Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ശ്രീമതി നിർമല സീതാരാമൻ തൻ്റെ പിതാവിനെ കാണാൻ വന്നിരിക്കുന്നു.... വീടിൻ്റെ അവസ്ഥ കാണുക.... മറ്റ് പാർട്ടി മന്ത്രിമാരുടെ വീടുകളുമായി താരതമ്യം ചെയ്യുക......സത്യത്തിൽ സംഭവിച്ചത്

21 FEBRUARY 2024 01:03 PM IST
മലയാളി വാര്‍ത്ത

ശ്രീമതി നിർമല സീതാരാമൻ തൻ്റെ പിതാവിനെ കാണാൻ വന്നിരിക്കുന്നു.

വീടിൻ്റെ അവസ്ഥ കാണുക.
മറ്റ് പാർട്ടി മന്ത്രിമാരുടെ വീടുകളുമായി താരതമ്യം ചെയ്യുക......

ലളിതജീവിതം നയിക്കുന്ന മന്ത്രിമാരോടും മറ്റ് രാഷ്ട്രീയക്കാരോടും ജനങ്ങൾക്ക് എന്നും മതിപ്പാണ്. ഈ രീതിയിൽ ജീവിതം നയിക്കുന്നത് കേന്ദ്രമന്ത്രിയാണെങ്കിൽ അവരെ മാതൃകയാക്കണം എന്നതരത്തിൽ പ്രശംസിക്കപ്പെടും.

ഇത്തരത്തിൽ, ഒരു കേന്ദ്രമന്ത്രിയുടെ 'ലളിതജീവിതം' ആണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണ വിഷയങ്ങളിലൊന്ന്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെ കുറിച്ചാണിത്. പ്രായമായ ഒരു വ്യക്തിയുമായി കേന്ദ്രമന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോയാണ് ഇതിന് ആധാരം. തീരെ പഴക്കം ചെന്നതെന്ന് തോന്നിക്കുന്ന ഒരു മുറിക്കുള്ളിലാണ് മന്ത്രിയും വയോധികനും തമ്മിൽ കണ്ടുമുട്ടിയത്. ഇദ്ദേഹം കേന്ദ്രമന്ത്രിയുടെ അച്ഛനാണെന്നും കൂടിക്കാഴ്ച നടന്ന പഴയ കെട്ടിടം അവരുടെ വീടാണെന്നുമാണ് അവകാശവാദം. എന്താണ് ഈ പ്രചരണത്തിലെ വാസ്തവമെന്ന് പരിശോധിക്കുന്നു.

 


അന്വേഷണം

പ്രചരിക്കുന്ന വീഡിയോയുടെ തുടക്കത്തിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രായമായ ഒരു വ്യക്തിക്ക് സമീപം സംസാരിക്കുന്നത് കാണാം. പഴക്കം ചെന്ന ഒരു മുറിയിൽ അദ്ദേഹത്തിന് അടുത്തായി കസേരയിൽ ഇരുന്ന് ഇരുവരും സംഭാഷണം തുടരുന്നു. തുടർന്ന്, ഏതാനും സ്ത്രീകൾ വന്ന് വയോധികൻറെ കാലു തൊട്ടുവണങ്ങുന്നതും വീഡിയോയിലുണ്ട്.

കേന്ദ്രമന്ത്രി തന്റെ പിതാവിനെ വീട്ടിലെത്തി സന്ദർശിക്കുന്നതിന്റെ വീഡിയോ ആണിതെന്നും ഇത്രയും എളിയ ജീവിതം നയിക്കുന്ന ഒരു നേതാവ് മറ്റ് പാർട്ടികളിൽ ഉണ്ടോ എന്നുമാണ് വീഡിയോക്കൊപ്പമുള്ള വിവരണത്തിലെ ചോദ്യം.

സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, ഇതേ വീഡിയോ 2022 ഡിസംബർ നാലിന് കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 'വാരാണസിയിലെ ശിവമഠം സന്ദർശിച്ചു എന്നും മഹാകവി ഭാരതിയാരുടെ അനന്തരവന്റെ മകൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുമായി സംവദിച്ചു' എന്നുമാണ് വീഡിയോയുടെ വിവരണത്തിൽ പറയുന്നത്.

തുടർന്നുള്ള അന്വേഷണത്തിൽ, കേന്ദ്രമന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലും ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. 1900-കളിൽ കാശി സന്ദർശിക്കുമ്പോൾ ശിവമഠത്തിലായിരുന്നു മഹാകവി ഭാരതിയാർ താമസിച്ചിരുന്നത് എന്നാണ് ഫേസ്ബുക്കിലെ വിവരണത്തിലുള്ളത്. 2022 ഡിസംബർ മൂന്നിനായിരുന്നു ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്. കൂടാതെ, കാശി തമിഴ് സംഗമം #KashiTamilSangamam എന്ന ഹാഷ്ടാഗും പോസ്റ്റുകളിലുണ്ട്.

 

 

 

 

പരിശോധനയിൽ, കേന്ദ്രമന്ത്രിയുടെ കാശി സന്ദർശനവുമായി ബന്ധപ്പെട്ട് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇറക്കിയ ഒരു പത്രക്കുറിപ്പ് ലഭിച്ചു. വാരാണസിയിൽ നടന്ന കാശി തമിഴ് സംഗമത്തിൽ പങ്കെടുക്കാനായിരുന്നു 2022 ഡിസംബർ 2, 3 തീയതികളിൽ നിർമല സീതാരാമൻ എത്തിയത്. ഡിസംബർ മൂന്നിന് ശിവമഠത്തിൽ സന്ദർശനം നടത്തുമെന്നും പത്രക്കുറിപ്പിലുണ്ട്. ഈ സന്ദർശനത്തിനിടെയാണ് മഹാകവിയുടെ കുടുംബാംഗങ്ങളുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

 


നിർമല സീതാരാമന്റെ അച്ഛനും അമ്മയും. 2019-ലെ ചിത്രം. പുറകുവശത്ത് ഡോറിനു പിന്നിലുള്ള വ്യക്തിയാണ് മന്ത്രിയുടെ അച്ഛൻ

നിർമല സീതാരാമൻ തന്റെ വീട്ടിലെത്തി അച്ഛനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കാശിയിലെ ശിവ മഠത്തിൽ വെച്ച് മഹാകവി ഭാരതിയാറിന്റെ അനന്തരവന്റെ മകനുമായും മറ്റ് കുടുംബാംഗങ്ങങ്ങളുമായും കൂടിക്കാഴ്ച്ച നടത്തിയ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (3 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (6 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends