പത്തുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി കുട്ടികളുടെ സംഘം; 7 പ്രതികൾക്ക് പ്രായം 15 വയസിൽ താഴെ, സംഭവം പുറംലോകം അറിയുന്നത് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ...

പത്തുവയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംഘം കൂട്ടബലാത്സംഗം ചെയ്തു. പരാതിയുമായി പെൺകുട്ടിയുടെ പിതാവ് രംഗത്ത്. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേസിലെ ഏഴു പ്രതികള്‍ക്കും പ്രായം പതിനഞ്ചു വയസ്സിൽ താഴെയാണെന്നാണ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയായ പ്രതിയ്ക്കും 18 വയസ്സ് മാത്രമാണ് പ്രായം.
ഹരിയാനയിലെ റേവാരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പീഡനം നടത്തിയ പ്രതികള്‍ സംഭവം മൊബൈലിൽ ചിത്രീകരിച്ചതായും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. പ്രതികളിൽ ചിലര്‍ ഈ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം ഇരയായ കുട്ടിയുടെ അച്ഛൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പോലീസിൽ പരാതിയുമായി എത്തുകയായിരുന്നു.
മധ്യവേനലവധിക്കാലത്ത് സ്കൂളുകള്‍ അടച്ചതോടെ കുട്ടികള്‍ പുറത്തു കളിക്കുന്നതു പതിവായിരുന്നു. മെയ് 24നാണ് സംഭവമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒരു 18 വയസ്സുകാരനും പ്രായപൂര്‍ത്തിയാകാത്ത ഏഴു പേരുമാണ് കേസിൽ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് റേവാരി ഡിവൈഎസ്‍പി ഹംസ് രാജ് മാധ്യമങ്ങളോടു പറഞ്ഞു.
പ്രതികളിൽ ചിലര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കെതിരെ ഫോണിൽ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് കേസെടുത്തിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. കേസിൽ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് 10 വയസ്സിനും 15 വയസിനും ഇടയിൽ മാത്രമാണ് പ്രായമെന്നും പോലീസ് വ്യക്താക്കി.
ഇരയായ കുട്ടി സംഭവം വീട്ടിൽ പറഞ്ഞിരുന്നില്ലെന്നും എന്നാൽ വീഡിയോ ദൃശ്യങ്ങള്‍ അച്ഛൻ ശ്രദ്ധിച്ചതോടെ ചൊവ്വാഴ്ച കുടുംബം പരാതി നല്‍കുകയായിരുന്നുവെന്നും ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പോലീസ് പറഞ്ഞു. പ്രതിയായ 18കാരനെ അറസ്റ്റ് ചെയ്തെന്നും പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ നിരീക്ഷണത്തിൽ അയച്ചെന്നും പോലീസ് പറഞ്ഞു.
വീടിനടുത്തുള്ള സ്കൂള്‍ പരിസരത്തായിരുന്നു കുട്ടികള്‍ കളിച്ചിരുന്നത്. പ്രതികള്‍ കുട്ടിയെ വീടിനുള്ളിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























