ട്രെയിൻ - വിമാന സർവീസുകൾ ..സാധ്യതകൾ ഇങ്ങനെ

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം 'അൺലോക്ക്' നടപടികളും വേഗത്തിലാക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തിൻ്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഇളവുകൾ ആവശ്യമാണെന്ന നിലപാടിലാണ് നരേന്ദ്ര മോദി സർക്കാർ.
കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ വേണമെന്ന ആവശ്യം വിവിധ സംസ്ഥാനങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും അനുകൂല നിലപാടല്ല കേന്ദ്രത്തിൻ്റേത്. ഇതിൽ ഏറെ നിർണായകമാകുക ട്രെയിൻ - വിമാന സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ചാണ്.
ഓഗസ്‌റ്റ് ഒന്ന് മുതൽ സർവീസുകൾ ആരംഭിക്കുമെന്ന സൂചനകൾ പുറത്തുവന്നെങ്കിലും ഷെഡ്യൂൾ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. വിമാന സർവീസുകൾ ആരംഭിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്‌ധർ വ്യക്തമാക്കുന്നത്.
വിദേശ പൗരന്മാർക്ക് രാജ്യത്ത് എത്താനും മടങ്ങി പോകാനുമുള്ള സൗകര്യങ്ങൾ ആവശ്യമാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) വ്യക്തമാക്കുന്നുണ്ട്.
ടൂറിസം, ഹോട്ടലുകൾ, ഹോസ്‌പിറ്റാലിറ്റി മേഖലകളുടെ സുഗമമായ പ്രവർത്തനത്തിന് ഈ സൗകര്യം ആവശ്യമാണെന്ന് ഇവർ വ്യക്തമാക്കുന്നു. ജൂലൈ 31 വരെയാണ് അന്താരാഷ്‌ട്ര വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഇത് ഇനിയും തുടർന്നേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്
വന്ദേ ഭാരത് മിഷൻ വിമാനങ്ങളുടെ പുതിയ ഷെഡ്യൂൾ സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചെങ്കിലും അൺലോക്ക് നടപടികളുടെ ഭാഗമായി സർവീസുകളുടെ എണ്ണം കൂട്ടുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.
അതേസമയം ട്രെയിൻ സർവീസുകൾ ആരംഭിക്കാനുള്ള സാധ്യതകൾ കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. യാത്രക്കാർ കൂടുതലായി വന്നിറങ്ങുന്ന സംസ്ഥാനങ്ങൾ കൊവിഡിൻ്റെ പിടിയിലായി.
ഈ സാഹചര്യത്തിൽ സമനമായ സാഹചര്യം തുടരുകയും കുറച്ച് ട്രെയിനുകൾ മാത്രം ഓടിക്കാനുള്ള നീക്കവുമകും കേന്ദ്രം സ്വീകരിക്കുക. സുരക്ഷ പരിഗണിച്ച് മെട്രോ സർവീസുകളും ആരംഭിച്ചേക്കില്ല. രാജ്യതലസ്ഥാനമായ ഡൽഹിയിൽ മെട്രോ സർവീസുകൾ ഇതുവരെ പുനഃരാംഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























