700 രൂപ വായ്പയ്ക്ക് 2000 രൂപ തിരിച്ചടച്ചിട്ടും മതിയായില്ല; തൊഴിലാളിയോട് ഉടമസ്ഥന്റെ കൊടും ക്രൂരത

പത്ത് വര്‍ഷങ്ങള്‍ക്ക് മുൻപ് കടം വാങ്ങിയ രൂപ തിരികെ കൊടുത്തില്ലെന്ന് ആരോപിച്ച് ആഗ്രയില്‍ മദ്ധ്യവയസ്‌കനെ വള നിര്‍മാണ ഫാക്ടറി ഉടമസ്ഥര്‍ തീകൊളുത്തി കൊന്നു. ഫിറോസാബാദ് അസദ് നഗര്‍ സ്വദേശി പ്രഭു ദയാലാണ് കൊല്ലപ്പെട്ടത്.
പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ചാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ ദയാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്പ് താന്‍ ഫാക്ടറി ഉടമസ്ഥരില്‍ നിന്നും 700 രൂപ വായ്പ വാങ്ങിയിരുന്നതായും അതിന് ശേഷം 20,000 രൂപ തിരിച്ചടിച്ചിട്ടും തന്നെ വെറുതെ വിടാന്‍ ഉടമസ്ഥര്‍ തയ്യാറായില്ലെന്നും ദയാല്‍ മരണ മൊഴിയില്‍ പറഞ്ഞിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രീ ഭഗവാന്‍ സിങ് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്‍വീര്‍ സിങ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വള നിര്‍മാണ ഫാക്ടറിയിലെ ജോലിക്കാരനാണ് പ്രഭു ദയാല്‍. കഴിഞ്ഞ രണ്ട് ദിവസമായി ദയാല്‍ ജോലിക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. രണ്‍വിര്‍ സിങിന്റെ മകന്‍ സതീഷും കൂട്ടരും ചേര്‍ന്നാണ് ദയാലിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സതീഷ് കൂട്ടരും ദയാലിനെ വീട്ടില്‍ നിന്നും ബലപ്രയോഗം നടത്തി പിടിച്ചുകൊണ്ടു പോവുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























