Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുത്തബ് മിനാറിൽ 1200 ഓളം വർഷം പഴക്കമുള്ള വിഗ്രഹം കണ്ടെത്തി; കുവാത്ത് ഉൽ ഇസ്ലാം എന്ന തൂണിൽ ഉണ്ടായിരുന്ന വിഗ്രഹങ്ങൾ എന്താണെന്ന് കണ്ടെത്തി വിദഗ്ധർ, ഏറെ വർഷങ്ങളായുള്ള പരിശ്രമത്തിന് ഇതാ ഫലം... നരസിംഹ സ്വാമിയും ഭക്തൻ പ്രഹ്ലാദനും ഒരുമിച്ച വ്യത്യസ്ത ശിൽപം...

19 MAY 2022 11:33 AM IST
മലയാളി വാര്‍ത്ത

രാജ്യത്തിൻറെ മഹിമ വിളിച്ചോതുന്ന കുത്തബ് മിനാറിൽ പുതിയ ശിൽപം കണ്ടെത്തി. നരസിംഹ സ്വാമിയുടെയും അദ്ദേഹത്തിന്റെ ഭക്തൻ പ്രഹ്ലാദന്റെയും വിഗ്രഹം കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുകയുണ്ടായി. കുത്തബ് മിനാറിലെ കുവാത്ത് ഉൽ ഇസ്ലാം എന്ന തൂണിൽ ഉണ്ടായിരുന്ന വിഗ്രഹങ്ങൾ എന്താണെന്ന് കണ്ടെത്താൻ ഏറെ വർഷങ്ങളായി തന്നെ പരിശ്രമം നടന്നുവരുകയാണ്.

എന്നാൽ ആ വിഗ്രഹം ആരുടേതാണെന്ന് കണ്ടെത്തിയെന്നും, അത് നരസിംഹ സ്വാമിയും ഭക്തൻ പ്രഹ്ലാദനും ആണെന്നും എഎസ്ഐയുടെ മുൻ റീജിയണൽ ഡയറക്ടറായ ധരംവീർ ശർമ ചൂണ്ടിക്കാണിക്കുകയുണ്ടായി. 8-9 നൂറ്റാണ്ടുകളിൽ രാജ്യത്ത് ഭരണം നടത്തിയിരുന്ന പ്രതിഹര രാജാക്കന്മാരുടെ കാലത്താണ് ഇത് പണിതത് തന്നെ. വിഗ്രഹത്തിന് 1200 ഓളം വർഷം പഴക്കമുണ്ടെന്നാണ് പുരാവസ്തു ഗവേഷകരുടെ വിലയിരുത്തൽ. ഈ വിഗ്രഹങ്ങളുടെ ചിത്രങ്ങൾ കൂടുതൽ പഠനങ്ങൾക്കായി അയച്ച് കൊടുത്തിരിക്കുകയാണ്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ വിഗ്രഹം പണി കഴിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ഇതുവരെ ഹിരണ്യകശിപു എന്ന ദുഷ്ടനെ വധിക്കുന്ന വിഷ്ണുവിന്റെ അവതാരമായ നരസിംഹത്തെ മാത്രമേ നാം കണ്ടിട്ടുള്ളൂ. എന്നാൽ ഹിരണ്യകശിപുവിനെ വധിച്ച ശേഷം നരസിംഹ ഭഗവാന്റെ കോപത്താൽ ഭൂമി മുഴുവൻ കത്തി നശിക്കാൻ ആരംഭിച്ചിരുന്നു. നരസിംഹ സ്വാമിയുടെ യഥാർത്ഥ ഭക്തനായിരുന്ന പ്രഹ്ലാദന് മാത്രമേ അദ്ദേഹത്തിന്റെ കോപം ശമിപ്പിക്കാൻ സാധിക്കൂ എന്ന് ദേവന്മാർക്ക് മനസിലായി. ഇതേതുടർന്ന് നരസിംഹ സ്വാമിയുട കോപം നിലയ്‌ക്കാൻ വേണ്ടി പ്രഹ്ലാദൻ പ്രാർത്ഥിക്കുകയുണ്ടായി. തന്റെ ശിഷ്യന്റെ പ്രാർത്ഥനയിൽ സന്തുഷ്ടനായ ഭഗവാൻ പ്രഹ്ലാദനെ മടിയിലിരുത്തി സമാധാനിപ്പിക്കുകയാണ് ചെയ്തത്. ഈ വിഗ്രഹമാണ് കുത്തബ് മിനാറിലുള്ളത് എന്ന് ശർമ ചൂണ്ടിക്കാണിച്ചു.

അതേസമയം അഞ്ചാംനൂറ്റാണ്ടിൽ തന്നെ വിക്രമാദിത്യ രാജാവിന്റെ കാലത്ത് സൂര്യന്റെ സ്ഥാനം നിരീക്ഷിക്കാൻ വേണ്ടിയാണ് കുത്തബ് മിനാർ പണിതത് എന്ന് ശർമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗോപുരത്തിന് 25 ഇഞ്ച് ചെരിവാണുള്ളത്. സൂര്യനെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ചെരിച്ച് നിർമ്മിച്ചിരിക്കുന്നത്.

 

 

ജൂൺ 21 ന് സൂര്യസ്തമയത്തിന്റെ സ്ഥാനം മാറുമ്പോൾ കുത്തബ് മിനാറിന്റെ ചെരിവ് കാരണം പ്രദേശത്ത് നിഴൽ വീഴുന്ന സ്ഥാനവും മാറുന്നു. ഇത് ശാസ്ത്രമാണെന്നും പുരാവസ്തു സംബന്ധമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി . വിക്രമാദിത്യമഹാരാജാവ് ഇതെല്ലാം കൃത്യമായി പഠിച്ച് മനസിലാക്കിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (4 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (4 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (4 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (5 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (5 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (6 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (6 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (7 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (9 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (9 hours ago)

Malayali Vartha Recommends