രാജ്യത്തെ ഞെട്ടിച്ച് ധാരാവി!!!! ഞായറാഴ്ച്ച കേവലം രണ്ടു കേസുകൾ മാത്രം

രാജ്യമെങ്ങും കോവിഡ് അതി ഭീകരമായി പടരുകയാണ്. എന്നാൽ ഈ ഘട്ടത്തിൽ രാജ്യത്തെ വീണ്ടും ഞെട്ടിച്ച് ധാരാവി. 11 ഏക്കര്‍, പത്ത് ലക്ഷത്തേോളം മനുഷ്യര്‍, പതിനായിരക്കണക്കിനു കൂരകള്‍. ഒന്ന് തൊട്ടാല്‍ കൂടെ പോരുന്ന മഹാമാരി തുടക്കത്തില്‍ ഏറ്റവും ആശങ്കപ്പെടുത്തിയത് ധാരാവിയെയായിരുന്നു. ലോകത്തിലെ ഏറ്റവും ജനസാന്ദ്രമായ തെരുവുകളിലൊന്നാണ്യ മുംബൈയിലെ ധാരാവി.ഇത് മറ്റൊരു വുഹാൻ ആകുമോ എൻ ഭയം ആദ്യമൊക്കെ ശക്തമായിരുന്നു. എന്നാൽ ഇവിടെ ഞായറാഴ്ച്ചത്തെ കണക്കു വീണ്ടും രാജ്യത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. കേവലം രണ്ടു കേസുകൾ മാത്രമാണ് ധാരാവിയിൽ റിപ്പോർട്ട് ചെയ്തത്. അതിവേഗമായിരുന്നു ഇവിടം കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയത്. ഏപ്രിലില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അതിവേഗത്തിലുള്ള വ്യാപനമായിരുന്നുധാരാവിയിലുണ്ടായത്.
സാമൂഹിക അകമലടക്കമുള്ള കടുത്ത നിയന്ത്രണ നടപടികളിലൂടെ ധാരാവി കോവിഡിനെ മെരുക്കിയതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഞായറാഴ്ച രണ്ടു കേസുകള്‍ മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2531 പേര്‍ക്ക് ധാരാവിയില്‍ കോവിഡ് ബാധിച്ചിരുന്നു. ഇപ്പോൾ 113 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഒറ്റയക്കം മാത്രമായി ചുരുങ്ങി. ഇതിനിടെ ശനിയാഴ്ച മാത്രം 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറര ലക്ഷത്തോളം പേര്‍ താമസിക്കുന്നുണ്ട് ധാരാവിയില്‍. വ്യാപനം തടയുന്നതില്‍ ധാരാവിയുടെ വിജയത്തില്‍ ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റി. ലോകാരോഗ്യ സംഘടനയും ധാരാവിയെ പ്രശംസിക്കുകയുണ്ടായി
ധാരാവിയിലെ കാര്യം അത്ര എളുപ്പമായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. കണ്ടെത്തല്‍, പിന്തുടരല്‍, പരിശോധന, ചികിത്സ എന്നിങ്ങനെ നാല് ഘട്ടങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാണ് ഈ രീതിയിലെത്തിച്ചത്. ഡോക്ടര്‍മാരും സ്വകാര്യ ക്ലിനിക്കുകളും ക്യാമ്പയിനുകളുടെ ഭാഗമായി. 14970 പേരെ മൊബൈല്‍ വാനുകളില്‍ പരിശോധനയ്ക്ക് വിധേയരാക്കി. 47500 വീടുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിനുകള്‍ നടത്തിയെന്നും അധികൃതര്‍ അറിയിക്കുകയുണ്ടായി . ധാരാവിയില്‍ കോവിഡിനെ മെരുക്കിയത്‍ ഇങ്ങെനെ ആയിരുന്നു. 11 ഏക്കര്‍, പത്ത് ലക്ഷത്തേോളം മനുഷ്യര്‍, പതിനായിരക്കണക്കിനു കൂരകള്‍. ഒന്ന് തൊട്ടാല്‍ കൂടെ പോരുന്ന മഹാമാരി തുടക്കത്തില്‍ ഏറ്റവും ആശങ്കപ്പെടുത്തിയത് ധാരാവിയെയായിരുന്നു . തുടക്കത്തില്‍ പ്രതിദിനം നൂറിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നിടത്ത് ഇപ്പോള്‍ പത്തില്‍ താഴെ രോഗികള്‍മാത്രം. ആകെ 2,323 പേര്‍ക്ക് രോഗം കണ്ടെത്തിയെങ്കിലും 1700ലേറെ പേര്‍ രോഗമുക്തരായി. 86 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്. ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനു കീഴിലുള്ള ധാരാവിയിൽ കൃത്യമായി ആസൂത്രണം ചെയ്തു നടത്തിയ കർമ പദ്ധതികളാണ് കോവിഡിന്റെ വളർച്ചാ നിരക്ക് കുറച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കുന്നു. ഏപ്രിൽ മാസത്തിൽ കൊവിഡ് രോഗത്തിന്റെ വളർച്ചാ നിരക്ക് 12% ആയിരുന്നെങ്കിൽ മേയിൽ അത് 4.3 ശതമാനത്തിലേക്കും ജൂണിൽ 1.02 ശതമാനത്തിലേക്കും കുത്തനെ ഇടിഞ്ഞു.
പിന്നീടുള്ള കണക്കു പ്രകാരം ഏഴു ദിവസത്തേക്ക് കൊവിഡ് കേസുകൾ ഇരട്ടിക്കാനുള്ള ദിവസങ്ങളുടെ ദൈർഘ്യം 140 ആയി കൂടുകയും കൊവിഡ് കേസുകളുടെ വളർച്ചാ നിരക്ക് 0.55 ശതമാനമായി കുറയുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും കഠിനപ്രയത്നമാണ് ധാരാവിയെ ആദ്യം തുണച്ചത്.വീടു വീടാന്തരം കയറിയുള്ള ബോധവത്കരണവും പരിശോധനകളും. അന്‍പതിനായിരത്തോളം വീടുകള്‍ കയറിയിറങ്ങി ഏഴു ലക്ഷത്തോളം പേരെ പരിശോധിച്ചു. പൊതുശൗച്യാലയങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരിച്ചു. രോഗലക്ഷണം കാണുന്നവരെ ഉടന്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്കു മാറ്റി. ലോക്ഡൗണ്‍ ഇളവുകളുടെ ആദ്യഘട്ടത്തില്‍ ചേരിയിലെ താല്‍ക്കാലിക താമസക്കാര്‍ സ്വന്തം നാടുകളിലേക്കു മടങ്ങിയതും ആരോഗ്യ പ്രവർത്തകരുടെ ഭാരം കുറച്ചു.ധാരാവി വീണ്ടുംരാജ്യത്തെ ഞെട്ടിച്ചു.ഒരു കണക്കിന് പറഞ്ഞാൽ ഒരു പാഠം പഠിപ്പിക്കുന്നു.
https://www.facebook.com/Malayalivartha























