Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച്ചാല്‍ വലിയ ചെലവ് വരുമത്രെ

24 APRIL 2024 11:49 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും, പാകിസ്താനെ ആക്രമിച്ചാല്‍ അത് വലിയ ചെലവ് വരുത്തും എന്നതാണ് ന്യായീകരണമായി ചൂണ്ടിക്കാണിച്ചതെന്ന് എസ് ജയശങ്കര്‍ പറഞ്ഞു.

ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമാണ് ഇന്ത്യയെന്നും, ദക്ഷിണേഷ്യയിലെ രാജ്യങ്ങള്‍ ആഗോള തലത്തില്‍ തങ്ങളുടെ ലക്ഷ്യവും സ്ഥാനവും നേടിയെടുക്കാന്‍ ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമാണ്. അതായത് 125ഓളം രാജ്യങ്ങള്‍ ഇതിനുള്ളില്‍ വരും. അവരെല്ലാവരും ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കുന്നു. ആഗോള തലത്തില്‍ അവരുടെ സ്ഥാനവും ലക്ഷ്യവും ഉറപ്പിക്കാന്‍ ഇന്ത്യ അവരെ സഹായിക്കുമെന്നും അവര്‍ക്ക് അറിയാം.

അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ പലപ്പോഴും വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഒരു പൊതുസ്ഥലത്ത് നിലയുറപ്പിക്കുക എന്നത് മാത്രമല്ല അവരെ പ്രതിരോധിക്കാനുള്ള മാര്‍ഗം. മറിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക. സൈന്യത്തിന് ആവശ്യമായ പിന്തുണ നല്‍കുക, അതിര്‍ത്തിയില്‍ ഭീഷണി ഉയരുമ്പോഴെല്ലാം ശക്തമായി പ്രതിരോധിക്കുന്ന സംവിധാനം ഒരുക്കുക എന്നതെല്ലാമാണ്.

മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അവര്‍ക്കൊരിക്കലും തീവ്രവാദമെന്ന വിപത്തിനെ ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചിട്ടില്ല. തീവ്രവാദം എന്നത് സാധാരണ വിഷയമെന്ന മട്ടിലാണ് അവര്‍ കണ്ടിരുന്നത്. മുംബൈ ഭീകരാക്രണം നടന്നതിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് മുന്‍ യുപിഎ സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇങ്ങനെയാണ് പറഞ്ഞത്.

ഞങ്ങള്‍ ഒരുമിച്ച് ഇരുന്നു, തര്‍ക്കങ്ങളുണ്ടായി. വിവിധ കാര്യങ്ങള്‍ പരിഗണിച്ചു. പിന്നെ തീരുമാനിച്ചത് ഇങ്ങനെയാണ്, മുന്നോട്ട് ഒന്നും ചെയ്യേണ്ടതില്ല എന്നായിരുന്നു തീരുമാനം. കാരണം പാകിസ്താനെ ആക്രമിക്കാനുള്ള ചെലവ് വളരെ അധികം കൂടുതലായിരിക്കും എന്നാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ് വന്ന ഓപ്ഷന്‍ എന്നാണ് ആ വ്യക്തി പറഞ്ഞത്. ഇക്കാര്യത്തില്‍ നിങ്ങള്‍ തന്നെ ചിന്തിച്ച് നോക്കൂ. ഇപ്രകാരമാണോ പ്രതിരോധനയം വരേണ്ടത്? വിദേശനയം ഇന്ന് ആത്മവിശ്വാസത്തിന്റെ പാതയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഭീകരര്‍ക്ക് അതിര്‍ത്തി കടന്ന് മറുപടി നല്‍കാന്‍ ഇന്ന് ഈ സര്‍ക്കാരിന് യാതൊരു മടിയും ഇല്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.

മോദിയുടെ ഗ്യാരന്റി ഒരിക്കലും രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും, അത് ആഗോളതലത്തിലുള്ളതാണെന്നും എസ് ജയശങ്കര്‍ പ്രശംസിച്ചു. വിദേശത്തുള്ള ഓരോ ഇന്ത്യന്‍ പൗരന്മാരുടേയും സുരക്ഷ സര്‍ക്കാരിന് പരമപ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ പൗരന്മാരുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ നയതന്ത്ര ഇടപെടല്‍ നടത്തേണ്ടി വന്ന നിരവധി അവസരങ്ങളും പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് എപ്രകാരം പാലിക്കപ്പെട്ടുവെന്നതിന്റെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ മഹാമാരിയുടെ അവസരങ്ങളില്‍ നമ്മള്‍ അത് കണ്ടു, യുക്രെയ്നിലെ സംഘര്‍ഷത്തിനിടയിലും അത് കാണാന്‍ സാധിച്ചു, അതേപോലെ സുഡാനിലും ആ ഉറപ്പ് പാലിക്കപ്പെടുന്നത് കണ്ടു. ഇപ്പോള്‍ ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം ഉണ്ടായപ്പോഴും അത് കാണാന്‍ സാധിച്ചു.

രാജ്യത്തിന് എല്ലായ്പ്പോഴും ശക്തമായ ഒരു സംവിധാനം ആവശ്യമാണ്. ലോകത്ത് എല്ലായ്പ്പോഴും നമുക്ക് അനുകൂലമായ കാര്യങ്ങള്‍ മാത്രമല്ല സംഭവിച്ച് കൊണ്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികരിക്കാനുള്ള കഴിവ് നമുക്ക് ഉണ്ടായിരിക്കണം. അവിടെ പല വിഭാഗങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കേണ്ടതായി വരും. വിദേശകാര്യമന്ത്രാലയം ചെയ്യേണ്ട കാര്യങ്ങളും പ്രതിരോധ മന്ത്രാലയം ചെയ്യേണ്ട കാര്യങ്ങളും അവിടെ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (5 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (7 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (8 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends