Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഇന്ത്യയോട് മുട്ടാന്‍ ചൈനക്ക് സാധിക്കില്ല; ഇന്ത്യയുടെ ശക്തി എന്താണെന്ന് ജനറല്‍ ബിപില്‍ റാവത്ത് പറയുന്നു; ചൈനീസ് ആര്‍മിക്ക് ഇനിയും ഏറെ പരിശീലിക്കേണ്ടി വരും; ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്ക്ക് മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല

23 JUNE 2021 04:19 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സൈന്യത്തോട് നേരിട്ട് മുട്ടി ജയിക്കാന്‍ ചൈനീസ് സൈന്യത്തിന് സാധിക്കില്ല. ഇത് ചൈനക്കും അറിയാവുന്ന സത്യമാണ്. ടിബറ്റന്‍ പൗരന്മാരെ സൈന്യത്തിലെടുത്ത് ഇന്ത്യക്കെതിരായി പോരാടാന്‍ പരിശീലിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പ്രതികരണവും ഇത് തെളിയിക്കുന്നതാണ്. അവര്‍ എന്തു കളിയും കളിക്കട്ടെ ഞങ്ങള്‍ എന്തു തയ്യാറെന്ന് വ്യക്തമായ മറുപടി ചൈനീസ് ആര്‍മിക്ക് നല്‍കുന്നതാണ് ബിപിന്‍ റാവത്തിന്റെ പ്രതികരണം.

ഇന്ത്യന്‍ സൈന്യത്തിനെതിരെ ലഡാക്കില്‍ യുദ്ധം ചെയ്യാന്‍ ചൈനയ്ക്ക് ഇനിയും ഏറെ പരിശീലിക്കേണ്ടി വരും. ഹിമാലയന്‍ മലനിരകളില്‍ ചൈനയുടെ സൈനികര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്ന് തെളിഞ്ഞതാണെന്നും റാവത്ത് ചൂണ്ടിക്കാട്ടുന്നു. 'ഗാല്‍വാനിലും ലഡാക്കിലെ മറ്റ് പ്രദേശങ്ങളിലും ഇന്ത്യക്കെതിരെ നടത്തിയ സൈനിക നീക്കത്തില്‍ ചൈനക്ക് വലിയ ക്ഷീണമാണ് സംഭവിച്ചത്. അതികഠിനമായ മേഖലകളില്‍ പോരാടാനുള്ള പരിശീലനം വേണ്ടത്രയില്ലെന്ന് ചൈനീസ് സേനയ്ക്ക് മനസ്സിലായി.' ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

ചൈനയുടെ സൈനികരെല്ലാം സാധാരണക്കാരാണ്. അവരെ നിര്‍ബന്ധിച്ച് സൈനിക സേവനം ചെയ്യിക്കുകയാണ്. ഇത്തരക്കാര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകില്ല. അതിനാല്‍ തന്നെ വരുന്നവര്‍ ഒരു മാസത്തിനകം തിരികെ പോകുന്ന അവസ്ഥയാണ്. ശാരീരികമായും മാനസികമായും അവര്‍ ക്ഷീണിക്കും. എന്നാല്‍ ഇന്ത്യന്‍ സൈന്യം പരമ്പരാഗതമായി ഇത്തരം എല്ലാ മേഖലയിലും സ്ഥിരമായി അതിര്‍ത്തി കാക്കുന്നവരാണെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്നും റാവത്ത് പറഞ്ഞു. ചൈന കൈവശം വച്ചിരിക്കുന്ന ടിബറ്റന്‍ മേഖലയിലെ പൗരന്മാരെ സിക്കിമിന്റെ മറുവശമായ ചുംബി താഴ്വരയില്‍ പരിശീലിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടിനോടാണ് സംയുക്ത സൈനിക മേധാവിയുടെ പ്രതികരണം.


ഇന്ത്യയെ പ്രതിരോധിക്കാന്‍ ടിബറ്റന്‍ സ്വയം ഭരണ മേഖലയിലെ യുവാക്കളെ ഉള്‍പ്പെടുത്തി ചൈന പ്രാദേശിക സൈന്യം രൂപീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 100 പേര്‍ വീതമുളള രണ്ട് ബാച്ചുകളുടെ പരിശീലനം പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ടിബറ്റന്‍ സ്വയം ഭരണ മേഖലയായ ചുംബി താഴ് വരയില്‍ നിന്നുളള യുവാക്കളെ ഉള്‍പ്പെടുത്തിയാണ് നാട്ടുസേന രൂപീകരിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷമുണ്ടാകുകയാണെങ്കില്‍ വിനിയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരം സേനയെ രൂപീകരിച്ചത്. ടിബറ്റന്‍ സ്വയം ഭരണ മേഖലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വ്യാപക റിക്രൂട്ട്മെന്റ് നടത്തുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. കൂടുതല്‍ യുവാക്കളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ പ്രദേശത്ത് ചൈന നീക്കം നടത്തുന്നുണ്ടെന്നും വിവരം പുറത്തുവന്നിരുന്നു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കീഴിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. ഇതുവരെ ഇവര്‍ക്ക് യൂണിഫോമുകളോ പദവികളോ നല്‍കിയിട്ടില്ല. ആദ്യ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 100 പേരെ ചുംബി താഴ് വരയുടെ വിവിധ ഭാഗങ്ങളിലാണ് വിന്യസിച്ചിരിക്കുന്നത്. യാദോങ്, ചീമ, റിന്‍ചേംഗാങ്, റെങ്ഗിങ്ങാംഗ്, പിബി താങ്, ഫാരി തുടങ്ങിയ മേഖലകളിലാണ് ഇവരെ നിയോഗിച്ചിരിക്കുന്നതെന്നാണ് വിവരം.

ഫാരിയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കേന്ദ്രത്തിലാണ് രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടക്കുന്നത്. പ്രാദേശിക ഭൂമിശാസ്ത്രവും ഭാഷയും കാലാവസ്ഥയുമൊക്കെ പരിചിതമായതിനാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ ഗുണം ചെയ്യുമെന്നാണ് ചൈനീസ് സൈന്യത്തിന്റെ വിലയിരുത്തല്‍. പ്രാദേശിക അതിര്‍ത്തി മേഖലകളിലേക്ക് ഇവരെ നിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തിടെ ചൈനീസ് സൈന്യം രൂപീകരിച്ച സ്പെഷല്‍ ടിബറ്റന്‍ ആര്‍മി യൂണിറ്റിന്റെ ഭാഗമാക്കാതെയാണ് നാട്ടുസേന രൂപീകരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (4 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (4 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (5 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (6 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (7 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (8 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (8 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (8 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (8 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (8 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (8 hours ago)

Malayali Vartha Recommends