രാജ്യത്തിന്‍റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണ്; രാജ്യത്തിന് ഭരണഘടന ലഭിച്ചതിന്‍റെ വാർഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാൻ ഒരു ദേശസ്നേഹിക്കും കഴിയില്ല; പ്രതിക്കരിച്ച് ശോഭ സുരേന്ദ്രൻ
രാജ്യം എഴുപത്തി രണ്ടാമത് റിപ്പബ്ലിക് ദിനം ആചരിച്ച ദിനം കർഷകർ ശക്തമായ സമരത്തിലും പ്രതിഷേധത്തിലും ആയിരുന്നു. എന്നാൽ പ്രതിഷേധം കഴിഞ്ഞതോടെ നേതാക്കൾ എല്ലാവരും കർഷകരെ തള്ളിപ്പറയുന്ന കാഴ്ചയായിരുന്നു കാണാൻ സാധിച്ചത്... ഇപ്പോളിതാ സമരക്കാർക്കെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോൾ നടക്കുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു.
''രാജ്യത്തിന്‍റെ ഹൃദയഭൂമിയിൽ കർഷക സമരം എന്ന വ്യാജേന അക്രമം അഴിച്ചുവിട്ട കലാപകാരികൾ ഇന്ത്യയെ അപമാനിക്കുകയാണ്. രാജ്യത്തിന് ഭരണഘടന ലഭിച്ചതിന്‍റെ വാർഷികം അരാജകത്വം കൊണ്ട് ആഘോഷിക്കാൻ ഒരു ദേശസ്നേഹിക്കും കഴിയില്ല. ഇതു മനസ്സിലാക്കിയിട്ടാകണം കോൺഗ്രസിന്‍റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രത്യക്ഷ സമരത്തിൽ കോൺഗ്രസില്ല എന്ന് പ്രഖ്യാപിച്ചത്. ജനക്കൂട്ടത്തിന് നേരെ ട്രാക്ടർ ഇടിച്ചു കയറ്റി കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന മനുഷ്യത്വരഹിത കലാപമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആത്മാഭിമാനമുള്ള ജനത ഇതിനെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും'' -ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്നലെ കർഷകർ ട്രാക്ക് റാലി നടത്തിയിരുന്നു.. ആശങ്കയുടെ മണിക്കൂറുകളിൽ കൂടിയാണ് കടന്നുപോയത്. കർഷക റാലി തടയുമെന്ന് ആഹ്വാനങ്ങൾ
ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha