യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് വിഭാഗത്തില്‍പ്പെടാത്ത കരാര്‍ ജീവനക്കാരെയെല്ലാം കേന്ദ്രസർക്കാർ പിരിച്ചുവിട്ടു: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ നിർണായക തീരുമാനം

യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് വിഭാഗത്തില്‍പ്പെടാത്ത കരാര്‍ ജീവനക്കാരെയെല്ലാം കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. ഡിപ്ലോമാറ്റിക് വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥരില്‍ ചിലരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയെല്ലാം ഫലമായിട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്.
സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ നല്‍കിയ മൊഴിയിൽ പ്രധാനമായും ഉയർന്നുകേട്ടത് യുഎഇ കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍സാബിയുടെ പേരാണ്. ഇയാൾക്കെതിരെയും നടപടി സ്വീകരിച്ചതായി വിവരങ്ങൾ പുറത്തുവരുന്നു.
സ്വര്‍ണക്കടത്തു വിവാദത്തെത്തുടര്‍ന്ന് നാട്ടിലേക്കുപോയ അല്‍സാബി പിന്നീട് തിരികെ ജോലിയിൽ പ്രവേശിച്ചില്ല. ഡിപ്ലോമാറ്റിക് വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് യുഎഇയുടെ വിദേശകാര്യമന്ത്രാലയമാണ്. ജോലിയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ റിക്രൂട്ടിങ് ഏജന്‍സി വഴി നിയമിക്കപ്പെട്ടവരാണ്. ഡിപ്ലോമാറ്റിക് അല്ലാത്ത വിഭാഗങ്ങളിലുള്ള ജീവനക്കാരെയും ഇനി മുതല്‍ വിദേശകാര്യമന്ത്രാലയമായിരിക്കും നിയമിക്കുക എന്നതും ശ്രദ്ധേയമായ കാര്യമാണ് .
നിയമനങ്ങളില്‍ ബാഹ്യസമ്മര്‍ദം ഉണ്ടായതിനെത്തുടര്‍ന്നാണ് സ്വപ്ന അടക്കമുള്ളവര്‍ക്ക് കോണ്‍സുലേറ്റില്‍ നിയമനം ലഭിച്ചതെന്നാണ് ആഭ്യന്തര അന്വേഷണത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. സെക്രട്ടറിയായി ആദ്യം കണ്ടെത്തിയ യുവതിയെ ഒഴിവാക്കിയാണ് സ്വപ്നയെ നിയമിച്ചത്. സെക്രട്ടറിയായിരുന്ന സ്വപ്നയും പിആര്‍ഒ സരിത്തും യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ ആനുകൂല്യങ്ങളാണ് പറ്റിയിരുന്നത്.
ജമാല്‍ ഹുസൈന്‍ അല്‍സാബിക്ക് തല്‍ക്കാലം പ്രധാന ചുമതലകളൊന്നും നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. സ്വര്‍ണക്കടത്ത് സംബന്ധിച്ചു യുഎഇയിലും അന്വേഷണം നടക്കുന്നുണ്ട്. ജമാല്‍ ഹുസൈന്‍ അല്‍സാബിയെയും മുന്‍ അറ്റാഷേ റഷീദ് ഖമീസ് അല്‍ ഷെമേലി എന്നിവരെ പ്രതിചേര്‍ക്കാന്‍ വിദേശകാര്യമന്ത്രാലയം കസ്റ്റംസിന് അനുമതി നല്‍കിയിരിക്കുകയാണ് .എന്നാൽ യുഎഇ അനുവദിച്ചാൽ മാത്രമേ ഇവരെ ചോദ്യം ചെയ്യാൻ സാധിക്കു.
സ്വർണക്കടത്ത് കേസിൽ ഏറ്റവും പുതിയ വിവരം ജുഡീഷ്യൽ കമ്മിഷൻ ഈ കേസിൽ ഇടപ്പെട്ടിരുന്നു. എന്നാൽ ഇവരുടെ അന്വേഷണത്തിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിലേക്ക് പോകുകയാണ്.
സ്വർണക്കടത്തുകേസ് പ്രതികളായ സ്വപ്നയുടെ ശബ്ദരേഖയിലും സന്ദീപിന്റെ കത്തിലുമുളള അന്വേഷണത്തിനെ ചോദ്യ വിധേയമാക്കിയാണ് കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.സമാന്തരമായി അന്വേഷണം നടത്തി തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ഇ.ഡി ഉയർത്തുന്ന വാദം . തെളിവ് തേടി ജുഡീഷ്യൽ കമ്മിഷൻ പത്രപരസ്യം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























