മുട്ടിൽ വനം കൊള്ളയിൽ ഇടപെടണമെന്ന കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ആവശ്യത്തെ അംഗീകരിച്ച് കേന്ദ്രം:സംഭവത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കർ റിപ്പോർട്ട് തേടി

മുട്ടിൽ വനംകൊള്ള യിൽ കട്ടക്ക് ഇറങ്ങി കേന്ദ്രം... കേരള സർക്കാരിനോട് ആ ആവശ്യം.... മുട്ടിടിച്ച് സർക്കാർ.... കളികൾ ഇനി വേറെ ലെവൽ... മുട്ടിൽ വനം കൊള്ളയിൽ കേന്ദ്രസർക്കാർ ഇടപെട്ടിരിക്കുകയാണ്. സംഭവത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കർ റിപ്പോർട്ട് തേടി. സംഭവത്തിൽ ഇടപെടണമെന്ന കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി സ്വീകരിച്ചിരിക്കുന്നത്.
രാവിലെ പ്രകാശ് ജാവ്‌ദേക്കറുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നിയമത്തിന്റെ മറവിൽ നടന്ന മരം മുറിയുടെ വിശദാംശങ്ങൾ കൈമാറിയിട്ടുണ്ട് . ഇതിന് പിന്നാലെ ജാവ്‌ദേക്കർ റിപ്പോർട്ട് തേടുകയായിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
പിണറായി സർക്കാരിന്റെ കാലത്ത് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഉത്തരവ് അസാധാരണവും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് മുരളീധരൻ വ്യക്തമാക്കി. മാഫിയകളെ സഹായിക്കാൻ വേണ്ടിയുള്ള ആദ്യ സർക്കാരാകും പിണറായി സർക്കാർ എന്നും അവർ അറിയിച്ചു. നിയമവിരുദ്ധമായ ഉത്തരവുകൾക്കായി നിലകൊള്ളുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയാണ് സാധാരണയായി സർക്കാരുകൾ ചെയ്യുന്നത്. എന്നാൽ നിലവിലെ സർക്കാർ അത് ചെയ്തില്ല ആരോപണവും ഉയർത്തി. അതുകൊണ്ടാണ് മാഫിയകൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് ഇതെന്ന് പറയുന്നത് എന്ന ആക്ഷേപവും ഉയർത്തി.
https://www.facebook.com/Malayalivartha

























