കേന്ദ്രസര്‍ക്കാരിനെതിരെ നടത്തി കൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് സ്റ്റാലിന്‍ ആഞ്ഞടിച്ചത്. ചെന്നൈയിലെ ഭരണസിരാകേന്ദ്രത്തിലേയ്ക്ക് സൈന്യത്തെ ഇറക്കിവിട്ടതു പോലെ ഇഡിയുടെ അടുത്ത ലക്ഷ്യം കേരളമാണെന്ന് വ്യ്കതമാണ്

ചെറുത്തുനില്പുകളുടെയും പോരാട്ടങ്ങളുടെയും വീഥികള്‍ നീ്ന്തിയാണ് തമിഴ്‌നാട്ടിലെ ദ്രാവിഡ മക്കള്‍ ഇന്നത്തെ നിലയിലെത്തിയതെന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രസ്താവന തമിഴ്‌നാട്ടില്‍ വലിയ ആവേശമാണ് നല്കിയിരിക്കുന്നത്. ഞങ്ങള്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് തടുക്കാനാവില്ലൈന്ന് ഇഡിയുടെ റെയ്ഡുകളെയും അറസ്റ്റിനേയും നോക്കി സ്റ്റാലിന്‍ പറഞ്ഞത് വെറുവാക്കല്ല. കേന്ദ്രസര്‍ക്കാരിനെതിരെ നടത്തി കൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് സ്റ്റാലിന്‍ ആഞ്ഞടിച്ചത്. ചെന്നൈയിലെ ഭരണസിരാകേന്ദ്രത്തിലേയ്ക്ക് സൈന്യത്തെ ഇറക്കിവിട്ടതു പോലെ ഇഡിയുടെ അടുത്ത ലക്ഷ്യം കേരളമാണെന്ന് വ്യ്കതമാണ്.
എന്നാല്‍ കര്‍ണ്ണാടകയില്‍ പരമാവധി പ്രതിപക്ഷ നേതാക്കളെ ഇഡി കേസില്‍ പെടുത്തിയിട്ടിരിക്കുന്നതിനാല്‍ സിദ്ധരാമയ്യ സര്‍ക്കാരിനെ തല്കാലം പിടികൂടിയിട്ടില്ല. തമിഴ്‌നാട്ടിലെ പഴയ കേസുകെട്ടുകളെല്ലാം പൊ്ക്കി കൊണ്ടാണ് ഇഡി വിളയാടികൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള കേസുകള്‍ ഇഡിയ്ക്ക് മുന്നിലുണ്ട്. ഇപ്പോഴിതാ കണ്ണൂരിലെ സിപിഎം നേതാക്കള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമായി. ആസുത്രിതമായി കള്ളപ്പണം വെളുപ്പിക്കലിന് സിപിഎം നേതാക്കള്‍ തന്നെ പെട്ടിക്കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നത് കണ്ടെത്തിയതോടെ ഇഡി കരുതലോടെയാണ് മുന്നോട്ടു നീങ്ങുന്നത്. സാമ്പത്തികമായി പെട്ടെന്ന് വളര്‍ച്ചയുണ്ടായിട്ടുള്ള നേതാക്കളെ ലക്ഷ്യം വെയ്ക്കുന്നുമുണ്ട്. നേതാക്കളോടൊപ്പം ചങ്ങാത്തം കൂടുന്നതും, രാത്രികാല പാര്‍ട്ടികള്‍ നടത്തുന്നവരുടെയും സാമ്പത്തിക വളര്‍ച്ച അമ്പരപ്പിക്കുന്നതാണ് ഇഡി കണ്ടെത്തിയിട്ടുണ്ട്. വിദേശ യാത്ര കഴിഞ്ഞെത്തുന്ന പിണറായി വിജയനേയും സംഘത്തേയും കാത്തിരിക്കുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ തന്നെയാണ്.
സിദ്ധരാമയ്യ സര്‍ക്കാര്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കിയതിന് പിന്നാലെ, കര്‍ണാടക സ്‌കൂളുകളില്‍ ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിനെക്കുറിച്ചുള്ള അധ്യായങ്ങളും ഒഴിവാക്കി. പകരം സാവിത്രിഭായ് ഫൂലെ, ചക്രവര്‍ത്തി സുലിബെലെ, ജവഹര്‍ലാല്‍ നെഹ്റു ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകള്‍, ബിആര്‍ അംബേദ്കറെക്കുറിച്ചുള്ള കവിതകള്‍ എന്നിവ പാഠപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും തീരുമാനമെടുത്തു, എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നതു നിര്‍ബന്ധമാക്കി.
കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയാണ് ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 'കഴിഞ്ഞ വര്‍ഷം മുന്‍ ബിജെപി സര്‍ക്കാര്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയോ, ഞങ്ങള്‍ അവയെല്ലാം തിരികെ കൊണ്ടുവന്നു, അത്രമാത്രം' മന്ത്രി പറഞ്ഞു. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ കന്നഡ, സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളിലാകും ഈ പരിഷ്‌ക്കരണങ്ങള്‍ ഉള്‍പ്പെടുക.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഈ അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയായതിനാല്‍ കൂട്ടിച്ചേര്‍ക്കുന്ന അധ്യായങ്ങള്‍ അനുബന്ധ പാഠങ്ങളായി പഠിപ്പിക്കും. ഏകദേശം 10 മുതല്‍ 12 ലക്ഷം രൂപ വരെ ചിലവഴിച്ചാണ് പാഠപുസ്തക പരിഷ്‌കരണം നടത്തുന്നതെന്നും പത്ത് ദിവസത്തിനകം അനുബന്ധ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമവും കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നിര്‍ബന്ധിച്ചു മതംമാറ്റിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. തമിഴ്‌നാട്ടില്‍ മന്ത്രിയുടെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും സര്‍ക്കാര്‍- ഗവര്‍ണര്‍ തുറന്ന പോരിന് വഴിയിട്ട പശ്ചാത്തലത്തിലാണ് സ്റ്റാലിന്‍ കേന്ദ്രത്തിനെതിരെ വെല്ലുവിളിയുമായി രംഗത്തെത്തിയത്. അറസ്റ്റിലായ മന്ത്രി സെന്തില്‍ വി.ബാലാജിയുടെ കാബിനറ്റ് വകുപ്പുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍.രവി തള്ളിയതാണ് പുതിയ പോരിന് കാരണം. സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ ധനമന്ത്രി തങ്കം തെന്നരസുവിനും ഭവനനിര്‍മാണ മന്ത്രി എസ്.മുത്തുസാമിക്കുമായി വീതിച്ചു നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സെന്തില്‍ ചികിത്സയിലായതിനാല്‍ വകുപ്പ് കൈമാറണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.
എന്നാല്‍ അനാരോഗ്യം മതിയായ കാരണമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വകുപ്പുമാറ്റം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയാറാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ സര്‍ക്കാര്‍ രംഗത്തെത്തി. ഗവര്‍ണര്‍ ബിജെപി ഏജന്റിനെ പോലെ പെരുമാറുകയാണെന്ന് മന്ത്രി കെ.പൊന്‍മുടി ആരോപിച്ചു. വകുപ്പ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ അവകാശമാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പൊന്‍മുടി പറഞ്ഞു.
അതേസമയം, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ചികിത്സ നേടാനാണ് അനുമതി നല്‍കിയത്. മദ്രാസ് ഹൈക്കോടതിയില്‍ മന്ത്രിയുടെ ഭാര്യ മേഘല നല്‍കിയ ഹര്‍ജിയിലാണ് വിധി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇഡിയോട് മറുപടി ആവശ്യപ്പെട്ടു. എയിംസില്‍ നിന്നുള്ള വൈദ്യസംഘം പരിശോധന നടത്തിയശേഷമേ ആശുപത്രി മാറ്റാവൂ എന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. മന്ത്രിയുടെ ജാമ്യ ഹര്‍ജിയില്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും.
തമിഴ്‌നാട്ടില്‍ വീണ്ടും സര്‍ക്കാര്‍- ഗവര്‍ണര്‍ പോര്. അറസ്റ്റിലായ മന്ത്രി സെന്തില്‍ വി.ബാലാജിയുടെ കാബിനറ്റ് വകുപ്പുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍.രവി തള്ളി. സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ ധനമന്ത്രി തങ്കം തെന്നരസുവിനും ഭവനനിര്‍മാണ മന്ത്രി എസ്.മുത്തുസാമിക്കുമായി വീതിച്ചു നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സെന്തില്‍ ചികിത്സയിലായതിനാല്‍ വകുപ്പ് കൈമാറണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.
എന്നാല്‍ അനാരോഗ്യം മതിയായ കാരണമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വകുപ്പുമാറ്റം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയാറാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ സര്‍ക്കാര്‍ രംഗത്തെത്തി. ഗവര്‍ണര്‍ ബിജെപി ഏജന്റിനെ പോലെ പെരുമാറുകയാണെന്ന് മന്ത്രി കെ.പൊന്‍മുടി ആരോപിച്ചു. വകുപ്പ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ അവകാശമാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പൊന്‍മുടി പറഞ്ഞു.അതേസമയം, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ചികിത്സ നേടാനാണ് അനുമതി നല്‍കിയത്. മദ്രാസ് ഹൈക്കോടതിയില്‍ മന്ത്രിയുടെ ഭാര്യ മേഘല നല്‍കിയ ഹര്‍ജിയിലാണ് വിധി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇഡിയോട് മറുപടി ആവശ്യപ്പെട്ടു. എയിംസില്‍ നിന്നുള്ള വൈദ്യസംഘം പരിശോധന നടത്തിയശേഷമേ ആശുപത്രി മാറ്റാവൂ എന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി.
നിലവില്‍ 3 ഹൃദയധമനികളില്‍ തടസ്സം സ്ഥിരീകരിച്ചതിനാല്‍ അടിയന്തിര ബൈപാസ് ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ജയലളിതയുടെ അണ്ണാഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ഗതാഗത വകുപ്പിലെ ജോലികള്‍ക്കു കോഴ വാങ്ങിയെന്നാണു ബാലാജിക്കെതിരായ കേസ്. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ അടിച്ചു വൃത്തിയാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണ് മന്ത്രിയുടെ അറസ്റ്റെന്നാണ് പറയുന്നത്. എന്നാല്‍ തമിഴ്‌നാട്ടിനേക്കാള്‍ ഗൗരവ്വമുള്ള വിഷയങ്ങളാണ് കേരളത്തില്‍ ഇഡിയുടെ പക്കലുള്ളത്.
സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, ഡോളര്‍കടത്ത് തുടങ്ങിയ കേസുകളില്‍ മുഖ്യപ്രതികളില്‍ മാത്രം ഒതുങ്ങി നിന്നാണ് ഇഡി ഇപ്പോള്‍ കളിക്കുന്നത്. എന്നാല്‍ പത്തു വര്‍ഷത്തിന് ശേഷം സെന്തില്‍ ബാലിജിയെ പൊക്കിയെടുത്ത ഇഡി കേരളത്തിലും അത്തരമൊരു നാടകം ആവര്‍ത്തിക്കാനായി കാത്തിരിക്കുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. എന്തായാലും കേരളത്തിലും രാഷ്ട്രീയ നേതാക്കള്‍ കരുതിയിരിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ടവരെല്ലാം ഇഡിയുടെ നിരീക്ഷണത്തിലാണ്. കര്‍ണ്ണാടകം, തമിഴ്‌നാട്, കേരളം മൂന്നിടത്തും വെന്നിക്കൊടി പാറിക്കാന്‍ ബിജെപി ഏതറ്റംവരെയും പോകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.
https://www.facebook.com/Malayalivartha























