ഡൽഹിയിൽ കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന 27 വയസ്സുകാരനായ ഡോക്ടർ ഡോക്ടർ ജോഗിന്ദർ ചൗധരി കോവിഡ് ബാധിച്ച് മരിച്ചു

ഡൽഹിയിൽ കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുണ്ടായിരുന്ന 27 വയസ്സുകാരനായ ഡോക്ടർ ഡോക്ടർ ജോഗിന്ദർ ചൗധരി കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ചികിത്സയ്ക്കായി ചെലവായ 3.4 ലക്ഷം രൂപയുടെ ആശുപത്രി ബില്ല് അടയ്ക്കാൻ പോലും ഡോക്ടറുടെ കുടുംബത്തിന് കഴിവില്ല. ഈ സാഹചര്യത്തിൽ സഹപ്രവർത്തകരാണ് തുക സ്വരൂപിച്ച് ബില്ല് അടച്ചത്.
വിഡ് സ്പെഷ്യൽ ആശുപത്രിയായ ബാബാ സാഹേബ് അംബേദ്കർ ആശുപത്രിയിലെ ഡോക്ടറായിരുന്നു ജോഗിന്ദർ ചൗധരി. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടർക്ക് കോവിഡ് ബാധിച്ചത്. ജൂൺ 27നാണ് ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ലോക് നായക് ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്.
ആരോഗ്യനില മോശമായതോടെ സർ ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റി. 3.4 ലക്ഷത്തിന്റെ ആശുപത്രി ബില്ലാണ് കുടുംബത്തിന് ലഭിച്ചത്. കർഷകനാണ് ജോഗിന്ദറിന്റെ അച്ഛൻ. ആ കുടുംബത്തിന് താങ്ങാനാകുന്നതിലും അധികമായിരുന്നു ആശുപത്രി ബില്ല്.
സഹായം തേടി അച്ഛൻ ബാബാ സാഹേബ് അംബേദ്കർ ഡോക്ടേഴ്സ് അസോസിയേഷനെ സമീപിച്ചപ്പോഴാണ് സഹപ്രവർത്തകർ 2.8 ലക്ഷം രൂപ സ്വരൂപിച്ച് അച്ഛന് നൽകിയത് . ഡോക്ടറുടെ കുടുംബത്തിന്റെ അവസ്ഥ അസോസിയേഷൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
മധ്യപ്രദേശ് സ്വദേശിയായ ജോഗിന്ദർ കഴിഞ്ഞ വർഷം നവംബറിലാണ് ഡൽഹി ബാബാ സാഹേബ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.
https://www.facebook.com/Malayalivartha

























