ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സിന്റെ 150മില്യൺ ഡോളറിന്റെ കരുതൽ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആ ലക്ഷ്യത്തോട് അടുക്കുന്നു.. കോവിഡ് വാക്‌സിന്‍ ഡോസിന് വെറും 225 രൂപ
കൊറോണ വൈറസിനെ കീഴടക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് ഗവേഷകർ. വാക്സിൻ കണ്ടെത്താനുള്ള പരിശ്രമത്തിൽ ഇന്ത്യയും മുൻപന്തിയിൽ തന്നെ ഉണ്ട്. ഓക്സ്ഫോർഡ്-അസ്ട്രാസെനക്കയും നോവാവാക്സും വികസിപ്പിക്കുന്ന കോവിഡ്19 വാക്സിൻ വേഗത്തിൽ ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ശ്രമിക്കുന്നുണ്ട്. എന്നാൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിനെ സഹായിക്കാനായി് 150 മില്യൺ ഡോളറിന്റെ ഫണ്ട് നൽകാൻ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ തീരുമാനിച്ചു. ഈ പുതിയ കരാറിന്റെ ഭാഗമായി, ഇന്ത്യക്കും താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കും 10 കോടി വാക്സിനുകൾ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സിറം ഇൻസ്റ്റിറ്റ്യൂട്ടിനുണ്ടായിരിക്കും എന്ന കാര്യം ശ്രദ്ധേയം .
ഡോസിന് മൂന്ന് ഡോളർ (ഏകദേശം 225 രൂപ) വിലയിലാകും കോവിഡ് വാക്സിൻ ലഭ്യമാക്കുക. ഗവി, ദി വാക്സിൻ അലയൻസുമായും സഹകരണമുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് മുൻകൂർ മൂലധനം നൽകും. ഇത് തങ്ങളുടെ ഉത്പാദനശേഷി വർധിപ്പിക്കാനിടയാക്കുമെന്ന് പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറം പ്രസ്താവനയിലൂടെ വ്യക്തമാക്കുകയും ചെയ്യും.
റെഗുലേറ്ററി അംഗീകാരങ്ങളും ലോകാരോഗ്യ സംഘടനയുടെ പ്രി ക്വാളിഫിക്കേഷനും ലഭിച്ചു കഴിഞ്ഞാൽ ഡോസുകൾ 2021-ന്റെ ആദ്യ പകുതിയിൽ തന്നെ ഉദ്പാദിപ്പിക്കപ്പെടുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കോവാക്സ് സംവിധാനങ്ങളിലൂടെയാകും ഇത് വിതരണം ചെയ്യുക.
അതേ സമയം കോവിഡിനെതിരേ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ 'കോവാക്സി'ന്റെ മനുഷ്യരിലുള്ള ആദ്യഘട്ട പരീക്ഷണം ഡൽഹി എയിംസിൽ തുടങ്ങിയിരുന്നു . ഡൽഹിക്കാരനായ മുപ്പതുകാരനിലാണ് വാക്സിൻ ആദ്യം കുത്തിവെച്ചത്. ഐ.സി.എം.ആറുമായി ചേർന്ന് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് ഈ വാക്സിൻ വികസിപ്പിച്ചത്.
യുവാവിൽ ഇതുവരെ പാർശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് പരീക്ഷണത്തിനു നേതൃത്വം നൽകുന്ന ഡോ. സഞ്ജയ് റായി അറിയിച്ചു. 0.5 മില്ലിലിറ്റർ വാക്സിനാണ് കുത്തിവെച്ചത്. Iyake നിരീക്ഷണവിധേയനാക്കിയിരുന്നു . ഏതാനും പേരിൽക്കൂടി വാക്സിൻ കുത്തിവെക്കും. 3500-ലധികം പേരാണ് വാക്സിൻ പരീക്ഷണത്തിനായി എയിംസിൽ സന്നദ്ധതയറിയിച്ചിരിക്കുന്നത്. ഇവരിൽ 22 പേരുടെ ശാരീരിക പരിശോധന പുരോഗമിക്കുകയാണ്. പരിശോധനയിൽ യോഗ്യരെന്ന് തെളിയുന്നവരിലാണ് വാക്സിൽ കുത്തിവെക്കുക.
കോവാക്സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിന് ഐ.സി.എം.ആർ. തിരഞ്ഞെടുത്തിരിക്കുന്ന 12 സ്ഥാപനങ്ങളിലൊന്നാണ് ഡൽഹി എയിംസ്. ആദ്യഘട്ടത്തിൽ ആകെ 375 പേരിലാണ് വാക്സിൻ പരീക്ഷിക്കുക. ഇവരിൽ 100 പേർ എയിംസിൽനിന്നായിരിക്കും. രണ്ടാംഘട്ടത്തിൽ 750 പേരിൽ വാക്സിൻ കുത്തിവെക്കും. ആദ്യഘട്ടത്തിൽ 18-55 വയസ്സ് പ്രായമുള്ളവരെയും രണ്ടാംഘട്ടത്തിൽ 12-65 വയസ്സ് പ്രായമുള്ളവരെയുമാണ് പരീക്ഷണത്തിന് തിരഞ്ഞെടുക്കുകയെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞിരുന്നു. തിടുക്കത്തിൽ വാക്സിൻ കണ്ടുപിടിക്കുന്നത് ദുരന്തത്തിൽ കലാശിക്കും എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഉണ്ടെങ്കിലും ആത്മ വിശ്വാസത്തോടെ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകം
https://www.facebook.com/Malayalivartha