Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

പോലീസിലെ തീവ്രവാദം തച്ചുടച്ചത്‌ 4 സാധാരണ ജീവനുകള്‍, തീവ്രവാദിയായി മുദ്രകുത്തി ഇസ്രത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്‌തു, എതിര്‍ത്ത പ്രാണേഷിന്റെ കൈ വെട്ടിമാറ്റി, അവസാനം വ്യാജ ഏറ്റുമുട്ടലും

04 JULY 2013 02:08 PM IST
മലയാളി വാര്‍ത്ത.

4 സാധാരണ മനുഷ്യരെ തീവ്രവാദിയുടെ മുഖം മൂടിയണിയിച്ച്‌ പോലീസുകാര്‍ തന്നെ വധിച്ച പൈശാചികമായ സംഭവമാണ്‌ ഇസ്രത്‌ ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്നാരോപിച്ച് 2004 ജൂണ്‍ 15നാണ്‌ ഇശ്റത്ത് ജഹാന്‍, പ്രാണേഷ് കുമാര്‍, അംജത് അലി അക്ബര്‍,സീഷന്‍ ജോഹര്‍ എന്നിവരെ വെടിവെച്ചു കൊന്നത്.

ഗുജറാത്തു സര്‍ക്കാരും പോലീസും തമ്മിലുള്ള കള്ളക്കളിയുടെ ഒരധ്യായമായിരുന്നു ഈ വ്യാജ ഏറ്റുമുട്ടല്‍.
ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിലെ മണലാടി തെക്കേതില്‍ ഗോപിനാഥന്‍ നായരുടെ ഇളയ മകനാണ്‌ പ്രാണേഷ്‌ കുമാര്‍. പൂനെയിലെ ഒരു പ്രൈവറ്റ്‌ കമ്പനിയിലാണ്‌ ഗോപിനാഥപിള്ളയും മകനും ജോലി ചെയ്‌തിരുന്നത്‌. ഗോപിനാഥ പിള്ള ഇടയ്‌ക്ക്‌ നാട്ടില്‍ വന്നെങ്കിലും പ്രാണേഷ്‌കുമാര്‍ അവിടെ തുടരുകയായിരുന്നു. ഇതിനിടയ്‌ക്ക്‌ പൂനെയിലെ സുഹൃത്തിന്റെ സഹോദരിയായ സജിദയുമായി പ്രാണേഷ്‌ അടുത്തു. ആ ബന്ധം വിവാഹത്തില്‍ കലാശിച്ചു. അങ്ങനെയാണ്‌ പ്രാണേഷ്‌ കുമാര്‍ ഇസ്ലാം മതം സ്വീകരിച്ചത്‌. അതോടെ ജാവേദ്‌ ഗുലാം ഷെയ്‌ഖെന്ന പേരും സ്വീകരിച്ചു. വിവാഹം രഹസ്യമായി നടത്തിയെങ്കിലും പിന്നീട്‌ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിനിടയ്‌ക്ക്‌ പ്രാണേഷ്‌കുമാര്‍ ജോലിക്കായി കുടുംബസമേതം ദുബായില്‍ പോയി. ദുബായില്‍ നല്ല ജോലിയും വരുമാനവുമുണ്ടായിരുന്നു. ഇവര്‍ക്ക്‌ മൂന്ന്‌ കുട്ടികളും ജനിച്ചു. അമ്മയ്‌ക്ക്‌ സുഖമില്ലാത്തതിനാല്‍ പ്രാണേഷ്‌ പിന്നീട്‌ തിരികെ വരികയായിരുന്നു. തുടര്‍ന്ന്‌ പൂനെയില്‍ വന്ന്‌ ചില കരാര്‍ ജോലികളില്‍ ഏര്‍പ്പെടുകയായിരുന്നു. ഭാര്യ സജിത സ്‌കൂളിലെ അധ്യാപികയായും ജോലി ചെയ്‌തു.
പ്രാണേഷ്‌കുമാറിന്റെ കമ്പനിയിലെ കരാര്‍ ജോലിക്കാരനായിരുന്ന ആളുടെ മകളാണ്‌ പ്രാണേഷിനോടൊപ്പം കൊല്ലപ്പെട്ട ഇസ്രത്‌ ജഹാന്‍. ഇയാള്‍ക്ക്‌ ജോലിക്കിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന്‌ കുടുംബത്തെ സഹായിക്കാനായാണ്‌ പ്രാണേഷ്‌ ഗുജറാത്തില്‍ പോയ്‌ ഇസ്രത്തിനെ കണ്ടത്‌.

2004 ജൂണ്‍ ആദ്യവാരം ഭാര്യയും കുട്ടികളോടൊപ്പം ഇന്‍ഡിക്ക കാറില്‍ പ്രാണേഷ്‌ കുമാര്‍ നാട്ടില്‍ വന്നിട്ടു പോയി. തൊട്ടടുത്ത ദിവസമാണ്‌ പ്രാണേഷിന്റെ ഇന്‍ഡിക്ക കാറില്‍ അഹമ്മദാബാദില്‌ക്ക്‌ പോകുകയായിരുന്ന ഇസ്രത്തിനേയും പ്രാണേഷ്‌ കുമാറിനേയും പോലീസ്‌ പിടി കൂടുന്നത്‌. നരേന്ദ്രമോഡിയെ വധിക്കാന്‍ വന്ന തീവ്രവാദികള്‍ എന്ന പേരിലാണ്‌ ഇവരെ കസ്റ്റഡിയിലെടുത്തത്‌. മാത്രമല്ല ഇവര്‍ പാകിസ്ഥാനില്‍ നിന്നും ആയുധമായി വന്നവരാണെന്നും പോലീസ്‌ വരുത്തിത്തീര്‍ത്തു.

നാലു ദിവസത്തോളം ഇവരെ പോലീസ്‌ ശരിക്കും ഉപദ്രവിക്കുകയായിരുന്നു. കസ്റ്റഡിയില്‍ വച്ച്‌ രണ്ട്‌ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇസ്രത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്‌തു. എതിര്‍ത്ത പ്രാണേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. അതിനു ശേഷമാണ്‌ മറ്റ്‌ രണ്ടു പേരോടൊപ്പം ഇവരെ പ്രാണേഷിന്റെ ഇന്‍ഡിക്ക കാറില്‍ കയറ്റി വ്യാജ ഏറ്റുമുട്ടലിനായി അഹമ്മദാബാദിലെ ഒരു തെരുവില്‍ എത്തിച്ചത്‌. പിന്നീട്‌ നാലു പേരേയും മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.

സമൂഹ മനസാക്ഷിയെ ഏറെ ഞെട്ടിക്കുന്ന ഒന്നായിരുന്നു ഗുജറാത്ത്‌ പോലീസിന്റെ ഈ ക്രൂരമായ വ്യാജ ഏറ്റുമുട്ടല്‍. നിരന്തരമായ നിയമ പോരാട്ടത്തിനൊടുവിലാണ്‌ തീവ്രവാദിയെന്നു മുദ്രകുത്തപ്പെട്ടവര്‍ വെറും സാധാരണക്കാരാണെന്ന്‌ തെളിഞ്ഞത്‌.

ഇശ്റത്ത് ജഹാനും പ്രാണേഷ് കുമാറും അടക്കം നാലു പേര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റമുട്ടലിലാണെന്ന് വ്യക്തമാക്കി സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. നാലു പേരെയും ഗുജറാത്ത് പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് ആസൂത്രിതമായി വെടിവെച്ചു കൊല്ലുകയായിരുന്നു. ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി) യില്‍ നിന്നും കൈപ്പറ്റിയ ആയുധങ്ങളാണ് മൃതദേഹങ്ങളില്‍ വെച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, കുറ്റപത്രത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും അമിത് ഷാക്കുമെതിരെ പരാമര്‍ശമില്ല.

സംഭവം നടന്ന് 9 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനും ഗൂഢാലോചനക്കും കേസെടുത്തിട്ടുണ്ട്. എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് രൂക്ഷവിമര്‍ശനവുമായി വിജയ്  (2 hours ago)

സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്കാലികമായി നിറുത്തിവച്ചു  (3 hours ago)

പത്താം വയസ്സില്‍ സണ്ണി ലിയോണിന്റെ മകളുടെ നേട്ടം കണ്ട് ഞെട്ടി ആരാധകര്‍  (3 hours ago)

പാലക്കാട് പൂരാഘോഷത്തിനിടെ സംഘര്‍ഷം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍  (4 hours ago)

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരുക്ക്  (4 hours ago)

ന്യൂസിലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനലില്‍  (4 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (4 hours ago)

ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ എത്തിക്കുമെന്ന് റഷ്യ  (4 hours ago)

ഇറാൻ യുദ്ധക്കപ്പൽ 'ഐആർഐഎസ് ഡെന'യെ മുക്കിയത് യുഎസ് മുങ്ങിക്കപ്പൽ; ആക്രമണം സ്ഥിരീകരിച്ചു  (4 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍  (4 hours ago)

തങ്ങളുടെ വ്യോമാതിർത്തി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കാൻ ഇറാൻ അംബാസഡറെ തുർക്കി വിളിച്ചുവരുത്തിയതായി റിപ്പോര്‍ട്ട്  (4 hours ago)

ഹോർമുസ് കടലിടുക്കിൽ മാൾട്ടയുടെ പതാക വഹിച്ച കപ്പലിന് നേരെ ആക്രമണം. കപ്പലിലെ 24 ജീവനക്കാരെയും രക്ഷിച്ചു  (4 hours ago)

സഞ്ജുവിനെ പ്രശംസിച്ച് ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍  (5 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' ഇറാന്റെ ആണവ തലകൾ പിളർന്നു ഇസ്രായേൽ കൊന്ന് തള്ളി മിൻസാദെഹെയ്' കത്തിച്ച് IDF  (6 hours ago)

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (6 hours ago)

Malayali Vartha Recommends