രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ! ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു
ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഉന്തും തള്ളലുമുണ്ടായതിനിടയിൽ രാഹുൽ നിലത്തു വീണു. കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും ഉണ്ടായി.
ഗ്രേറ്റര്‍ നോയിഡയില്‍ വച്ച് രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനവ്യൂഹം പൊലീസ് തടഞ്ഞു. ഇതോടെ ഇരുവരും നടന്നുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഹത്രാസില്‍നിന്ന് 142 കിലോമീറ്റര്‍ അകലെയാണിത്. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ നേതാക്കള്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കൊപ്പം റോഡിലൂടെ നടന്നു തുടങ്ങി. ഇതിനിടെയാണ് പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തുന്ന മാധ്യമങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയും െപാലീസ് തടഞ്ഞിരുന്നു. വീടിന് ഒന്നര കിലോമീറ്റർ ചുറ്റളവിൽ എല്ലാ റോഡുകളും അടച്ചു. പുറത്തുനിന്ന് ആർക്കും വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാത്ത രീതിയിലാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്.
ദളിതരെ അടിച്ചമർത്താനുള്ള യുപി സർക്കാരിന്റെ ലജ്ജാകരമായ നീക്കമാണിതെന്നും ഇതിനെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്നും ഹത്രാസിലേക്ക് യാത്ര പുറപ്പെടുന്നതിനു മുൻപ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അധികാരത്തിൽ തുടരാൻ ധാർമിക അവകാശമില്ലെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.
രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ ഹഥ്രസില് 19കാരിയായ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ശക്തമാണ്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിട്ടില്ലെന്ന് വരുത്തിതീര്‍ത്ത് കേസ് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതായാണ് ആരോപണം.
പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായില്ലെന്ന് വരുത്തിതീര്‍ക്കാന്‍ ഹഥ്രസിലെയും അലിഗഡിലെയും ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ആദ്യ മൊഴി അടിസ്ഥാനമാക്കി മുന്നോട്ടുപോകാനാണ് പൊലീസ് ശ്രമം. ഡോക്ടര്‍മാര്‍ പറയുന്നതിനും ചില കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ നാവ് അറുത്തെന്നും നട്ടെല്ല് തകര്‍ന്നെന്നുമുള്‍പ്പെടെ പുറത്തുവന്ന വിവരങ്ങള്‍ പൊലീസ് നിഷേധിക്കുകയും ചെയ്യുന്നു.
സെപ്റ്റംബര്‍ 14നാണ് െപണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം ക്രൂരമായി അക്രമിച്ച് വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബര്‍ 29ന് പെണ്‍കുട്ടി മരണമടഞ്ഞു.
പെൺകുട്ടി അതിക്രൂരമായ പീഡനത്തിന് ഇരയായി. നാവ് മുറിച്ച നിലയിലായിരുന്നു. ശരീരത്തില്‍ നിരവധി മുറിവുകളും ഒടിവുകളുമുണ്ടായിരുന്നു. പെണ്‍കുട്ടിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ ബന്ധുക്കളെ പോലും കാണിക്കാതെ മൃതദേഹം പൊലീസുകാര്‍ തന്നെ അര്‍ധരാത്രിയില്‍ സംസ്കരിച്ചു. ഈ നടപടി പ്രതികളെ സഹായിക്കാനാണെന്നാണ് ഉയരുന്ന ആരോപണം. സംസ്ഥാനത്ത് നിരന്തരം ബലാത്സംഗകേസുകളുടെ എണ്ണം കുതിച്ചുയരുേമ്ബാഴും മുഖ്യമന്ത്രി യോഗി ആദിത്യനാഥിെന്റ നിലപാടും ചര്‍ച്ചയായിരുന്നു. പ്രതിഷേധം കനത്തതോടെ കേസ് അന്വേഷണത്തിന് മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
തുടക്കം മുതലേ പോലീസ് പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തെക്കുറിച്ച് വീട്ടുകാരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാനോ പരിഗണിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. പെണ്‍കുട്ടിയെ ആദ്യം ആശുപത്രിയില്‍ എത്തിച്ചേപ്പാള് പൊലീസ് അനുകൂല നടപടി സ്വീകരിച്ചില്ലെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു.
പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭ്യമായിട്ടില്ല. പെണ്‍കുട്ടിയുടെ സുഷുമ്ന നാഡിക്ക് സാരമായി പരിക്കേറ്റിരുന്നതായി ഡല്‍ഹയിലെ സഫര്‍ദംങ് ആശുപത്രി വക്താവ് അറിയിച്ചിരുന്നു. സെപ്റ്റംബര്‍ 28നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സെപ്റ്റംര് 29ന് രാവിലെ 6.55ഓടെ മരണം സംഭവിക്കുകയായിരുന്നു. ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം പുലർച്ചെ 2.30ന് യുപി പൊലീസ് ബലംപ്രയോഗിച്ചു സംസ്കരിച്ചിരുന്നു. പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ച ശേഷമായിരുന്നു പൊലീസ് നടപടി. കുടുംബത്തിന്റെ അനുമതി പോലുമില്ലാതെ മൃതദേഹം സംസ്കരിച്ചതിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നിരുന്നു.
https://www.facebook.com/Malayalivartha