ശുഭ പ്രതീക്ഷ ! കോവിഡ് രോഗത്തിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുമതി നൽകി

ഇന്ത്യയുടെ കോവിഡ് വാക്സിൻ പരീക്ഷണ രംഗത്ത് ശുഭ പ്രതീക്ഷ. കോവിഡ് രോഗത്തിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുമതി നൽകി. ഐസിഎംആറും ഭാരത് ബയോട്ടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡും ചേര്‍ന്നാണ് കോവിഡിനെതിരായ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന്‍ വികസിപ്പിച്ചത്. ആരോഗ്യമുള്ള, സന്നദ്ധരായ ആളുകളിൽ തിങ്കളാഴ്ച മുതൽ കോവാക്സിൻ മരുന്നിന്റെ പരീക്ഷണം നടത്താൻ ആശുപത്രി തയ്യാറെടുക്കുകയാണ്.
കോവാക്സിന്റെ മനുഷ്യരിലെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തിരഞ്ഞെടുത്തത്. കോവാക്‌സിന്റെ മനുഷ്യരിലുള്ള ഒന്നാംഘട്ട പരീക്ഷണവും രണ്ടാംഘട്ട പരീക്ഷണവും നടത്താന്‍ ഐസിഎംആര്‍ നിയോഗിച്ച 12 സ്ഥാപനങ്ങളില്‍ ഒന്നാണ് എയിംസ്. ഫേസ് 1, ഫേസ് 2 പരീക്ഷണങ്ങളാണ് നടത്തുക. ഫേസ് 1ൽ 375 പേരിലാണ് പരീക്ഷിക്കുക. ഇതിൽ പരമാവധി 100 പേർ എയിംസിൽ നിന്നുള്ളവരായിരിക്കും.
കോവിഡ് ബാധിച്ചിട്ടില്ലാത്ത, 18നും 55നും ഇടയിൽ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുകയെന്ന് എയിംസ് സെന്റർ ഫോർ കമ്യൂണിറ്റി മെഡിസിൻ പ്രഫസർ ഡോ. സഞ്ജയ് റായ് പറഞ്ഞു. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് Ctaiims.covid19@gmail.com എന്ന മെയിൽ ഐഡിയിലേക്കോ, 7428847499 എന്ന നമ്പരിൽ വിളിച്ചോ എസ്എംഎസ് അയച്ചോ പങ്കെടുക്കാം.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ആണ് ഐസിഎംആറും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും (എൻഐവി) സഹകരിച്ച് കോവാക്സിൻ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടുത്തിടെ അനുമതി നൽകിയിരുന്നു. എന്‍ഐവി രോഗ ലക്ഷണമില്ലാതിരുന്ന കോവിഡ്-19 രോഗിയില്‍ നിന്നും വൈറസിനെ വേര്‍തിരിച്ചെടുത്ത് മെയ് മാസത്തിന്റെ തുടക്കത്തില്‍ ബിബിഐഎല്ലിന് കൈമാറി. അവര്‍ ഹൈദരാബാദിലെ അതീവ സുരക്ഷിതമായ പരീക്ഷണ ലാബില്‍ ജീവനില്ലാത്ത വൈറസിനെ ഉപയോഗിച്ചുള്ള വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ശ്രമം ആരംഭിച്ചു.
എന്‍ഐവി രോഗ ലക്ഷണമില്ലാതിരുന്ന കോവിഡ്-19 രോഗിയില്‍ നിന്നും വൈറസിനെ വേര്‍തിരിച്ചെടുത്ത് മെയ് മാസത്തിന്റെ തുടക്കത്തില്‍ ബിബിഐഎല്ലിന് കൈമാറി. അവര്‍ ഹൈദരാബാദിലെ അതീവ സുരക്ഷിതമായ പരീക്ഷണ ലാബില്‍ ജീവനില്ലാത്ത വൈറസിനെ ഉപയോഗിച്ചുള്ള വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ശ്രമം ആരംഭിച്ചു.
രാജ്യത്തെ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തദ്ദേശീയമായി വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒരുപടി കൂടി മുന്നേറിയിരിക്കുകയാണ്.
ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വളരെ കുറച്ച് ആളുകളിലാണ് പരീക്ഷിക്കുന്നത്. വാക്‌സിന്റെ സുരക്ഷിതമായ ഡോസ് കണ്ടെത്തുന്നതിനും വൈറസിനെതിരെ പ്രതിരോധശേഷി ശരീരത്തില്‍ ഉണ്ടാകുന്നുണ്ടോയെന്നും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്നും കണ്ടെത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. വയസ്സ്, ലിംഗം തുടങ്ങിയ പ്രത്യേകകള്‍ക്ക് അനുസരിച്ച് വാക്‌സിന്‍ പ്രതികരിക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തുന്നതിനായി ധാരാളം പേരില്‍ പരീക്ഷിക്കുന്നതാണ് രണ്ടാം ഘട്ടം.
ഏതൊരു പുതിയൊരു മരുന്നിനേയും പോലെ വാക്‌സിനും നാല് ഘട്ടങ്ങളിലൂടെയുള്ള ക്ലിനിക്കല്‍ പരീക്ഷണത്തിന് വിധേയമാകണം. പ്രീ-ക്ലിനിക്കല്‍ ഘട്ടത്തില്‍ തുടങ്ങി ആയിരക്കണക്കിന് ആളുകളില്‍ പരീക്ഷിക്കുന്ന മൂന്നാം ഘട്ടം വരെ നീളുന്നു ഈ പരീക്ഷണം. ഡ്രഗ്‌സ് കണ്‍ട്രോളറില്‍ നിന്നും അനുമതി ലഭിച്ച് വിപണിയിലെത്തുന്ന മരുന്നിനെ നിര്‍മ്മാതാക്കള്‍ തുടര്‍ന്നും നിരീക്ഷിച്ചു കൊണ്ടേയിരിക്കണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വാക്‌സിന്‍ രോഗികളില്‍ അനാവശ്യമായ പ്രഭാവം സൃഷ്ടിക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ഇത്.
https://www.facebook.com/Malayalivartha






















