Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗാളിലെ തോല്‍വി; മഹാമാരിയില്‍ എടുത്ത നിലപാട്; മോദി യുഗം അവസാനിക്കുന്നോ?;   മോദിയെ വന്‍പരാജയമായി വിലയിരുത്തി ലോക മാധ്യമങ്ങള്‍ 

12 MAY 2021 09:55 AM IST
മലയാളി വാര്‍ത്ത
പശ്ചിമ ബംഗാളിലെ തോല്‍വി ദേശീയതലത്തില്‍ ബിജെപിയുടെ അടിപറിയുന്നതിന്റെതിന്റെ നരേന്ദ്ര മോദിയുടെ പ്രഭ മങ്ങുന്നതിന്റെയും സൂചനയോ ? കോവിഡ് മഹാമാരിയില്‍ രാജ്യത്ത് കൂട്ടച്ചിതകള്‍ ഉയരുകയും ശ്വാസവായു കിട്ടാനില്ലാതെ ആയിരങ്ങള്‍ മരിച്ചുവീഴുകയും ചെയ്യുന്ന ദയനീയാവസ്ഥ നരേന്ദ്ര മോദിയുടെ വന്‍പരാജയമായി ലോകം വിലയിരുത്തുമ്പോഴാണ് ബിജെപി ആത്മശോധനയ്ക്ക് തയാറാകുന്നത്.     ഒരു വര്‍ഷം കൂടി കോവിഡ് മഹാമാരി ഇത്തരത്തില്‍ നാശം വിതച്ചു തുടരുകയും ലോകത്തെ ഏറ്റവും വലിയ ദുരന്തഭൂമിയായി ഇന്ത്യ മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ മോദിയുടെ ഇമേജ് ലോക ഭൂപടത്തില്‍ ഇടിയുന്നതിന്റെ  സൂചകമാണ് ബംഗാളിലെ തോല്‍വിയെന്ന് ബിജെപി വിലയിരുത്തിയിരിക്കുന്നു.       കേന്ദ്ര  ഇന്റലിജന്‍സ് ഏജന്‍സികളുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് പശ്ചിമ ബംഗാളില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ബംഗാള്‍ തോല്‍വി പഠിക്കാന്‍ ബിജെപി കേന്ദ്ര സമിതിയെ നിയോഗിക്കുകയാണ്. ഏതു തലത്തില്‍ തെരഞ്ഞെടുപ്പ് ഫലം വന്നാലും ബിജെപിക്ക് കുറഞ്ഞത് 125 സീറ്റുകള്‍ ബംഗാളില്‍ ലഭിക്കുമെന്നായിരുന്നു മോദിയും അമിത് ഷായും നിയോഗിച്ച ഏജന്‍സികളെല്ലാം ഉത്തരം നല്‍കിയിരുന്നത്.     150 ല്‍കൂടുതല്‍ സീറ്റുകള്‍ തൃണമൂലിന് ലഭിക്കുമെന്നുള്ള പൊള്ളയായ റിപ്പോര്‍ട്ടുകളില്‍ മതിമറന്നിരിക്കുകയായിരുന്നു നരേന്ദ്ര മോദി. ഒരു രാജ്യം ഒരു കൊടി ഒരു പാര്‍ട്ടി എന്ന തലത്തില്‍ ബിജെപിയെ എത്തിക്കാന്‍ കൊതിച്ചിരിക്കുന്ന മോദിക്കും അമിത് ഷായ്ക്കും ഇപ്പോഴും ബംഗാള്‍ തോല്‍വിയെ ഉള്‍ക്കൊള്ളാനായിട്ടില്ല.      
അതേസമയം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് 294 അംഗ നിയമസഭയില്‍ 77 അംഗങ്ങളെയാണ് ബി.ജെ.പിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തികര്‍ ബിജെപി പ്രവര്‍ത്തകരെ അടിച്ചു നിരപ്പാക്കിയപ്പോള്‍ അതിനെ ചെറുക്കാന്‍ രാജ്യം ഭരിക്കുന്ന ബിജെപിക്കു സാധിച്ചില്ലെന്ന വിമര്‍ശനം പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തില്‍ നിന്ന് ഉയരുകയും ചെയ്തിരിക്കുന്നു.     താമര ചിഹ്നത്തില്‍ വിജയിച്ച സ്വന്തം എംഎല്‍എമാര്‍ക്ക് സുരക്ഷ നല്‍കാന്‍ പോലും ബിജെപി കേന്ദ്ര നേതൃത്വത്തിനു കഴിഞ്ഞില്ലെന്ന ആക്ഷേപം ബംഗാള്‍ ഘടകം ഉന്നയിച്ചു. ഒപ്പം ബംഗാള്‍ ഘടകത്തില്‍ ഗ്രൂപ്പുതിരിഞ്ഞ് ആരോപണങ്ങള്‍ ഉയരുകയും ചെയ്തു. ഇതിനിടെയാണ് സംസ്ഥാന  നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച 77 ബി.ജെ.പി എം.എല്‍.എമാര്‍ക്കും കേന്ദ്രസേനയുടെ  എക്‌സ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.         സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ് സേനാംഗങ്ങളായിരിക്കും എംഎല്‍എമാര്‍ക്ക് സുരക്ഷയൊരുക്കുക. ബംഗാളില്‍ തിരഞ്ഞെടുപ്പിനു ശേഷം നടന്ന സംഘര്‍ഷങ്ങളില്‍ കേന്ദ്ര സുരക്ഷ ഏജന്‍സികളും കേന്ദ്രത്തില്‍ നിന്നുള്ള ഉന്നതാധികാര സമിതിയും നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്ര ആഭയന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയത്.     15 എംഎല്‍എമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷയും  പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് സെഡ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ബംഗാള്‍തോല്‍വി ആധികാരികമായി പഠിക്കാനും ഭാവിയിലെങ്കിലും മമതാ ബാനര്‍ജിയെ പഠിപ്പിക്കാനും ബിജെപി ബംഗാളില്‍ തോല്‍വി പഠിക്കാന്‍ സമിതിയെ വച്ചിരിക്കുന്നത്.      

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും നേരിട്ട് ഒന്നര മാസം പ്രചാരണം നടത്തിയിട്ടും മതമയുടെ തേരോട്ടത്തെ ചെറുക്കാനായില്ല. വീല്‍ചെയറിലിരുന്ന് മമത നടത്തിയ പ്രചാരണത്തിന്റെ അടുത്തെത്താന്‍ പോലും സൂപ്പര്‍മാര്‍ പദവിയില്‍ തിളങ്ങുന്നതായി മാധ്യമങ്ങള്‍ അവതരിപ്പിച്ചുപോന്ന നരേന്ദ്ര മോദിക്കു കഴിഞ്ഞില്ല.     മോദിയുടെ പ്രഭ ഇത്തരത്തില്‍ മങ്ങുമെന്ന പ്രതീക്ഷ ഒരിക്കലും ബിജെപി നേതൃത്വത്തിനുണ്ടായിരുന്നില്ല. 2019 ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി  18 സീറ്റുകളില്‍ വിജയിച്ചെങ്കില്‍ ഇത്തവണ നിയയസഭാ തെരഞ്ഞെടുപ്പില്‍ മുന്‍പു വിജയിച്ചതിലെ 10 ലോക്‌സഭ മണ്ഡലങ്ങളിലും ബി.ജെ.പി പിന്നിലായിരിക്കുന്നു.       ഈ തോല്‍വിയാണ് ബിജെപി നേതൃത്വത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നത്. ബംഗാളില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരായ ദേബാശ്രീ ചൗധരിക്കും ബാബുല്‍ സുപ്രിയോക്കും അവരവരുടെ മണ്ഡലങ്ങളില്‍ പഴയ ലീഡ്  നില നിര്‍ത്താന്‍ കഴിഞ്ഞില്ല. റായ്ഗഞ്ചിലും അസനോളിലും വോട്ടുകള്‍ ചോര്‍ന്നുപോയതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാളില്‍ ബി.ജെ.പി എട്ട് സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് ലീഡ് നില നിര്‍ത്താനായത്.     ബി.ജെ.പി എം.പിയായ ലോകേത് ചാറ്റര്‍ജിക്ക് അദ്ദേഹത്തിന്റെ തട്ടകമായ സന്‍സുരാഹ് ലോക്‌സഭ മണ്ഡലത്തില്‍ ലീഡ് നേടാന്‍ സാധിച്ചില്ല. 2019ല്‍ തൃണമൂലില്‍ നിന്നും ബി.ജെ.പി പിടിച്ചെടുത്ത മിഡ്‌നാപൂര്‍ ലോക്‌സഭാ സീറ്റിലും ബിജെപി  പിന്നാക്കം പോയി. വടക്കന്‍ ബംഗാളില്‍ കനത്ത തിരിച്ചടിയാണ് പാര്‍ട്ടിക്കുണ്ടായത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവിടെ എട്ട് സീറ്റിലും ബി.ജെ.പി ജയിച്ചിരുന്നു. മാല്‍ഡ സൗത്തില്‍ മാത്രമാണ് അന്ന് കോണ്‍ഗ്രസ് വിജയിച്ചത്.     ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസിന് സീറ്റുണ്ടായിരുന്നില്ല. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ തരംഗം വന്നശേഷവും കോണ്‍ഗ്രസിനും സിപിഎമ്മനും അവശേഷിച്ച ശക്തികേന്ദ്രങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് ആധിപത്യം നേടിയിരിക്കുന്നു. അതായത് കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും പരമ്പരാഗത വോട്ടുകളും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചോര്‍ന്നുവെന്നതും ബിജെപിക്ക് വലിയ ആശങ്ക ഉയര്‍ത്തുകയാണ്.    

എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നാലു ലോക് സഭാ മണ്ഡലങ്ങളില്‍ മുന്നിലെത്തുകയും ചെയ്തു.2024ല്‍ പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബി.ജെ.പിക്ക് ബംഗാള്‍ തോല്‍വി ഒരു സൂചനയോ എന്നതാണ് പ്രസക്തമായ ചോദ്യം. ആസാമില്‍ പ്രതീക്ഷിച്ച മിന്നുന്ന ജയമെന്നും ബിജെപി നേടിയതുമില്ല. ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് അവിടെ നിലനില്‍ക്കുന്ന എന്നതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.     "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര.... സീറോ ടിക്കറ്റിൽ ‘പ്രിയദർശിനി’ എന്ന പദ്ധതിയുടെ പേര് മലയാളത്തിലും  (2 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (17 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (24 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (12 hours ago)

Malayali Vartha Recommends