Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബുത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം


ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....


നാളെ പോളിങ് ബൂത്തിലേക്ക്.. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ.. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്..

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയായ ആ ആപ്പ്; നിരോധനം നീക്കാനായി ചൈന ശ്രമിക്കുന്നത് ഈ ഒരൊറ്റ ആപ്പിന് വേണ്ടി; ഫേസ്ബുക്ക് മെസഞ്ചർ പോലെയോ വെറുമൊരു മെസേജിംഗ്‌ പ്ലാറ്റ്ഫോം മാത്രമല്ല; രഹസ്യങ്ങൾ ചോർത്താൻ കഴിയും

01 AUGUST 2020 12:25 PM IST
മലയാളി വാര്‍ത്ത

ചൈനീസ് ആപ്പുകൾക്ക് നിരോധനം കൊണ്ടുവന്ന ഇന്ത്യയുടെ തീരുമാനത്തെ ഇന്ത്യൻ ജനത കൈനീട്ടി സ്വീകരിച്ചപ്പോൾ ഈ തീരുമാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ചൈന രംഗത്ത് വന്നിരുന്നു. ഈ തീരുമാനങ്ങൾ ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പ് എന്ന തരത്തിലായിരുന്നു ചൈന പ്രതികരണം നടത്തിയത്.  ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഇന്ത്യ ചെയ്ത 'തെറ്റ്' ആണെന്നും ആ തെറ്റ് തിരുത്തണമെന്നും ചൈന പറഞ്ഞു . ചൈനീസ് വ്യാപാരങ്ങളിൽ ഇന്ത്യ 'മനഃപൂർവം ഇടപെടലുകൾ' നടത്തുന്നുവെന്നുമായിരുന്നു ഇന്ത്യൻ ചൈനീസ് എംബസി വക്താവിലൂടെ ചൈന പ്രതികരണം അറിയിച്ചിരുന്നു. ചൈനീസ് വ്യാപാര താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനായി ചൈന പ്രവർത്തിക്കുമെന്നും ചൈനീസ് എംബസി കോൺസിലാറും വക്താവുമായ ജി റോംഗ് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണത്തിൽ അധികമാരും ശ്രദ്ധിയ്ക്കാതെ പോയ മറ്റൊരു മർമ്മ പ്രധാനമായ കാര്യമുണ്ടായിരുന്നു . ചൈനയിൽ ഏറെ പ്രചാരത്തിലുള്ള 'വീ ചാറ്റി'നു മേലുള്ള നിരോധനം നീക്കണമെന്ന ആവശ്യവുമായി തങ്ങൾ ഇന്ത്യൻ സർക്കാരിനെ സമീപിച്ചുവെന്നുകൂടി അദ്ദേഹം പറഞ്ഞു . എന്നാൽ എന്തുക്കൊണ്ട് വീ ചാറ്റ് ചൈനയ്ക്ക് അത്ര മേൽ പ്രിയപ്പെട്ടതാകുന്നു ? രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ട് ആകെ 106 ചൈനീസ് ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.ഇത് കൂടാതെ 250 ആപ്പുകൾ കൂടി കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണ്. ഇവയും നിരോധിച്ചേക്കും.

രാജ്യസുരക്ഷയെയും ജനങ്ങളുടെ സ്വകാര്യതയെയും ബാധിക്കുന്നുവെന്ന് കണ്ടാൽ ഇവയും ഘട്ടം ഘട്ടമായി നിരോധിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. എന്നാൽ 106 ആപ്പുകൾ ഇന്ത്യ നിരോധിച്ച സഹചര്യത്തിൽ എന്തുകൊണ്ട് ഈ ഒരു ആപ്പിനായി മാത്രം ചൈന ഇന്ത്യയെ സമീപിക്കുന്നു എന്ന കാര്യത്തിലാണ് നിഗൂഡത ഒളിഞ്ഞ് കിടക്കുന്നത് . ചൈനയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന 'വീ ചാറ്റ്' വാട്സാപ്പ് പോലെയോ ഫേസ്ബുക്ക് മെസഞ്ചർ പോലെയോ വെറുമൊരു മെസേജിംഗ്‌ പ്ലാറ്റ്ഫോം മാത്രമല്ല എന്ന കാര്യം അറിഞ്ഞിരിക്കുക . നിരവധി സേവനങ്ങൾ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്ന 'വീ ചാറ്റ്' ഒരു 'സൂപ്പർ ആപ്പി'ന്റെ ഗണത്തിലാണ് പെടുന്നത്. ഭക്ഷണ ഡെലിവറി സേവനം, ഓൺലൈൻ ടാക്സി സേവനം എന്നിവയിൽ തുടങ്ങി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവ നൽകുന്ന സേവനങ്ങളും വീ ചാറ്റ് നൽകുന്നുണ്ട്( ചൈനയ്ക്ക് മേൽപ്പറഞ്ഞ സോഷ്യൽ മീഡിയ ആപ്പുകളുടെ സ്വന്തം പതിപ്പുകളുണ്ട് എന്ന കാര്യം മറക്കരുത്. ഈ സേവനങ്ങൾ നൽകുന്നത് വഴി മറ്റൊരു സോഷ്യൽ മീഡിയ ആപ്പിനും ലഭ്യമല്ലാത്ത ഒരു ഗുണമാണ് വീ ചാറ്റിന് കിട്ടുക .

ചൈനയിലെ കോടിക്കണക്കിനു വരുന്ന ജനങ്ങളിൽ നിന്നും, ചിന്തിക്കാൻ പോലും ആകാത്തത്ര ഭീമമായ ഡാറ്റയും സ്വകാര്യ വിവരങ്ങളുമാണ് വീ ചാറ്റിനും ആപ്പിന്റെ ഉടമസ്ഥരായ 'ടെൻസെന്റി'നും ലഭിക്കുന്നത്. ഇതുകൊണ്ടുള്ള ദോഷങ്ങളുടെ കഠിനത മനസിലാകാൻ ഇന്ത്യ പോലുള്ള ലോകരാജ്യങ്ങളിലേക്ക് വീ ചാറ്റിന്റെ 'സേവനങ്ങൾ' വന്നുചേർന്നാൽ എന്തു സംഭവിക്കും എന്ന് മാത്രം ചിന്തിച്ചാൽ മതിയാകും.വീ ചാറ്റും അതുപോലെയുള്ള മറ്റ് ആപ്പുകളും വഴി മറ്റു രാജ്യങ്ങളിലെ, പ്രത്യേകിച്ചും ഇന്ത്യയിലെ ജനങ്ങളിലും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളിലും കൃത്യമായ സ്വാധീനം ചെലുത്താൻ ഡാറ്റ എന്ന 'പുതിയ ലോകത്തിലൂടെ ' ചൈനയ്ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ചൈനീസ് ആപ്പുകളെ നാട് കടത്താനുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ തീരുമാനം തീർച്ചയായും പിന്തുണയ്ക്കപ്പെടേണ്ടുന്നതാണ്‌ . ഇന്ത്യയിൽ ആലിബാബ, ടെൻസെന്റ് തുടങ്ങിയ ചൈനീസ് ടെക്ക് ഭീമന്മാർ കോടിക്കണക്കിന് ഡോളറുകളുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വസ്തുതയുമുണ്ട് .ഈയിടെ, മൂല്യത്തിൽ സോഷ്യൽ മീഡിയ ഭീമനായ അമേരിക്കയുടെ ഫേസ്ബുക്കിനെ പോലും ടെൻസെന്റ് മറികടന്നത് വാർത്തയായിരുന്നു.

പബ് ജി, കാൾ ഓഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമിംഗ് ആപ്പുകളിലൂടെ ഇപ്പോൾ തന്നെ ടെൻസെന്റ് ഇന്ത്യയിൽ പിടിമുറുക്കിക്കഴിഞ്ഞുവെന്ന വസ്തുതയും ആശങ്കപ്പെടുത്തുന്നു. ഇത്തരം സ്ഥാപനങ്ങളുടെ ഭയപ്പെടുത്തുന്ന വളർച്ചയിലൂടെ ചൈനയുടെ ലക്ഷ്യം ലോകത്തിലെ അടുത്ത 'സൂപ്പർ പവർ' ആയി മാറുകയെന്നതാണ്. അതിനായി അവർ ഉപയോഗിക്കുന്നതോ 'സൂപ്പർ ആപ്പുകളെ'യും. അതുകൊണ്ടു തന്നെ ഇത്തരത്തിൽ ഉള്ള ആപ്പുകൾ നിരോധിക്കുക എന്നതിന്റ ആവശ്യകത കൂടുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (5 minutes ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (21 minutes ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാ​ദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (38 minutes ago)

ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...  (48 minutes ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (1 hour ago)

ഇന്ന് വിധിയെഴുത്ത്.... പരസ്യപ്രചാരണത്തിന്റെയും നിശബ്ദ പ്രചാരണത്തിനുമൊടുവിൽ ഇന്ന് കേരളം വിധിയെഴുതും....  (1 hour ago)

രോഗശാന്തിയും മനഃസമാധാനവും! ധനു രാശിക്കാർക്ക് ഇന്ന് ആശ്വാസത്തിന്റെ ദിനം!  (1 hour ago)

സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം  (1 hour ago)

ലെബനന് നേരെ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പുമായി ഇറാന്‍  (9 hours ago)

ബിജെപിയ്‌ക്കെതിരെ വീണ്ടും കിറ്റ് വിതരണ പരാതി  (9 hours ago)

നടന്‍ കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാന്‍  (9 hours ago)

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം  (9 hours ago)

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത്  (9 hours ago)

സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് പാര്‍വതി തിരുവോത്ത്  (10 hours ago)

സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകമെന്ന് രമേശ് ചെന്നിത്തല  (10 hours ago)

Malayali Vartha Recommends