Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഇന്ത്യയോട് മുട്ടാന്‍ ചൈനക്ക് സാധിക്കില്ല; ഇന്ത്യയുടെ ശക്തി എന്താണെന്ന് ജനറല്‍ ബിപില്‍ റാവത്ത് പറയുന്നു; ചൈനീസ് ആര്‍മിക്ക് ഇനിയും ഏറെ പരിശീലിക്കേണ്ടി വരും; ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്ക്ക് മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല

23 JUNE 2021 04:19 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സൈന്യത്തോട് നേരിട്ട് മുട്ടി ജയിക്കാന്‍ ചൈനീസ് സൈന്യത്തിന് സാധിക്കില്ല. ഇത് ചൈനക്കും അറിയാവുന്ന സത്യമാണ്. ടിബറ്റന്‍ പൗരന്മാരെ സൈന്യത്തിലെടുത്ത് ഇന്ത്യക്കെതിരായി പോരാടാന്‍ പരിശീലിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പ്രതികരണവും ഇത് തെളിയിക്കുന്നതാണ്. അവര്‍ എന്തു കളിയും കളിക്കട്ടെ ഞങ്ങള്‍ എന്തു തയ്യാറെന്ന് വ്യക്തമായ മറുപടി ചൈനീസ് ആര്‍മിക്ക് നല്‍കുന്നതാണ് ബിപിന്‍ റാവത്തിന്റെ പ്രതികരണം.

ഇന്ത്യന്‍ സൈന്യത്തിനെതിരെ ലഡാക്കില്‍ യുദ്ധം ചെയ്യാന്‍ ചൈനയ്ക്ക് ഇനിയും ഏറെ പരിശീലിക്കേണ്ടി വരും. ഹിമാലയന്‍ മലനിരകളില്‍ ചൈനയുടെ സൈനികര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്ന് തെളിഞ്ഞതാണെന്നും റാവത്ത് ചൂണ്ടിക്കാട്ടുന്നു. 'ഗാല്‍വാനിലും ലഡാക്കിലെ മറ്റ് പ്രദേശങ്ങളിലും ഇന്ത്യക്കെതിരെ നടത്തിയ സൈനിക നീക്കത്തില്‍ ചൈനക്ക് വലിയ ക്ഷീണമാണ് സംഭവിച്ചത്. അതികഠിനമായ മേഖലകളില്‍ പോരാടാനുള്ള പരിശീലനം വേണ്ടത്രയില്ലെന്ന് ചൈനീസ് സേനയ്ക്ക് മനസ്സിലായി.' ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

ചൈനയുടെ സൈനികരെല്ലാം സാധാരണക്കാരാണ്. അവരെ നിര്‍ബന്ധിച്ച് സൈനിക സേവനം ചെയ്യിക്കുകയാണ്. ഇത്തരക്കാര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകില്ല. അതിനാല്‍ തന്നെ വരുന്നവര്‍ ഒരു മാസത്തിനകം തിരികെ പോകുന്ന അവസ്ഥയാണ്. ശാരീരികമായും മാനസികമായും അവര്‍ ക്ഷീണിക്കും. എന്നാല്‍ ഇന്ത്യന്‍ സൈന്യം പരമ്പരാഗതമായി ഇത്തരം എല്ലാ മേഖലയിലും സ്ഥിരമായി അതിര്‍ത്തി കാക്കുന്നവരാണെന്നതില്‍ നമുക്ക് അഭിമാനിക്കാമെന്നും റാവത്ത് പറഞ്ഞു. ചൈന കൈവശം വച്ചിരിക്കുന്ന ടിബറ്റന്‍ മേഖലയിലെ പൗരന്മാരെ സിക്കിമിന്റെ മറുവശമായ ചുംബി താഴ്വരയില്‍ പരിശീലിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടിനോടാണ് സംയുക്ത സൈനിക മേധാവിയുടെ പ്രതികരണം.


ഇന്ത്യയെ പ്രതിരോധിക്കാന്‍ ടിബറ്റന്‍ സ്വയം ഭരണ മേഖലയിലെ യുവാക്കളെ ഉള്‍പ്പെടുത്തി ചൈന പ്രാദേശിക സൈന്യം രൂപീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 100 പേര്‍ വീതമുളള രണ്ട് ബാച്ചുകളുടെ പരിശീലനം പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ടിബറ്റന്‍ സ്വയം ഭരണ മേഖലയായ ചുംബി താഴ് വരയില്‍ നിന്നുളള യുവാക്കളെ ഉള്‍പ്പെടുത്തിയാണ് നാട്ടുസേന രൂപീകരിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷമുണ്ടാകുകയാണെങ്കില്‍ വിനിയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരം സേനയെ രൂപീകരിച്ചത്. ടിബറ്റന്‍ സ്വയം ഭരണ മേഖലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വ്യാപക റിക്രൂട്ട്മെന്റ് നടത്തുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. കൂടുതല്‍ യുവാക്കളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ പ്രദേശത്ത് ചൈന നീക്കം നടത്തുന്നുണ്ടെന്നും വിവരം പുറത്തുവന്നിരുന്നു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കീഴിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. ഇതുവരെ ഇവര്‍ക്ക് യൂണിഫോമുകളോ പദവികളോ നല്‍കിയിട്ടില്ല. ആദ്യ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 100 പേരെ ചുംബി താഴ് വരയുടെ വിവിധ ഭാഗങ്ങളിലാണ് വിന്യസിച്ചിരിക്കുന്നത്. യാദോങ്, ചീമ, റിന്‍ചേംഗാങ്, റെങ്ഗിങ്ങാംഗ്, പിബി താങ്, ഫാരി തുടങ്ങിയ മേഖലകളിലാണ് ഇവരെ നിയോഗിച്ചിരിക്കുന്നതെന്നാണ് വിവരം.

ഫാരിയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കേന്ദ്രത്തിലാണ് രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടക്കുന്നത്. പ്രാദേശിക ഭൂമിശാസ്ത്രവും ഭാഷയും കാലാവസ്ഥയുമൊക്കെ പരിചിതമായതിനാല്‍ നിര്‍ണായക ഘട്ടങ്ങളില്‍ ഗുണം ചെയ്യുമെന്നാണ് ചൈനീസ് സൈന്യത്തിന്റെ വിലയിരുത്തല്‍. പ്രാദേശിക അതിര്‍ത്തി മേഖലകളിലേക്ക് ഇവരെ നിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്തിടെ ചൈനീസ് സൈന്യം രൂപീകരിച്ച സ്പെഷല്‍ ടിബറ്റന്‍ ആര്‍മി യൂണിറ്റിന്റെ ഭാഗമാക്കാതെയാണ് നാട്ടുസേന രൂപീകരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (3 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (5 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (5 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (6 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (6 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (7 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (7 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (8 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (8 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (8 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (9 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (10 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (11 hours ago)

Malayali Vartha Recommends