പത്താം ക്ലാസുകാരിയുടെ കണ്ണ് ചൂഴ്‌ന്നെടുത്തുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; ക്രൂരമായി പീഡിപ്പിച്ചതിന് ശേഷമാണ് കൊന്നതെന്ന് ബന്ധുക്കൾ, സംഭവത്തില്‍ 23കാരനായ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ബിജെപി നേതാവിന്റെ മകളായതിനാൽ കുടുംബത്തിന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ പൊലീസ് അന്വേഷണത്തില്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ബിജെപി വക്താവ്

ബിജെപി നേതാവിന്റെ മകളുടെ കണ്ണ് ചൂഴ്ന്നെടുത്ത് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ഝാര്‍ഖണ്ഡിലെ പതിനാറുകാരിയെ ക്രൂരമായി കൊന്നത്. പാലാമു ജില്ലയിലെ ലാലിമതി വനത്തിലാണ് 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കുന്നതിനു മുന്‍പ് ക്രൂരമായി പീഡിപ്പിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. വലത് കണ്ണ് ചൂഴ്ന്നെടുത്ത ശേഷം മരത്തില്‍ കെട്ടിത്തൂക്കിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ബുധബാര്‍ ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിന്റെ അഞ്ച് മക്കളില്‍ മൂത്ത മകളാണ് മരണപ്പെട്ട നിലയിൽ കണ്ടെടുത്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി.
സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണിലെ കോള്‍ ഡേറ്റ റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പ്രദീപ് കുമാര്‍ സിങ് ധനുക് (23) എന്നയാളെ പോലീസ് പിടികൂടുകയും ചെയ്തു.
വിവാഹിതനായ പ്രദീപുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. പ്രണയത്തിലായ ഇയാളുമായി പെൺകുട്ടി പോയതാണെന്ന് തരത്തിലും റിപ്പോർട്ടുകളുണ്ട്.
പെണ്‍കുട്ടിയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് പ്രാദേശിക ശ്മശാനത്തില്‍ സംസ്‌കരിച്ചു. ജൂണ്‍ 7 ന് രാവിലെ 10ന് വീട്ടില്‍നിന്ന് ഇറങ്ങിയ ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നു കുടുംബം വ്യക്തമാക്കി.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടക്കവെ ബുധനാഴ്ചയാണ് വനത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കാണുന്നത്.
തുണി ഉപയോഗിച്ച് പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കുന്നതിനുമുന്‍പ് ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. എന്നാല്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
പീഡന കേസാണോയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ പറയാനാകൂവെന്നും സാധ്യമായ എല്ലാ കോണുകളില്‍നിന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് സഞ്ജീവ് കുമാര്‍ പറഞ്ഞു.
പെണ്‍കുട്ടിക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിനെ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തിരുന്നതായും പൊലീസ് പറഞ്ഞു. ഇതേത്തുര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ വാക്കുതര്‍ക്കം ഉണ്ടായി. അതിനു ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നും പൊലീസ് അറിയിച്ചു.
അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ പൊലീസ് അന്വേഷണത്തില്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ജാര്‍ഖണ്ഡ് ബിജെപി വക്താവ് പ്രതുല്‍ ഷാഹ്ദിയോ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























