അങ്ങനെ ഒളിമ്പിക്സിൽ നിന്നും ചൈനയെ തൂത്തെറിഞ്ഞ് ഇന്ത്യ... രണ്ടും കൽപ്പിച്ച് അതി നിർണായക തീരുമാനം...

ഒളിമ്പിക്സിനുള്ള ഇന്ത്യൻ താരങ്ങളാണ് ചൈനയെ തൂത്തെറിഞ്ഞിരിക്കുന്നത്. ചൈനീസ് നിർമ്മാതാകളായ ലീ നിങ്ങിന്റെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ രാജ്യം മുഴുവൻ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പുനപരിശോധിക്കാൻ ഇന്ത്യൻ ഒളിമ്പിക്ക് അസോസിയോഷൻ തീരുമാനിച്ചത് .
ലീ നിങ്ങിന്റെ സ്പോൺസർഷിപ്പ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ച ഐ ഒ എ, ഇന്ത്യൻ താരങ്ങൾ ബ്രാൻഡഡ് ചെയ്യാത്ത സാധാരണ സ്പോർട്സ് കിറ്റുകളുമായിട്ടാകും ഒളിമ്പിക്ക് മത്സരങ്ങൾക്ക് ഇറങ്ങുകയെന്നും വ്യക്തമാക്കുകയും ചെയ്തു. ജൂലായ് 23 മുതൽ ഓഗസ്റ്റ് 8 വരെ ടോക്കിയോയിൽ വച്ചാണ് ഒളിമ്പിക്ക് മത്സരങ്ങൾ അരങ്ങേറുന്നത്.
കഴിഞ്ഞ ആഴ്ചയായിരുന്നു ലീ നിങ്ങ് രൂപകല്പന ചെയ്ത ഇന്ത്യയുടെ ഒളിമ്പിക്ക് കിറ്റുകൾ ഐ ഒ എ പുറത്തിറക്കിയത്. എന്നാൽ ഇന്ത്യൻ താരങ്ങളുടെ കിറ്റിൽ ചൈനീസ് കമ്പനിയുടെ പേര് കണ്ടതോടെ പ്രതിഷേധക്കാർ അടങ്ങിയിരുന്നില്ല. നാലുപാടുനിന്നും അതൊഴിവാക്കാൻ സമ്മർദം ശക്തമാവുകയായിരുന്നു. മാത്രമല്ല കേന്ദ്ര കായിക വകുപ്പും ചൈനീസ് കമ്പനിയെ ഒഴിവാക്കാൻ ആവശ്യപ്പെട്ടതോടെ ഐ ഒ എയ്ക്ക് ലീ നിങ്ങനെ ഒഴിവാക്കുവാൻ നിർബന്ധിതരായി.
ആരാധകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും അതിനാൽ ലീ നിങ്ങുമായി നിലവിലുള്ള കരാർ ഒഴിവാക്കാൻ ഐ ഒ എ തീരുമാനിച്ചതായി പ്രസിഡൻ്റ് നരേന്ദർ ബത്ര അറിയിച്ചു. സ്പോൺസർമാരില്ലാതെയാകും ഇന്ത്യൻ താരങ്ങൾ ഇതിനെ തുടർന്ന് ഒളിമ്പിക്ക്സ് മത്സരങ്ങൾക്ക് കളത്തിൽ ഇറങ്ങുകയെന്നും ബത്ര അറിയിച്ചിരിക്കുകയാണ്.
ഐ ഒ എ ഏതാനും ചില കമ്പനികളുമായി കരാറിലെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒളിമ്പിക്ക്സിനു മുമ്പ് ഈ നീക്കങ്ങൾ എത്രത്തോളം വിജയിക്കുമെന്ന് ഉറപ്പില്ല.കഴിഞ്ഞ വർഷം ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന പ്രശ്നങ്ങളെ തുടന്ന് രാജ്യമൊട്ടാകെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ പ്രതിഷേധം ശക്തമായത്.
https://www.facebook.com/Malayalivartha

























