കൈലാസ പര്‍വ്വതത്തിന് സമീപം ചൈന സര്‍ഫസ്-ടു-എയര്‍(എസ്എഎം) മിസൈല്‍ വിന്യസിക്കുന്നതിന് സഹായകരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.. കൂടുതൽ സൈനിക കേന്ദ്രങ്ങൾ നിർമ്മിക്കുന്നു.യുദ്ധ സമാനമായ അന്തരീക്ഷം

കൈലാസ പര്‍വ്വതത്തിന് സമീപം ചൈന സര്‍ഫസ്-ടു-എയര്‍(എസ്എഎം) മിസൈല്‍ വിന്യസിക്കുന്നതിന് സഹായകരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍. കൈലാസ പര്‍വ്വതം ഹിന്ദു, ബുദ്ധ മത വിശ്വാസ പ്രകാരം ഏറെ പവിത്രമാണ് . എന്നാൽ പ്രദേശത്താകെ ഇപ്പോള്‍ കനത്ത സൈനിക സാന്നിധ്യമാണ് ഉള്ളത്. യുദ്ധസമാനമാണ് അവിടുത്തെ അന്തരീക്ഷം എന്നാണു റിപ്പോർട്ടുകൾ
ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് കൈലാസത്തിന് സമീപം സൈനികനീക്കം ചൈന ശക്തമാക്കിയത്. ഓഗസ്റ്റ് 16ന് ശേഷം പുറത്ത് വന്ന സാറ്റലൈറ്റ് ചിത്രങ്ങളിലാണ് ചൈന സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സൈറ്റ് പ്രദേശത്ത് സ്ഥാപിച്ചുവെന്നതിന് സൂചന തരുന്നത്.
ചിത്രങ്ങളില്‍ ടാര്‍പോളിന്‍ ഇട്ട് മറച്ച നിലയിലുള്ളച് എച്ച്ക്യു-9 സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാല് പ്ലാറ്റ്‌ഫോമുകളിലായി മൂന്ന് റഡാര്‍ റാംപോഡ് കൂടിയ നാലോ എട്ടോ എസ്എഎം ട്രാന്‍സ്‌പോര്‍ട്ട് ഇറെക്ടര്‍ ലോഞ്ചറുകള്‍ ഉണ്ടെന്നാണ് ഇവ വിന്യസിച്ചിരുന്ന രീതിയില്‍ നിന്ന് മനസിലാകുന്നത്. മൂന്ന് റഡാറുകള്‍ കൂടി വിന്യസിക്കുന്നതിനായി പ്രത്യേക സ്ഥലവും നീക്കി വച്ചിട്ടുണ്ട്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്ന് 90 കിമി അകലെയായാണ് എസ്എഎം വിന്യസിച്ചിരിക്കുന്നത്.
കൈലാസ പരിക്രമണത്തിന്റെ ഭാഗമാണ് മാനസസരോവര്‍, ഗൗരികുണ്ഡ്, രാക്ഷസതാല്‍ തുടങ്ങിയ പ്രദേശങ്ങള്‍. കൈലാസം സന്ദര്‍ശിക്കാനെത്തുന്നവരുടെ സുരക്ഷയ്ക്കും മുന്‍കരുതലിനുമെന്ന വ്യാജേന ചൈനീസ് സൈന്യം ഈ പ്രദേശത്ത് മുൻപ് തന്നെ ഒരു ചെറിയ നിര്‍മ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനെന്ന പേരില്‍ ഈ പ്രദേശത്തെ ടിബറ്റന്‍ വംശജരുടെ വീടുകളും സ്ഥാപനങ്ങളുമെല്ലാം ചൈന ഏറ്റെടുത്ത് നശിപ്പിച്ചിരുന്നു. ഇതിന് ശേഷം ഇവിടെ പുതിയ ഹോട്ടലുകളും നിര്‍മ്മിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസമായാണ് പുതിയ നിര്‍മ്മാണങ്ങള്‍ നടത്തി വരുന്നത്.
1950വരെ ഈ പ്രദേശങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഇന്ത്യയായിരുന്നു. പിന്നീട് ടിബറ്റില്‍ നടന്ന ക്യാംപെയ്‌നിനിടെ ചൈന കൈലാസം, മാനസസരോവര്‍, കിഴക്കന്‍ ലഡാക്ക് മേഖലകള്‍ പിടിച്ചെടുക്കുകയായിരുന്നു.
വിവിധ കാരണങ്ങളുടെ പേരില്‍ കൈലാസത്തിലേക്കും മാനസസരോവറിലേക്കുമുള്ള ഇന്ത്യക്കാരുടെ പ്രവേശനം തടയാന്‍ കുറച്ചധികം നാളുകളായി ചൈന ശ്രമിച്ച് വരികയായിരുന്നു. നാഥുലയില്‍ നിന്ന് ദെംചോക് വഴി ഏറ്റവും എളുപ്പമുള്ള പാത പരിപൂര്‍ണമായും അടച്ചിരിക്കുകയാണ്. പകരം ഏറെ ദുര്‍ഘടമേറിയ പിത്തോരഗഡ് കൂടിയുള്ള മാര്‍ഗ്ഗം വര്‍ഷം മുഴുവനും തുറന്നിട്ടിട്ടുമുണ്ട്...
https://www.facebook.com/Malayalivartha























