സഹോദരൻ 27,000 രൂപയ്ക്ക് വേശ്യാലയത്തിന് വിറ്റ 13 കാരി 100 ല്‍ വിളിച്ച് പൊലീസിന്റെ സഹായംതേടി രക്ഷപ്പെട്ടു;
സഹോദരന്‍ 27,000 രൂപയ്ക്ക് വേശ്യാലയത്തിന് വിറ്റ 13 കാരി 100 ല്‍ വിളിച്ച് പൊലീസിന്റെ സഹായംതേടി രക്ഷപ്പെട്ടു. ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 18 നായിരുന്നു സംഭവം. എന്നാല്‍ ചൊവ്വാഴ്ച പെണ്‍കുട്ടി 100 ലേക്ക് വിളിച്ച് സഹായം തേടിയതോടെ പൊലീസ് സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തുകയും കുറ്റവാളികളെയെല്ലാം പൊക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ ഫോണ്‍വിളിയോട് പെട്ടെന്ന് തന്നെ പ്രതികരിച്ച പൊലീസ് പ്രദേശത്ത് നടത്തിയ ഓപ്പറേഷനാണ് രക്ഷയായത്. പ്രതിയായ യുവാവ് പെൺകുട്ടിയുടെ അർദ്ധ സഹോദരനാണ് ... പിതാവിന്റെ രണ്ടാം വിവാഹത്തില്‍ പിറന്ന 13 വയസ്സുമാത്രം പ്രായമുള്ള സഹോദരിയെ ആണ് 27,000 രൂപയ്ക്ക് വേശ്യാലയത്തിന് വിറ്റത് .
വസ്തുതര്‍ക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അച്ഛനുമായി നിരന്തരം വഴക്കടിച്ചിരുന്ന അമ്മ പിണങ്ങിപ്പോയതോടെ കുട്ടി അച്ഛന്റെ ആദ്യ വിവാഹത്തിലെ സഹോദരനും ഭാര്യയ്ക്കും ഒപ്പം കവാലി ജില്ലയിലെ നെല്ലൂരില്‍ താമസിച്ചുവരികയായിരുന്നു. ജൂലൈ 12 ന് സഹോദരനും ഭാര്യയും പെണ്‍കുട്ടിയെ ശിംഗരയാ കൊണ്ടയിലേക്ക് കൊണ്ടുപോകുകയും 27,000 രൂപയ്ക്ക് പെണ്‍വാണിഭ സംഘത്തിന് വില്‍ക്കുകയുമായിരുന്നു.
എന്നാല്‍ പെണ്‍കുട്ടി ഉടന്‍ തന്നെ പൊലീസിന് ഫോണ്‍ ചെയ്ത് സഹായം തേടി. ലൊക്കേഷന്‍ പിന്തുടര്‍ന്ന് എത്തിയ പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. സംഭവം ആന്ധ്രയെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പോക്സോ നിയമപ്രകാരം സഹോദരനും ഭാര്യയ്ക്കും എതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ എത്തിച്ച വീടിന്റെ ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ഇയാള്‍ വേശ്യാലയം നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha