രാമജന്മഭൂമിയിൽ ഭൂമി പൂജക്ക് മോദി എത്തും! സ്വാതന്ത്ര്യദിനത്തില്‍ അയോധ്യയിലെ രാമജന്മഭൂമിയില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഭീകരാക്രമണം നടത്താന്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സ്വാതന്ത്ര്യദിനത്തില്‍ അയോധ്യയിലെ രാമജന്മഭൂമിയില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ഭീകരാക്രമണം നടത്താന്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആക്രമണം നടത്തുന്നതിനായി ഐഎസ്‌ഐ അഫ്ഗാനിസ്ഥാനിലെ ലഷ്‌കര്‍ തീവ്രവാദികളെയും ജെയ്ഷ് തീവ്രവാദികളെയും പരിശീലിപ്പിക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നത്. മൂന്ന് മുതല്‍ അഞ്ച് പേരുള്ള ഒരു സംഘത്തെ അയക്കാനാണ് പദ്ധതിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സി ആര്‍ & എഡബ്ല്യു വ്യക്തമാക്കി.
ഇന്ത്യയ്ക്കുള്ളില്‍ തന്നെ നടക്കുന്ന ആഭ്യന്തര ആക്രമണമാണെന്ന രീതിയാലവണം ഭീകരാക്രമണമെന്നതാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്നും ഇന്റലിജന്‍സ് റിപ്പോർട്ടിൽ പറയുന്നു. ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമജന്മഭൂമി ക്ഷേത്രനിര്‍മ്മാണത്തിന്റെ മുന്നോടിയായുള്ള ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. അയോധ്യയിൽ ക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമിപൂജയ്ക്കിടെയും ആക്രമണത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ 2005ൽ രാമജന്മഭൂമിയിൽ ആക്രമണം നടത്താൻ ഭീകരർ ശ്രമിച്ചിരുന്നു. തീർത്ഥാടകരെന്ന വ്യാജേന ജീപ്പിലെത്തിയ അതിർത്തിയിലെ തർക്ക പ്രദേശത്ത് സ്ഫോടനം നടത്താൻ ശ്രമിക്കുകയായിരുന്നു. ഇരുപത് താലിബാൻ ഭീകരർക്കാണ് പരിശീലനം നൽകിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ അയോധ്യ, ജമ്മു കശ്മീർ, ദില്ലി എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷാ സേനയെ വിന്യസിക്കാൻ നിർദേശമുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ഈ വര്‍ഷം ജമ്മുകശ്മിരില്‍ ആര്‍ട്ടിക്കിള്‍ 377 റദ്ദാക്കിയതിന്റെ വാര്‍ഷികം കൂടിയാണ്. കൂടാതെ ജമ്മുകശ്മിരീലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിനായി ഇരുപത് താലിബാന്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ഭൂമിപൂജയില്‍ പങ്കെടുക്കാന്‍ എത്തേണ്ടെന്ന് ഭക്തരോട് രാമ ജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ടിവിയില്‍ക്കൂടി ചടങ്ങുകള്‍ കണ്ടാല്‍ മതിയെന്നാണ് ആഹ്വാനം. ആഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജ നടത്തുന്നത്. വീടുകളില്‍ വൈകുന്നേരം വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കാനും ട്രസ്റ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് സ്ഥിതി വഷളാക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ഭൂമിപൂജയുടെ ചടങ്ങുകള്‍ ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാലാണ് തത്സമയം കാണിക്കുന്നതെന്ന് പ്രസാര്‍ഭാരതി വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























