വിജയ്ക്ക് ഓടി നടക്കേണ്ട ഗതികേടാണ്.. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ ചെന്നൈയിൽ നിന്ന് മാറ്റി.. പുതുച്ചേരിയിലെ ആഡംബര റിസോർട്ടിലേക്ക്..

തമിഴ് നാട്ടിൽ തകർപ്പൻ വിജയം കരസ്ഥമാക്കിയിട്ടും വിജയ്ക്ക് ഓടി നടക്കേണ്ട ഗതികേടാണ് . തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരാട്ടം മുറുകുന്നതിനിടെ, തങ്ങളുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ ചെന്നൈയിൽ നിന്ന് മാറ്റി പുതുച്ചേരിയിലെ ആഡംബര റിസോർട്ടിലേക്ക് താമസിപ്പിച്ച് അണ്ണാ ഡിഎംകെ. തമിഴ്‌നാട് രാഷ്ട്രീയത്തിൽ പരിചിതമായ "റിസോർട്ട് രാഷ്ട്രീയം" ഒരിക്കൽ കൂടി തിരിച്ചെത്തിയിരിക്കുകയാണ്. പുതുച്ചേരിയിലെ അതിമനോഹരമായ 'ദി ഷോർ ത്രിശ്വം' റിസോർട്ടിലാണ് എംഎൽഎമാർ ഇപ്പോൾ തങ്ങുന്നത്.
സ്വകാര്യ പൂൾ വില്ലകൾ, കടലിന് അഭിമുഖമായുള്ള സ്യൂട്ടുകൾ, മികച്ച ഭക്ഷണസൗകര്യം എന്നിവയോടെ രാഷ്ട്രീയ ക്വാറന്റൈൻ ഒരു ആഡംബര വിനോദമായി മാറിയിരിക്കുകയാണ് ഇവിടെ.എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ തമ്പടിക്കുന്ന വിശാലമായ ആഡംബര ബീച്ച് റിസോർട്ടിന്റെ കാഴ്ച. (കടപ്പാട്: ദി ഷോർ ത്രിശ്വം, പോണ്ടിച്ചേരി)തമിഴ്‌നാട് നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ നടൻ വിജയിയുടെ പാർട്ടിയായ ടിവികെ (TVK) സർക്കാർ രൂപീകരണത്തിനുള്ള ഭൂരിപക്ഷം തികയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് അണ്ണാ ഡിഎംകെയുടെ ഈ നീക്കം. 234 അംഗ നിയമസഭയിൽ 118 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
108 സീറ്റുകൾ നേടിയ വിജയിക്ക് പത്ത് സീറ്റുകളുടെ കുറവാണുള്ളത്. അഞ്ച് സീറ്റുകൾ നേടിയ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഇടത് പാർട്ടികളുംവിസികെയും ഐയുഎംഎല്ലും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ 47 എംഎൽഎമാരുള്ള അണ്ണാ ഡിഎംകെ നിർണ്ണായക ശക്തിയായി മാറിയിരിക്കുകയാണ്.എഐഎഡിഎംകെ എംഎൽഎമാർ അടുത്ത 24 മുതൽ 48 മണിക്കൂർ വരെ റിസോർട്ടിൽ താമസിക്കാൻ സാധ്യതയുണ്ട്.പുതുച്ചേരിയിലെ ആഡംബര തടങ്കൽ..അണ്ണാ ഡിഎംകെ എംഎൽഎമാരെ പാർട്ടി നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതുച്ചേരിയിലേക്ക് മാറ്റിയത്.
താമസത്തിനുള്ള മുഴുവൻ ചെലവും പാർട്ടി തന്നെയാണ് വഹിക്കുന്നത്.എംഎൽഎ ലീമ റോസ്, എൽജെകെയുടെ ജോസ് ചാൾസ് മാർട്ടിൻ എന്നിവർക്കാണ് എംഎൽഎമാരുടെ മേൽനോട്ട ചുമതല. മറ്റ് രാഷ്ട്രീയ പാർട്ടികളുമായോ മാധ്യമപ്രവർത്തകരുമായോ പുറത്തുനിന്നുള്ളവരുമായോ സംസാരിക്കരുതെന്ന് പാർട്ടി അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























