ചൈനയ്ക്കെതിരെ ഇന്ത്യൻ മഹാസമുദ്രത്തിൽ വരുണൻ! ഒരു നിമിഷത്തിൽ ഭസ്മം! ചൈനയ്ക്ക് ചങ്കിടിപ്പ്

അന്തർവാഹിനികളെയും യുദ്ധക്കപ്പലുകളെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന ആയുധമാണ് വരുണാസ്ത്ര. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ടോർപ്പിഡോയായ വരുണാസ്‌ത്ര വിജയകരമായി ലക്ഷ്യത്തെ കൃത്യമായി തകർത്ത ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യൻ നാവിക സേനയ്ക്കും ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷനും നാഴികകല്ലായി മാറിയിരിക്കുകയാണ് പടിഞ്ഞാറൻ തീരത്ത് നടന്ന ദൗത്യം.
വരുണാസ്ത്ര എന്ന് നാമകരണം ചെയ്തിരിക്കുന്ന ഹെവി വെയ്റ്റ് ടോർപീഡോ ആണ് നാവികസേനയുടെ ഭാഗമായത്. മുങ്ങിക്കപ്പലുകൾക്കും കപ്പലുകൾക്കുമെതിരെ വെള്ളത്തിൽക്കൂടി പ്രയോഗിക്കവുന്ന മിസ്സൈൽ രൂപത്തിൽ ഉള്ള ആയുധം ഡിഫൻസ് റിസേർച്ച് ഡവലപ്പ്മെന്റ് ഓർഗനൈസേഷന്റെ നേവൽ സയൻസ് ആന്റ് ടെക്ക്നോളജിക്കൽ ലബോറട്ടറി ആണ് ഇത് വികസിപ്പിച്ചത്.
നാവിക സേന പുറത്തുവിട്ട എട്ട് സെക്കന്റ് വീഡിയോയിൽ വരുണാസ്‌ത്ര മുങ്ങിക്കപ്പൽ പോലെ തോന്നിക്കുന്ന ലക്ഷ്യത്തിൽ ഇടിക്കുന്നത് കാണാം. പിന്നാലെ വലിയൊരു പൊട്ടിത്തെറിയുണ്ടാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 2016ലാണ് ടോർപ്പിഡോ നാവിക സേനയുടെ ഭാഗമാവുന്നത്. ഇതോടെ സ്വന്തമായി ടോർപിഡോ നിർമിക്കുന്ന എട്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.
നിമിഷങ്ങൾക്കുള്ളിൽ അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള വരുണാസ്ത്ര ഡി ആർ ഡി ഒയുടെ യൂണിറ്റായ നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറിയാണ് രൂപകൽപ്പന ചെയ്തത്. 40 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം കൃത്യതയോടെ തകർക്കാൻ ഇതിന് കഴിയും. 250 കിലോവരെ ഭാരം താങ്ങാൻ കഴിവുള്ള വരുണാസ്ത്രയുടെ വേഗത മണിക്കൂറിൽ 74 കിലോമീറ്ററാണ്. സമുദ്രത്തിൽ വളരെ ആഴത്തിലും അല്ലാതെയും സഞ്ചരിക്കുന്ന അന്തർവാഹിനികളെപ്പോലും തകർക്കാൻ വരുണാസ്ത്രയ്ക്ക് കഴിയും.
കടലിൽ 40 കിലോമീറ്റർ പരിധിയിലുള്ള അന്തർവാഹിനികൾ, കപ്പലുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ളതാണ് വരുണാസ്ത്ര. 2018 ജൂലൈയിലാണ് വരുണാസ്ത്ര ഔദ്യോഗികമായി നാവികസേനയുടെ ഭാഗമായത്. തുടർന്ന് വരുണാസ്ത്രയുടെ 63 എണ്ണത്തിന് സേന ഓർഡർ നൽകി. 1187 കോടിയുടേതാണ് ഇടപാട്.
സവിശേഷതകൾ
വഹിക്കാവുന്ന സ്ഫോടകവസ്തുശേഷി : 250 കിലോഗ്രാം, 7.780 മീറ്ററാണ് വരുണാസ്‌ത്രയുടെ നീളം, 533.5 മീറ്ററാണ് വ്യാസം, 1605 കിലോഗ്രാമാണ് ഭാരം, നിശബ്ദരായ ടാർഗറ്റുകളെപ്പോലും വരുണാസ്‌ത്രയ്ക്ക് കണ്ടെത്താനാകും. മണിക്കൂറിൽ 40 നോട്ടിക്കൽ മൈൽ വേഗതയിൽ (മണിക്കൂറിൽ 74 കിലോമീറ്റർ) കടലിലൂടെ സഞ്ചരിച്ച് ശത്രുവിന് മേൽ പ്രഹരം നടത്തും. ഇതിന് മൾട്ടിപ്പിൾ സിഗ്നൽ ട്രാക്കിംഗ് സംവിധാനമുണ്ട്.
ശത്രു യുദ്ധക്കപ്പലുകളുടെയും ടോർപ്പിഡോകളുടെയും സോണാർ ഗൈഡൻസ് സംവിധാനങ്ങളെ കബളിപ്പിക്കാൻ വരുണാസ്‌ത്രയിലുള്ള അക്കോസ്റ്റിക് കൗണ്ടർ കൗണ്ടർ മെഷേഴ്‌സ് ഫീച്ചഴ്‌സ് സഹായിക്കും. അഡ്വാൻസ്ഡ് ഗൈഡൻസ് അൽഗോരിതം, ലോ ഡ്രിഫ്റ്റ് നാവിഗേഷണൽ സിസ്റ്റങ്ങൾ എന്നിവയാണ് വരുണാസ്‌ത്രയുടെ മറ്റ് സവിശേഷതകൾ.
വരുണാസ്ത്ര സുഹൃദ് രാജ്യങ്ങൾക്ക് വിൽക്കാനും പദ്ധതിയുണ്ട്. ഇതുകൂടി ഉദ്ദേശിച്ചാണ് നിർമാണം. കടൽ യുദ്ധത്തിൽ ശത്രുവിനെതിരായ ഏറ്റവും ഫലപ്രദമായ ആയുധമാണ് ടോർപീഡോകളെന്നാണ് വിലയിരുത്തപ്പെടുന്നത്. ജലോപരിതലത്തിൽ കൂടെയും കടലിന്നടിയിൽ കൂടെയും സഞ്ചരിക്കുന്ന ശത്രുയാനങ്ങളെ തകർക്കാൻ വരുണാസ്ത്രയ്ക്ക് സാധിക്കും.
സേനയുടെ പതിനാറോളം വരുന്ന അന്തർ വാഹിനികളിലും വരുണാസ്ത്ര പ്രധാന ആയുധങ്ങളിലൊന്നായി ഇത് മാറുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് യുദ്ധക്കപ്പലുകളും അന്തർവാഹിനികളും നിരന്തര സാന്നിധ്യമാകുന്ന സാഹചര്യത്തിൽ സേനയുടെ പ്രഹര ശക്തി വർധിപ്പിക്കാൻ വരുണാസ്ത്ര സഹായിക്കും.
https://www.facebook.com/Malayalivartha
























