പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി: കൊറോണ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു: മന്ത്രി സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്ന് സൂചന

ഇനി അടിമുടി പൊളിച്ചെഴുത്ത്.... വമ്പൻ നീക്കത്തിലേക്ക് പ്രധാനമന്ത്രി... മന്ത്രിമാരുമായി അതി നിർണായക ചർച്ചകൾ നടത്തി നരേന്ദ്രമോദി.... കേരളത്തിലെ ബിജെപി നേതൃത്വത്തിന് ആശ്വാസം പകരുന്ന തീരുമാനവും ഉടനുണ്ടാകും....2019-ൽ മോദി വീണ്ടും അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നില്ല.... അതിനിടയിലാണ് മന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തുവാൻ ഒരുങ്ങുന്നത്...... ഈ ചർച്ചകൾ മന്ത്രി സ്ഥാനങ്ങളുടെ പൊളിച്ചെഴുത്തിലേക്ക് പോകുമോ എന്ന അഭ്യൂഹം ശക്തമാകുന്നുണ്ട്..
.
പ്രധാനപ്പെട്ട ചില വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി മാത്രം മണിക്കൂറുകൾ നീണ്ട കൂടിയാലോചനകളായിരുന്നു അദ്ദേഹം നടത്തിയത്. പ്രധാനമന്ത്രിക്കൊപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച യോഗം സമാപിച്ചത് രാത്രി 10 മണിക്കായിരുന്നു. നിരവധി വിഷയങ്ങൾ അവർ ചർച്ച ചെയ്തു.
അതിൽ പ്രധാനമായും രാജ്യം നേരിടുന്ന കൊവിഡ് ഉൾപ്പടെയുള്ള സാഹചര്യങ്ങളാണ് കൂടുതലായും ചർച്ച ചെയ്‌തത്. അതേ പ്രാധാന്യത്തോടെ തന്നെ മന്ത്രിസഭാ പുനസംഘടനയും ചർച്ചാ വിഷയമായി എന്നും വിവരങ്ങൾ ലഭ്യമാകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെട്രോളിയം, സ്‌റ്റീൽ, ജലശക്തി മന്ത്രാലയം, നൈപുണ്യശേഷി വികസനം, വ്യോമയാനം, വൻകിട വ്യവസായം, പ്രകൃതി, വനം മന്ത്രാലയങ്ങളുടെ യോഗമാണ് പ്രധാനമന്ത്രി വിളിച്ചുചേർത്തത്. ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ കൊവിഡ് കാലത്തെ പ്രവർത്തനവും ആ മീറ്റിംഗിൽ ചർച്ചയായി.
18 വയസിന് മുകളിലുളളവർക്ക് വാക്‌സിൻ സൗജന്യമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ നിർണായക തീരുമാനത്തിനു ശേഷം ചേർന്ന യോഗമാണ്. ഈ യോഗത്തിൽ മന്ത്രിമാരുടെ മൂല്യനിർണയം നടത്തിയ ശേഷമാകും മന്ത്രിസഭാ പുനസംഘടനയിലേക്ക് പോവുക എന്നുള്ള സൂചനകൾ പുറത്തുവരുന്നു. ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മന്ത്രാലയങ്ങൾ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.സാധാരണ ക്യാബിനറ്റ് യോഗശേഷം പ്രധാനമന്ത്രിയുമായി വിവിധ വകുപ്പുകളിലെ മന്ത്രിമാർ വന്ന് ചർച്ച നടത്തുകയാണ് പതിവ്. എന്നാൽ ഇത്തവണ ഓരോ മന്ത്രിമാരുമായി പ്രധാനമന്ത്രി പ്രത്യേകം ചർച്ച നടത്തി എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഇത് രാജ്യത്ത് കൊവിഡ് പ്രതിസന്ധി മൂലം സർക്കാരിനുണ്ടായ പരാജയത്തെ മറികടക്കാനുളള ഗൗരവകരമായ ആലോചനയായും കൊവിഡ് പ്രതിസന്ധി രൂക്ഷമായ വിവിധ മേഖലകളുടെ പുനരുജ്ജീവനത്തിനാവശ്യമായ നടപടികളെക്കുറിച്ചുമുളള ചർച്ചയായുമാണ് വിലയിരുത്തപ്പെടുന്നത്.നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളത്തിൽ പാർട്ടിക്കേറ്റ പരാജയവും അതിനെ അതിജീവിക്കാൻ ആവശ്യമായ വഴികളും ആലോചിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് കേന്ദ്ര മന്ത്രിസഭയിൽ ഒരാൾ ഉണ്ടാകുമെന്നാണ് സൂചനകൾ ലഭ്യമാകുന്നത്. ഇത് കുഴൽപണക്കേസ് ഉൾപ്പടെ പ്രതിസന്ധിയിലായ കേരള നേതൃത്വത്തിന് ഏറെ സഹായകമാകും. അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുളള ആദ്യഘട്ട കൂടിയാലോചനകളും ബിജെപി ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി മോദിയുമായും ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായും പ്രത്യേകം കൂടിക്കാഴ്‌ച ഇന്ന് നടത്തുവാൻ ഒരുങ്ങുകയാണ്.
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജിതിൻ പ്രസാദയുടെ കാര്യത്തിലും കൂടിക്കാഴ്ചയിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം
https://www.facebook.com/Malayalivartha

























