Widgets Magazine
15
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യത: പന്തല്ലൂരിൽ മിന്നൽച്ചുഴിയിൽ വൻനാശനഷ്ടം...


ബങ്കറിൽ നിന്ന് ഇറങ്ങുമ്പോൾ, ഇടയ്ക്കിടെ ആകാശത്തേയ്ക്ക് കണ്ണുകൾ ഉയർത്തി ഓരോ ശബ്ദവും ശ്രദ്ധയോടെ കേൾക്കണം: ഖമേനിക്കെതിരെ ഭീഷണിമുഴക്കി ഇസ്രായേൽ കാറ്റ്സ് രംഗത്ത്...


ഭാര്യ ആരെയോ, ഫോൺ ചെയ്യുകയായിരുന്നു എന്ന സംശയത്തിൽ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്: ബന്ധുക്കൾ ബിൻസിയെ കണ്ടെത്തുമ്പോൾ വെട്ടേറ്റ് ചെവിയോട് ചേർന്ന ഭാഗം പിളർന്ന അവസ്ഥയിൽ....


കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാര്‍ ചികിത്സയിൽ.. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു..63 പേരാണ് ചികിത്സയിലുള്ളത്.. 21 പേര്‍ക്കെങ്കിൽ അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചു..


ചേർത്തല തിരോധാന കേസിൽ പുതിയ പേര്: ജൂലിയും, മകനും എവിടെ? റോസമ്മയുമായുള്ള ബന്ധവും, തിരോധാനവും: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിച്ചു.. 48 മണിക്കൂറിൽ അതിശക്തമായ മഴ..ഹിമാചൽ പ്രദേശിലെ വിവിധ ജില്ലകളിൽ മേഘവിസ്‌ഫോടനം, വെള്ളപ്പൊക്കവും..

14 AUGUST 2025 04:25 PM IST
മലയാളി വാര്‍ത്ത

ബംഗാൾ ഉൾകടലിന് മുകളിൽ രൂപപ്പെട്ട ന്യൂന മർദ്ദം ശക്തിയാർജ്ജിച്ചതോടെ കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം 48 മണിക്കൂറിൽ വടക്കൻ ആന്ധ്രപ്രദേശ് തെക്കൻ ഒഡീഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് 14, 15 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ മാത്രമല്ല ഹിമാചൽ പ്രദേശ് മേഖലകളിലും കനത്ത ദുരന്തമാണ് മഴ വരുത്തി വച്ചിരിക്കുന്നത് , അവിടെ നിന്ന് വരുന്ന ദൃശ്യങ്ങളും വാർത്തകളും സ്ഥിതി ഗുരുതരമാണ് എന്ന് തെളിയിക്കുന്നതാണ് .

 

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം ഉണ്ടായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കാണാതായവരുടെ എണ്ണം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 60 മുതൽ 65 പേരെയാണ് കാണാതായതെന്നാണ് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നതെങ്കിലും 150ലധികം പേരെ കാണാതായതായിയെന്ന് പ്രദേശവാസികൾ പറയുന്നു. മരണപ്പെട്ടവരുടെ എണ്ണത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം മണ്ണ് നീക്കിയുള്ള രക്ഷാപ്രവർത്തനം ആരംഭിക്കാനും ഇതുവരെ സർക്കാരിന് കഴിഞ്ഞിട്ടില്ല.

സംസ്ഥാന ദേശീയ ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.അതിനിടയിലാണ് വീണ്ടും ദുരന്തം ഹിമാചൽ പ്രദേശിലെ വിവിധ ജില്ലകളിൽ ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഒരാൾ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുളു, ഷിംല, ലാഹുൽ-സ്‌പിതി തുടങ്ങിയ ജില്ലകളിലാണ് മേഘവിസ്‌ഫോടനമുണ്ടായത്. കിനാവൂർ ജില്ലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ശ്രീഖണ്ഡ് മഹാദേവ് മലനിരകളിലാണ് മേഘവിസ്‌ഫോടനമുണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

 

മണ്ഡിയിലുള്ള താത്‌കാലിക പാലം കടക്കുന്നതിനിടെ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടാണ് ഒരാൾ മരിച്ചത്. ഭാൻവാസ് ഗ്രാമവാസിയായ പുരൻ ചന്ദ് ആണ് മരിച്ചത്. നൂറ് മീറ്ററോളം ഇയാൾ ഒഴുകിപ്പോയിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളപ്പൊക്കമുണ്ടായതിനെത്തുടർന്ന് കുളുവിലെ ബാഗിപൂർ ബസാർ ഒഴിപ്പിച്ചു. കുളുവിലെ ബതാഹർ ഗ്രാമത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് വാഹനങ്ങൾ ഒഴുകിപ്പോവുകയും നാല് കോട്ടേജുകൾ തകരുകയും ചെയ്തു. വെള്ളപ്പൊക്കത്തെത്തുടർന്ന് തീർത്ഥൻ നദി കരവിഞ്ഞൊഴുകിയതോടെ പ്രദേശവാസികളെ ഒഴിപ്പിച്ചു.

 

നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.ലാഹുൽ-സ്‌പിതിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദോദൻ, ചാംഗുട്ട്, ഉഡ്‌ഗോസ്, കർപത്തുടങ്ങിയ ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. വീടുകൾ തകർന്നു. വെള്ളപ്പൊക്കത്തിൽ പല വീടുകളിലും കല്ലും മണ്ണും കയറി. സ്ഥിതിഗതികൾ കണക്കിലെടുത്ത് ജില്ലയിലെ എല്ലാ സ്‌കൂളുകളും കുറച്ച് ദിവസത്തേയ്ക്ക് അടച്ചിടുമെന്ന് ലാഹുൽ-സ്‌പിതി എംഎൽഎ അനുരാധ റാണ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ ചാംഗുട്ട്, ഉഡ്‌ഗോസ് പാലങ്ങൾ ഒലിച്ചുപോയതായും അധികൃതർ വ്യക്തമാക്കുന്നു.

 

ഹിമാചൽ പ്രദേശിലുടനീളമുള്ള 323 റോഡുകൾ അടച്ചു. 130 ജലസ്രോതസുകളിലും 79 ട്രാൻസ്‌ഫോർമറുകളിലും പ്രവ‌ർത്തനം നിലച്ചതായും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. കഴിഞ്ഞ മാസവും ഹിമാചലിൽ മേഘവിസ്‌ഫോടവും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. അനേകം പേർക്ക് ജീവൻ നഷ്ടമായി. കനത്ത നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായത്.ബുധനാഴ്ച വൈകുന്നേരം കുളു ജില്ലയിലെ ശ്രീഖണ്ഡ് ഹില്ലിൽ മേഘസ്ഫോടനമുണ്ടായി. തുടർന്ന് കുർപാൻ മലയിടുക്കിൽ വെള്ളപ്പൊക്കമുണ്ടായി. ബാഗിപുൾ മാർക്കറ്റ് ഉടൻ തന്നെ ഒഴിപ്പിച്ചു. മലയിടുക്കിന്റെ തീരങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

 

മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 325 റോഡുകൾ അടച്ചിട്ടു. ഇതിൽ 179 റോഡുകൾ മാണ്ഡി ജില്ലയിലും 71 എണ്ണം കുളു ജില്ലയിലുമാണ്.മിന്നൽ പ്രളയത്തിൽ വിവിധ പ്രദേശങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം.സൈന്യത്തിന്റെ നേത‍ൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. കിന്നൗർ പൊലീസ് സൂപ്രണ്ടിന്റെ അടിയന്തര അറിയിപ്പിനെത്തുടർന്ന് സൈന്യം ഉടൻ തന്നെ മാനുഷിക സഹായ, ദുരന്ത നിവാരണ (എച്ച്എഡിആർ) സംഘത്തെ നിയോഗിച്ചു. രാത്രി വൈകിയും പ്രദേശത്ത് തിരച്ചിൽ തുടർന്നു. പ്രദേശത്ത് കുടുങ്ങിക്കിടന്ന നാല് സാധാരണക്കാരെ കണ്ടെത്തി.

ഇവരെ സുരക്ഷിതവുമായ സ്ഥലങ്ങളിലേക്ക് മാറ്റി. ഒരാൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റയാളെ റെക്കോംഗ് പിയോയിലെ റീജിയണൽ ആശുപത്രിയിലേക്ക് മാറ്റി.ജൂൺ 20ന് മൺസൂൺ ആരംഭിച്ചതിനുശേഷം സംസ്ഥാനത്തിന് 2031 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹിമാചലിൽ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 126 പേർ മരിച്ചു. 36 പേരെ കാണാതായി.കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി  (2 hours ago)

വിനയനും സാന്ദ്ര തോമസിനും തോല്‍വി  (2 hours ago)

സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന എട്ടുവയസുകാരി ഓടയില്‍ വീണ് മരിച്ചു  (2 hours ago)

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍  (3 hours ago)

രേണുക സ്വാമി കൊലക്കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍  (3 hours ago)

ജൈവ ഉറവിട മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നവര്‍ക്ക് ഇനി മുതല്‍ 5 ശതമാനം പ്രോപ്പര്‍ട്ടി നികുതി ഇളവ്  (3 hours ago)

23കാരിയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം : റമീസിന്റെ മാതാപിതാക്കളും സുഹൃത്തും പ്രതികള്‍  (4 hours ago)

വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍  (4 hours ago)

സ്‌കൂളില്‍ എത്താന്‍ വൈകിയ അഞ്ചാം ക്ലാസുകാരനോട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത  (4 hours ago)

ഇന്ത്യയ്ക്കുമേല്‍ ട്രംപ് ഇനിയും അധിക തീരുവ ചുമത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി  (6 hours ago)

ശരീരം കാണിക്കുന്ന സൂചനകള്‍ തിരിച്ചറിയാനുള്ള മനസ്സ് കാണിക്കണമെന്നും അതു നാളെയാകാമെന്ന ചിന്ത ഉണ്ടാകരുത് ; നൊമ്പരക്കുറിപ്പുമായി നിയാസ് ബക്കര്‍  (6 hours ago)

സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാദ്ഗാനം ചെയ്ത് ബന്ധുവിനെ തമിഴ്‌നാട്ടിലെത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസില്‍ നടി മിനു മുനീര്‍ കസ്റ്റഡിയില്‍  (6 hours ago)

യോഗി ആദിത്യനാഥിനെ പുകഴ്ത്തിയും നന്ദിപറഞ്ഞും പ്രതിപക്ഷ എംഎല്‍എ പൂജാ പാല്‍  (7 hours ago)

തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട കേസ് വീണ്ടും പരിഗണിച്ച് സുപ്രീം കോടതി  (7 hours ago)

ജമ്മുകശ്മീരില്‍ മിന്നല്‍പ്രളയത്തില്‍ 20 മരണം  (8 hours ago)

Malayali Vartha Recommends