ്റ് മേഖല പൊലീസാണു കേസെടുത്തത്. മൂന്നാംവർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ സിദ്ധിഖി മഹാരാഷ്ട്രയിലെ ഉസ്മാനാബാദിൽനിന്ന് അഹമ്മദ്നഗറിലേക്ക് സൈക്കിളിലാണ് എത്തിയത്.
ഇവിടെനിന്ന് കച്ചിലേക്ക് ബൈക്കും സംഘടിപ്പിച്ചു. കുറച്ചുമാസം മുമ്പ് ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പരിചയപ്പെട്ട പാക്കിസ്ഥാനി പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലാകുകയായിരുന്നു..കറാച്ചിയിലെ ഷാ ഫൈസൽ എന്ന ടൗണിൽ ആണ് സിദ്ധിഖിയുടെ കാമുകിയായ സാമ്രാ ഉള്ളത് ..
ജൂലൈ 11ന് രാവിലെ 9.45ന് ഖാജാ നഗറിലെ വീട്ടിൽനിന്ന് ഇറങ്ങിയ ഇയാളെ കാണാനില്ലെന്ന പരാതി മഹാരാഷ്ട്ര പൊലീസിന് നൽകിയിരുന്നു.. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്ര പോലീസ് ഗുജ്റ=റാത്ത പോലീസിനും BSF നും വിവരം കൈമാറുകയായിരുന്നു .
ഗൂഗിൾ മാപ് ഉപയോഗിച്ചാണ് യുവാവ് അതിർത്തിയിൽ എത്തിയത് .യുവാവിന്റെ മൊബൈൽ ട്രാക്ക് ചെയ്താണ് BSF സിദ്ധിക്കിനെ വ്യാഴാഴ്ച വൈകിയിട്ട് ഇന്ത്യ – പാക്ക് അതിർത്തിക്ക് 1.5 കിലോമീറ്റർ അടുത്തായി ബിഎസ്എഫ് കണ്ടെത്തിയത്. ഇയാൾക്ക് ബൈക്ക് എങ്ങനെ കിട്ടിയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്
കണ്ടുകിട്ടിയപ്പോൾ ആകെ തളർന്നു അവശനായിരുന്നു സിദ്ധിഖി .. റാൻ ഓഫ് കച്ചിൽ വെച്ച് രണ്ടുമണിക്കൂറിൽ അധികം ബോധരഹിതനായിരുന്നു എന്നും യുവാവ് പോലീസിനോട് പറഞ്ഞു. ആധാർ കാർഡ്, പാൻകാർഡ്, എ ടി എം കാർഡ് എന്നിവയും സിദ്ധിഖിന്റെ കൈവശം ഉണ്ടായിരുന്നു
https://www.facebook.com/Malayalivartha






















