പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു; ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ, പിതാവ് നൽകിയ പരാതിയിൽ ബെംഗളൂരു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം

പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിനു പിന്നാലെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായിരിക്കുകയാണ്. ശികാരിപാളയ നിവാസി മുഹമ്മദ് അബ്ബാസിന്റെ മകൻ ആസിഫ് ആലം ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഈ മാസം മൂന്നിനാണ് ആസിഫിനെ ഹെബ്ബഗോഡിയിൽനിന്നും കാണാതായത് തന്നെ.
ആസിഫ് കസ്റ്റഡിയിൽ ഉണ്ടെന്നും 25 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ടാണു പിതാവ് മുഹമ്മദ് അബ്ബാസിന് അജ്ഞാതരുടെ ഫോൺ വിളി എത്തുകയുണ്ടായി. ഇതേ തുടർന്നു പിതാവ് പൊലീസിൽ പരാതി നൽകി.
ഇത്തരത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു കുട്ടിയുടെ മൃതദേഹം ബെംഗളൂരു ജിഗിനിയിലെ വിജനമായ സ്ഥലത്തു കണ്ടെത്തിയത്. പിടിക്കപ്പെടുമെന്ന ഭയത്തിലാണു കുട്ടിയെ കൊലപ്പെടുത്തി പ്രതികൾ കടന്നുകളഞ്ഞത് എന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ സുഹൃത്ത് നൽകിയ സൂചനയെ തുടർന്നു ഛത്തീസ്ഗഡിൽനിന്നു മുഹമ്മദ് നൗഷാദ്, സിറാജ് എന്നീ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.
അതേസമയം മുഖ്യപ്രതിയായ മുഹമ്മദ് ജാവീദ് ഷെയ്ഖ് ഒളിവിലാണ്. ഇയാൾക്കു മുംബൈയിലുള്ള കാമുകിയുമൊത്തു ജീവിക്കാൻ പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്ന് പിടിയിലായ പ്രതികൾ പൊലീസിന് മൊഴിനൽകി. മുഹമ്മദ് ജാവീദ് ഷെയ്ഖ് ബിഹാറിൽനിന്ന് മൂന്നു വർഷം മുൻപാണു ജോലിതേടി ബെംഗളൂരുവിൽ എത്തുന്നത്. സിസിടിവി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
https://www.facebook.com/Malayalivartha

























