ഇടപാടുകൾ സുശാന്തിനെ മറയാക്കിയോ...?; റിയയുടെ വാട്സാപ് ചാറ്റുകൾ ഞെട്ടിക്കുന്നു; ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണയക വിവരങ്ങൾ ലഭിച്ചതായി ഇഡി

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവർത്തിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. റിയയുടെ മൊബൈൽ ഫോണിലെ വാട്സാപ് ചാറ്റുകളിൽ ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യകത്മാക്കി.
ഈ വിവരം സിബിഐയെ അറിയിച്ചതായാണ് നിലവിലെ സൂചന. റിയയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ സംശയകരമായ ഇടപാടുകൾ സിബിഐയെ അറിയിക്കുകയായിരുന്നു. കഞ്ചാവ്, എംഡിഎംഎ (മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) തുടങ്ങിയ ലഹരികൾ റിയ ഉപയോഗിക്കുകയോ സുശാന്തിന് നൽകുകയോ ചെയ്തതായി വാട്സാപ്പ് സന്ദേശങ്ങളിൽ വ്യക്തമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഗൗരവ് ആര്യ എന്ന ഡ്രഗ് ഡീലറുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റ് ദേശീയ മാധ്യമം പുറത്തു വിട്ടിട്ടുണ്ട്. ഞാൻ ഇത്തരം കൂടിയ ലഹരികളെ കുറിച്ച് സംസാരിക്കുമ്പോഴും വല്ലപ്പോഴും മാത്രമേ ഞാൻ ഇതെല്ലാം ഉപയോഗിക്കാറുള്ളു. എംഡിഎംഎ ഒരിക്കൽ മാത്രമാണ് ഉപയോഗിച്ചത്. നിങ്ങളുടെ കയ്യിൽ എംഡിഎം ഉണ്ടോ– ഗൗരവ് ആര്യയോട് റിയ ചോദിക്കുന്നു.
2019 നവംബർ 25 ന് ജയ ഷാ എന്ന സുഹൃത്തുമായി നടന്ന വാട്സാപ്പ് സന്ദേശത്തിൽ നാല് തുള്ളി ചായയിൽ ഒഴിച്ചു നൽകു അദ്ദേഹം രുചിക്കട്ടെ കിക്ക് ആകാൻ 40 മിനിട്ട് കാത്തുനിൽക്കുവെന്ന് ജയ ഷാ റിയയുടെ പറയുന്നതുമായി ബന്ധപ്പെട്ട സംഭാഷണവും പുറത്തു വന്നു.
മിറാൻഡ സുഷി എന്ന പേരിൽ സേവ് ചെയ്തിരിക്കുന്ന ഫോൺ നമ്പറിൽ നിന്ന് ഹലോ റിയ സാധനം ഏകദേശം തീർന്നു. ഞങ്ങൾ ഷോവിക്കിൽ( റിയയുടെ സഹോദരൻ) സാധനം വാങ്ങട്ടെ എന്ന് ചോദിക്കുന്നുണ്ട്. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സംഭാഷണം എന്ന ശീർഷകത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ദേശീയ മാധ്യമം പുറത്തു വിട്ടു.
വിദേശത്ത് ലഹരിമരുന്ന് ഇടപാടുമായി ബന്ധമുള്ള ഒരാൾ സുശാന്തിനെ മരണദിവസം സന്ദർശിച്ചതായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സുശാന്തിന്റെ അക്കൗണ്ടുകളുടെ വിശദാംശം കൈമാറാൻ ബാങ്ക് അധികൃതരോട് നിർദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























