ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട യാത്രികരുടെ അബ്‌നോര്‍മ്മല്‍ ഡിസന്റ് മൊഡ്യൂള്‍ ലാന്‍ഡിംഗിനുള്ള പരിശീലനം പൂര്‍ത്തിയായി
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൌത്യമാണ് ഗഗൻയാൻ.. 2020ലും 2021ലും മനുഷ്യരില്ലാത്ത പേടകങ്ങൾ ബഹിരാകാശത്ത് എത്തിച്ച ശേഷം 2021 അവസാനത്തോടെ മനുഷ്യരെ ഉൾപ്പെടുത്തി പേടകങ്ങൾ ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതിയുടെ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട യാത്രികരുടെ അബ്‌നോര്‍മ്മല്‍ ഡിസന്റ് മൊഡ്യൂള്‍ ലാന്‍ഡിംഗിനുള്ള പരിശീലനം പൂര്‍ത്തിയായതായാണ് റഷ്യന്‍ ബഹിരാകാശ സംഘടനയായ റോസ്‌കോസ്‌മോസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലാവ്‌കോസ്‌മോസ് അറിയിച്ചത് .
നാല് പേരെയാണ് ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഗഗാറിന്‍ കോസ്‌മോനോട്ട് ട്രെയിനിംഗ് സെന്ററിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ഫെബ്രുവരിയില്‍ ഇവര്‍ക്കായുള്ള പരിശീലനം ആരംഭിച്ചുവെങ്കിലും, കൊറോണ രൂക്ഷമായ സാഹചര്യത്തില്‍ മെയ് മാസത്തില്‍ പരിശീലന പരിപാടി താത്കാലികമായി നിര്‍ത്തി വച്ചിരുന്നു.
ബഹിരാകാശയാത്രികർക്കുള്ള ലാൻഡിങ് ക്രൂ നടപടികളെക്കുറിച്ചുള്ള പരിശീലനമാണ് ഇപ്പോൾ പൂർത്തിയാക്കിയത്.. തണുപ്പുകാലത്ത് മരങ്ങളും ചതുപ്പ് നിറഞ്ഞതുമായ പ്രദേശങ്ങളിലേതും (2020 ഫെബ്രുവരിയില്‍ പൂര്‍ത്തിയായി), വെള്ളത്തിന് മുകളിലേതും (2020 ജൂണില്‍ പൂര്‍ത്തിയായി), വേനല്‍ക്കാലത്തേതും (ജൂലൈയില്‍) പരിശീലനം സംഘാംഗങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് ഗ്ലാവ്‌കോസ്‌മോസ് പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത്.
ജൂണ്‍ മാസത്തില്‍ ഭാരം കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ ഉള്ള പരിശീലനം ഐഎല്‍-76എംഡികെ സ്‌പെഷ്യല്‍ ലബോറട്ടറി എയര്‍ക്രാഫ്റ്റില്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളിലെ നാല് പൈലറ്റുമാരാണ് നിലവില്‍ ദൗത്യത്തിന്റെ പരിശീലനത്തിനായി മോസ്‌കോയിലുള്ളത്. 2022ഓടെയാണ് ഗഗന്‍യാന്‍ ദൗത്യം ഐഎസ്ആര്‍ഒ നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ കൊറോണയുടേയും തുടര്‍ന്നുണ്ടായ സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ ദൗത്യം നീണ്ടു പോയേക്കുമെന്നും സൂചനയുണ്ട്. 2021 പകുതിയോടെ പരിശീലനത്തിന്റെ എല്ലാ ഘട്ടങ്ങളും ഇവര്‍ പൂര്‍ത്തിയാക്കുമെന്ന് റോസ്‌കോസ്‌മോസ് വ്യക്തമാക്കി.
പൊതു ബഹിരാകാശ പരിശീലന പരിപാടിയുടെയും സോയൂസ് എംഎസ് ക്രൂഡ് ബഹിരാകാശ പേടകത്തിന്റെ സംവിധാനങ്ങളുടെയും കോഴ്സുകൾ ഗഗാരിൻ കോസ്‌മോനോട്ട് പരിശീലന കേന്ദ്രത്തിൽ (ജിസിടിസി) നടക്കും. ജിസിടിസിയിൽ അവരുടെ പരിശീലനം പൂർത്തിയാക്കുക 2021 ന്റെ ആദ്യമായിരിക്കും . ഗ്ലോവ്കോസ്മോസും ഇസ്‌റോയുടെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്ററും തമ്മിലുള്ള ഇന്ത്യൻ ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനുള്ള കരാർ 2019 ജൂൺ 27 നാണ് ഒപ്പുവെച്ചത്. റഷ്യയിൽ അവരുടെ പരിശീലനം ഈ വർഷം ഫെബ്രുവരി 10 നാണ് ആരംഭിച്ചത്
യാത്രികരുടെ പരിശീലനം പൂര്‍ണമായും ഇവിടെയായിരിക്കും. ശാരീരിക ക്ഷമതയിലുള്‍പ്പെടെ വരുത്തേണ്ട മാറ്റങ്ങളും ഇവര്‍ നിര്‍ദേശിക്കും. ഓരോ ദിവസവും ഇവരുടെ ആരോഗ്യ സ്ഥിതിയും പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. മൂന്ന് മാസത്തിലൊരിക്കല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സമഗ്ര വൈദ്യ പരിശോധനയും നടത്തുന്നുണ്ട്. ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ വളരെയധികം മികച്ച രീതിയില്‍ എല്ലാം പരിശീലിക്കുന്നുണ്ടെന്ന് ജിസിടിസി ഇന്‍സ്ട്രക്ടര്‍മാര്‍ വ്യക്തമാക്കി.
റഷ്യയിലെ പരിശീലനത്തിന് ശേഷം ബഹിരാകാശയാത്രികർക്ക് ഇന്ത്യയിൽ മൊഡ്യൂൾ നിർദ്ദിഷ്ട പരിശീലനം ലഭിക്കുമെന്ന് ഇന്ത്യൻ അധികൃതർ നേരത്തെ പറഞ്ഞിരുന്നു. അതിൽ, ഇസ്‌റോ രൂപകൽപ്പന ചെയ്ത ഒരു ക്രൂ, സേവന മൊഡ്യൂളിൽ അവർക്ക് പരിശീലനം നൽകും.
ഗഗൻയാൻ മൊഡ്യൂൾ പ്രവർത്തിപ്പിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമുള്ള പരിശീലനമാണ് ഐഎസ്ആർഒ നൽകുക. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ 75–ാം വാർഷികത്തിന്റെ ഭാഗമായാണു ബഹിരാകാശ പദ്ധതി. 10,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന സ്വപ്നപദ്ധതിക്ക് ബാഹുബലി ജിഎസ്എൽവി മാർക്ക് ത്രീ വിക്ഷേപണ വാഹനമായിരിക്കും ഉപയോഗിക്കുക
https://www.facebook.com/Malayalivartha