ശക്തി തെളിയിച്ച് മോദി! റഫാല്‍ പറന്നെത്തി ! ആദ്യ റഫാല്‍ കരാറിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമയബന്ധിതമായി പോര്‍വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വെളിപ്പെടുത്തി റിട്ട. എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍

ചൈനയും പാകിസ്ഥാനും വിറച്ചു തുടങ്ങി. അതിർത്തിയിൽ സ്ഥിതി വഷളാകുന്ന സാഹചര്യം നിലനിൽക്കെ ഇന്ത്യയുടെ ശക്തി തെളിയിക്കാൻ റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയർ ബേസിൽ എത്തി. അൽ ദഫ്റാ എയർ ബേസിൽ നിന്ന് നാളെയാകും വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടുക. ഇന്നലെ ഫ്രാൻസിലെ മെറിഗ്നാക് വ്യോമതാവളത്തിൽ ഇന്ത്യൻ അംബാസഡറാണ് അഞ്ച് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തത്. 1990 സുഖോയ് വാങ്ങിത്തുടങ്ങിയതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന പുതിയ തരം വിദേശ ജെറ്റുകളുടെ ആദ്യ വരവാണിത്.
ഈ അവസരത്തിൽ ആദ്യ റഫാല്‍ കരാറിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമയബന്ധിതമായി പോര്‍വിമാനങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിട്ട. എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍. ഫ്രാന്‍സില്‍നിന്നുള്ള 5 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്കു യാത്ര തിരിച്ചതിനു പിന്നാലെയാണ് രഘുനാഥ് നമ്പ്യാരുടെ പ്രതികരണം. 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നീക്കം എങ്ങുമെത്താതിരുന്ന സാഹചര്യത്തിലാണ് മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തവും കൃത്യവുമായ നടപടി ഉണ്ടായത്. അതു ഭാഗ്യമായി. അല്ലെങ്കില്‍ ഇപ്പോഴൊന്നും റഫാല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തുമായിരുന്നില്ലെന്നും റിട്ട. എയര്‍ മാര്‍ഷല്‍ പറഞ്ഞു.
റഫാല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നതോടെ ആകാശക്കരുത്തില്‍ പാക്കിസ്ഥാനും ചൈനയ്ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യക്കു കഴിയും. നിലവില്‍ ഏറ്റവും കരുത്തുറ്റ പോര്‍വിമാനമാണ് റഫാല്‍. പാക്കിസ്ഥാന്റെ പക്കലുള്ള എഫ്16, ജെഎഫ് 17 എന്നിവയുമായി താരതമ്യപ്പെടുത്തേണ്ട കാര്യം പോലുമില്ല. ചൈനീസ് വിമാനമായ ചെങ്ദു ജെ-20 ആയി താര്യതമ്യം ചെയ്യുമ്പോഴും റഫാല്‍ ഏറെ മുന്നിലാണെന്ന് നമ്പ്യാര്‍ പറഞ്ഞു. വ്യോമസേനയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ 114 പോര്‍വിമാനങ്ങള്‍ കൂടി ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തുതന്നെ വരാനിരിക്കുന്ന മാക്-1എ, സുഖോയ് 30, മിഗ് 29 എന്നിവയ്ക്കു പുറമേയാണിത്.
36 വിമാനങ്ങളുടെ കരാറാണ് ഇന്ത്യ ഫ്രാൻസുമായി ഒപ്പ് വച്ചത്. ഇന്ത്യയിലേക്കുള്ള സംഘത്തിനൊപ്പം എൻജിനീയറിങ് ക്രൂ അംഗങ്ങളുമുണ്ട്. പതിനേഴാം ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഏഴ് പൈലറ്റുമാരിൽ ഒരാൾ മലയാളിയാണ്. എന്നാൽ സംഘാംഗങ്ങളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടില്ല. ജെറ്റ് വിമാനങ്ങളെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അംബാലയിലെ വ്യോമതാവളത്തിൽ തയാറാക്കിയതായി വ്യോമസേന അറിയിച്ചു.
https://www.facebook.com/Malayalivartha
























