ജമ്മുകശ്മീരിൽ വാഹനങ്ങളിൽ ഒട്ടിച്ചുവെക്കാവുന്ന ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലൊസിവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾക്ക് സാധ്യത; മുന്നറിയിപ്പ് നൽകി പോലീസ്

ജമ്മുകാശ്മീരിൽ അതിഭീകരമായ നീക്കമാണ് ഭീകരർ നടത്തുന്നത്. ഭീകരരുടെ പുതിയ നീക്കം രാജ്യത്തെ ഞെട്ടിക്കുന്നതാണ്. ഒട്ടിപ്പോ’ ബോംബുകളുമായി ഭീകരർ അക്രമാസക്തരാന്നുവെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും കശ്മീർ പോലീസ് അറിയിച്ചു.
ജമ്മുകശ്മീരിൽ വാഹനങ്ങളിൽ ഒട്ടിച്ചുവെക്കാവുന്ന ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലൊസിവ് ഡിവൈസ് (ഐ.ഇ.ഡി.) ഉപയോഗിച്ചുള്ള സ്ഫോടനങ്ങൾക്ക് സാധ്യതയെന്ന് പോലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫെബ്രുവരി 14-ന് ജമ്മുവിലെ സാംബ മേഖലയിലെ അന്താരാഷ്ട്ര അതിർത്തിയിൽനിന്നും പാകിസ്താനിൽ നിന്നും ഡ്രോണിലെത്തിച്ച വൻ ആയുധശേഖരം പോലീസ് കണ്ടെടുത്തിരുന്നു.
കാന്തികബലത്താൽ വാഹനത്തിൽ ഒട്ടിപ്പിടിക്കുന്നതും പിന്നീട്, റിമോട്ടിന്റെയോ ടൈമറിന്റെയോ സഹായത്തോടെ സ്ഫോടനം നടത്താവുന്നതുമായ ഐ.ഇ.ഡികളും കണ്ടെത്തിയവയിൽ പെടുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ വാഹനങ്ങൾ നിർത്തിയിടുമ്പോൾ ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (പി.എ.എഫ്.എഫ്.) പുറത്തിറക്കിയ ഇത്തരം ബോംബുകളെക്കുറിച്ചും അവയുടെ സ്ഫോടകശേഷിയെക്കുറിച്ചും വ്യക്തമാക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അഫ്ഗാൻ ഭീകരർ പരിശീലനത്തിനായി ഉപയോഗിക്കുന്ന വീഡിയോ കശ്മീരിഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയതാണിതെന്ന് അധികൃതർ വ്യക്തമാക്കി. എങ്ങനെ ഐ.ഇ.ഡി. ഉപയോഗിച്ച് സ്ഫോടനത്തിന്റെ ശക്തി കൂട്ടാമെന്നും വീഡിയോയിൽ പറയുന്നുണ്ട്.
അഫ്ഗാനിസ്താനിൽ യു.എസ്. നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കെതിരേ താലിബാനും ഇറാഖിലും സിറിയയിലും ഐ.എസ്. ഭീകരരും ഇത്തരം കാന്തിക ഐ.ഇ.ഡികൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് തുടരെത്തുടരെ സംഭവിക്കുകയാണ്.
ജമ്മു കാശ്മീർ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കിയതുമായി ബന്ധപ്പെട്ട ജമ്മുകാശ്മീർ റീഓർഗനൈസേഷൻ ഭേദഗതി ബില്ലിന് പാർലമെന്റ് അംഗീകാരം നൽകിയത് കഴിഞ്ഞ ആഴ്ച്ചയായിരുന്നു . ജമ്മു കാശ്മീരിന് ഉടൻ സംസ്ഥാന പദവി ലഭിക്കുമെന്ന് ലോക്‌സഭയിൽ ബില്ലിന്റെ ചർച്ചയിൽ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു .
സംസ്ഥാന പദവി നൽകുന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആശങ്കകൾ നഷ്ട്മായിരുന്നു . ഉചിതമായ സമയത്ത് അതു ലഭിക്കും. സഭയിൽ അവതരിപ്പിച്ച ബില്ലിന് അതുമായി ബന്ധമില്ല. ജമ്മു കാശ്മീരിന്റെയും ലഡാക്കിന്റെയും പേരിൽ ആരും രാഷ്‌ട്രീയം കളിക്കേണ്ട.
സംസ്ഥാനത്തെ സാഹചര്യങ്ങൾ മനസിലാക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും ഷാ വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീരിലെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കാൻ സർവ്വകക്ഷി പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























