Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്ന് രാഹുൽ...


രാഹുലിന്റെ ഗർഭത്തിൽ ട്വിസ്റ്റ്.. ഒരു വ്യാജ ഗർഭം, സ്നേഹം, വിവാഹം കഥകളുമായി ഒരുത്തിയും വരരുത്.. നിന്റെ ഒക്കെ ചീഞ്ഞളിഞ്ഞ ജീവിതം കാരണം യഥാർത്ഥ ഇരക്ക് നീതി കിട്ടാതെ പോകുന്നു.. ദീപ ജോസഫ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്..


വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...


കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്.... പുരുഷനെ മാത്രം ചവിട്ടിത്തേക്കുമ്പോള്‍ അവരുടെ കുടുംബത്തിരിക്കുന്ന അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകും..


സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി സുരേന്ദ്രനും തന്ത്രിക്കും കുരുക്ക് മുറുക്കി മൊഴി...

നരേന്ദ്രേമോദി നേരിട്ട് റിക്രൂട്ട് ചെയ്ത സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ തമിഴ്‌നാട് മുഴുവന്‍ ഇളക്കി മറിച്ചെങ്കിലും ബിജെപിയ്ക്കു മാത്രം വളര്‍ച്ചയുണ്ടായില്ല. ഹിന്ദുത്വ കാര്‍ഡ് അവിടെ വിലപ്പോവില്ലെന്ന് മനസിലാക്കിയപ്പോഴാണ് ദ്രാവിഡ വിഭാഗത്തെ പിളര്‍ത്താനായി ചില പ്രസ്താവനകള്‍ നടത്തിയത്. അതിപ്പോള്‍ മു്ന്നണിയ്ക്ക് തന്നെ ദോഷം വന്നിരിക്കുകയാണ്

26 SEPTEMBER 2023 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

സ്കൂളിന്റെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി പത്താംക്ലാസുകാരി.. 23കാരനെതിരെയും മറ്റ് ആറു പേർക്കെതിരെയും കേസ് എടുത്തു...

മലയാളിയായ വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശി അറസ്റ്റ‌ിൽ...ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ തർക്കം..തള്ളിയിട്ട ശേഷം മുഖത്ത് മാന്തുകയും വസ്‌ത്രം കീറുകയും ചെയ്‌തു..

ഉമറിനെ സഹായിച്ച അൽ-ഫലാഹ് സർവകലാശാലയിലെ വാർഡ് ബോയും അറസ്റ്റിൽ ; പണത്തിനായി ഹാൻഡ്‌ലറോട് കെഞ്ചുന്ന ഡോ. അദീലിന്റെ ഡിലീറ്റ് ചെയ്ത വാട്ട്‌സ്ആപ്പ് ചാറ്റുകൾ എൻഐഎ വീണ്ടെടുത്തു

ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ രജിസ്ട്രേഷൻ നമ്പർ HR88B8888; വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്

ലോറി ഉടമ മനാഫ് പറഞ്ഞതെല്ലാം കള്ളം ; ധര്‍മ്മദൈവങ്ങള്‍ നേരിട്ട് അനുഗ്രഹിച്ച ധര്‍മ്മസ്ഥല ക്ഷേത്രം പവിത്രമെന്ന് റിപ്പോർട്ട്

ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്ന പ്രാദേശിക പാര്‍്ട്ടികെ പിളര്‍ത്തി നേട്ടം കൊയ്യുന്ന ബിജെപിയുടെ പതിവ് രീതി തമിഴ്‌നാട്ടിലും വിജയിച്ചു എന്നു വേണം കരുതാന്‍. സാക്ഷാല്‍ ജയലളിതയുടെ എ ഐ ഡി എം കെ യെ രണ്ടായി പിളര്‍ത്തി. സ്റ്റാലിന്റെ ഡി എം കെ യെ പിളര്‍ത്താനായി നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. നരേന്ദ്രേമോദി നേരിട്ട് റിക്രൂട്ട് ചെയ്ത സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ തമിഴ്‌നാട് മുഴുവന്‍ ഇളക്കി മറിച്ചെങ്കിലും ബിജെപിയ്ക്കു മാത്രം വളര്‍ച്ചയുണ്ടായില്ല. ഹിന്ദുത്വ കാര്‍ഡ് അവിടെ വിലപ്പോവില്ലെന്ന് മനസിലാക്കിയപ്പോഴാണ് ദ്രാവിഡ വിഭാഗത്തെ പിളര്‍ത്താനായി ചില പ്രസ്താവനകള്‍ നടത്തിയത്.

അതിപ്പോള്‍ മു്ന്നണിയ്ക്ക് തന്നെ ദോഷം വന്നിരിക്കുകയാണ്. എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യം ജയലളിതയുടെ പാര്‍ട്ടിയല്ല ,മറിച്ച് സ്റ്റാലിന്റെ പാര്‍ട്ടി തന്നെയാണ്. കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് സ്റ്റാലിനെ അടര്‍ത്തി മാറ്റാനായി കേന്ദ്രഏജന്‍സികളെ വിട്ട് കാടിളക്കിയിട്ടും സ്റ്റാലിന്‍ കുലുങ്ങിയില്ല. മന്ത്രിമാരെ വരെ ജയിലിലാക്കി. സ്റ്റാലിന്റെ മകനെ പൂട്ടാന്‍ വര്‍ഗ്ഗീയ കാര്‍ഡിറക്കി എന്നിട്ടും വിജയിച്ചില്ല. ബിജെ പി അധ്യക്ഷന്‍ അണ്ണാമലൈ പാര്‍ട്ടിയെ വളര്‍ത്തുകയാണോ തളര്‍ത്തുകയാണോയെന്ന സംശയം ഉയര്‍ത്തി ചിലര്‍ രംഗത്തു വന്നു. എന്നാല്‍ ബിജെപി ദേശീയ നേതൃത്വം അണ്ണാമലൈയ്ക്ക് പൂര്‍ണ്ണ പിന്‍തുണ നല്കുകയാണുണ്ടായത്.

എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ എഐഎഡിഎംകെ തീരുമാനിച്ചിട്ടും ബിജെപി തമിഴ്നാട് പാര്‍ട്ടി അധ്യക്ഷന്‍ കെ അണ്ണാമലൈയ്ക്ക് പാര്‍ട്ടിയുടെ ശക്തമായ പിന്തുണ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി അണ്ണാമലൈയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.ദ്രാവിഡ ഐക്കണ്‍ സി.എന്‍ അണ്ണാദുരൈയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അണ്ണാമലൈ മാപ്പ് പറയണമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സഖ്യം അവസാനിപ്പിക്കാന്‍ എഐഎഡിഎംകെ തീരുമാനമെടുത്തത്.

അണ്ണാമലൈ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന എഐഎഡിഎംകെയുടെ ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറായല്ലായിരുന്നു. വിഷയത്തില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ എഐഎഡിഎംകെയോട് ആവശ്യപ്പെടാന്‍ ബിജെപി ആലോചിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
എഐഎഡിഎംകെയുടെ മുന്‍ നേതാക്കളെ കുറിച്ച് ബിജെപി അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് ആരോപിച്ച്, തമിഴ്നാട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് എഐഎഡിഎംകെ ബിജെപി സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.

'ഒരു വര്‍ഷത്തോളമായി എഐഎഡിഎംകെയ്ക്കും നേതാക്കള്‍ക്കുമെതിരെ ബിജെപി  സംസ്ഥാന നേതൃത്വം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിവരികയാണ്. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപിയുമായും എന്‍ഡിഎ സഖ്യവുമായുള്ള എല്ലാ ബന്ധവും ഇന്നു മുതല്‍ അവസാനിപ്പിക്കാന്‍ എഐഎഡിഎംകെ ഐകകണ്ഠേന പ്രമേയം പാസാക്കി.' എഐഎഡിഎംകെയുടെ കെ പി മുനുസാമി പറഞ്ഞു. ദ്രാവിഡ ബിംബം അന്തരിച്ച സിഎന്‍ അണ്ണാദുരൈ, അന്തരിച്ച മുഖ്യമന്ത്രി ജെ ജയലളിത എന്നിവരെ ബിജെപിയുടെ സംസ്ഥാന നേതൃത്വം അപകീര്‍ത്തിപ്പെടുത്തുകയും അവരുടെ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്തുവെന്ന് ആരുടെയും പേര് പരാമര്‍ശിക്കാതെ പുറത്തുവിട്ട പ്രമേയത്തില്‍ പറയുന്നു.

1956ല്‍ മധുരയില്‍ നടന്ന ഒരു പരിപാടിയില്‍ അണ്ണാദുരൈ ഹിന്ദുമതത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് സെപ്റ്റംബര്‍ 11ന് ബിജെപി നേതാവ് അണ്ണാമലൈ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഈ പരാമര്‍ശത്തിന് ശേഷം അണ്ണാദുരൈക്ക് മധുരയില്‍ ഒളിച്ചു കഴിയേണ്ടി വന്നുവെന്നും, ക്ഷമാപണം നടത്തിയതിന് ശേഷം മാത്രമേ യാത്ര തുടരാന്‍ കഴിഞ്ഞുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളില്‍ മാപ്പ് പറയാന്‍ വിസമ്മതിച്ച അണ്ണാമലൈ, തന്റെ പാര്‍ട്ടിയും എഐഎഡിഎംകെയും തമ്മില്‍ പ്രശ്നമില്ലെന്നും നിലപാടെടുത്തിരുന്നു. താന്‍ അണ്ണാദുരൈയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും 1956ലെ ഒരു സംഭവം വിവരിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

അന്തരിച്ച ജെ ജയലളിത ഉള്‍പ്പെടെയുള്ള എഐഎഡിഎംകെ നേതാക്കളെ കുറിച്ച് അണ്ണാമലൈ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് അണ്ണാമലയെ നിയന്ത്രിക്കണമെന്ന് എഐഡിഎംകെ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണ്ണാമലൈ എഐഎഡിഎംകെയുമായി സഖ്യം ആഗ്രഹിക്കുന്നില്ലെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. ബിജെപി നേതാക്കളുടെ ഈ വിമര്‍ശനങ്ങളെല്ലാം എഐഡിഎംകെ സഹിക്കണം. എഐഡിഎംകെ എന്തിന് ബിജെപിയെ ചുമക്കണം? ബിജെപിക്ക് ഇവിടെ കാലുകുത്താന്‍ കഴിയില്ല. ബിജെപിയുടെ വോട്ട് ബാങ്ക് എത്രയാണെന്ന് അറിയാം. എഐഡിഎംകെ ഉള്ളതുകൊണ്ടാണ് ബിജെപി അറിയപ്പെടുന്നത്' എ.ഐ.ഡി എം കെ നേതാക്കള്‍ പറഞ്ഞു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഡിസംബർ 1 ന്  (7 hours ago)

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം  (7 hours ago)

നേവൽഡേ ഓപ്പറേഷൻ ഡെമോ: ​ഗതാ​ഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും  (7 hours ago)

ജിതിൻ കെ. സുരേഷ്. സംവിധാനം ചെയ്യുന്ന ധീരം ഡിസംബർ 5 -ന്  (9 hours ago)

തൊടുപുഴയില്‍ 18 വയസുകാരനില്‍ നിന്ന് അര ലക്ഷം രൂപയുടെ അനധികൃത മരുന്ന് പിടികൂടി  (10 hours ago)

ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് പരാതി നൽകി യുവതി: രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ ക്രൈംബ്രാഞ്ച് പൂട്ടും: നീതിന്യായ കോടതിയില  (10 hours ago)

പിണറായി വിജയൻ അറിയാതെ ഒന്നും നടക്കില്ല!!  (10 hours ago)

Adv Deepa Joseph വെല്ലുവിളിയുമായി Adv ദീപ ജോസഫ്  (11 hours ago)

വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് 6.5 തീവ്രതയുള്ള ഭൂകമ്പം: ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം; കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല...  (11 hours ago)

Rahul-Mamkootathil കൂടുതൽ നടിമാർ രംഗത്ത്  (11 hours ago)

HOSTEL ആറു പേർക്കെതിരെയും കേസ് എടുത്തു.  (12 hours ago)

സ്വർണ ഉരുപ്പടികൾക്ക് കാലപഴക്കത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നു: ശബരിമലയിൽ നടന്നത് സ്വർണക്കൊള്ളയാണെന്ന് സമ്മതിക്കാതെ പത്മകുമാർ: ശബരിമലയെ പുനരുദ്ധരിക്കാനുള്ള നടപടികളാണ് നടന്നത്; കടകംപള്ളി  (12 hours ago)

Imran-Khan വാർത്തകളിൽ പ്രതികരിച്ച് ജയിൽ അധികൃതർ  (12 hours ago)

മലയാളി വനിതാ ടിടിഇയ്‌ക്ക് നേരെ ആക്രമണം  (13 hours ago)

കടംപള്ളിയുടെ ഫ്രസ്‌ട്രേഷൻ നടുറോഡിൽ...!പത്മകുമാർ സമനിലതെറ്റിച്ചു...! ജനം കൂക്കി വിളിച്ച് നാറ്റിച്ച് വിട്ടു  (13 hours ago)

Malayali Vartha Recommends