Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും കണ്ട് മകളെ തിരിച്ചറിയേണ്ടി വന്ന ഒരു പിതാവിന്റെ ദുരവസ്ഥ

19 MAY 2017 11:42 AM IST
മലയാളി വാര്‍ത്ത

മകളുടെ ശരീരം ഒരച്ഛനും ആ വിധത്തില്‍ കാണാന്‍ ഇടവരാതിരിക്കട്ടെ. നായ്ക്കള്‍ തിന്ന്, പുഴുവരിച്ച നിലയില്‍ അന്ത്യചുംബനം നല്‍കാന്‍ ഒരു മുഖം പോലുമില്ലാതെ ആ അച്ഛനും അമ്മയും അവളെ യാത്രയാക്കി. ഹരിയാനയിലെ രോഹ്തക്കില്‍ ഒരു കൂട്ടം കാമവെറിയന്മാര്‍ കടിച്ചുകീറി വലിച്ചറിഞ്ഞ 22 കാരിയായ പെണ്‍കുട്ടിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. മകള്‍ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും കണ്ട് അവളെ തിരിച്ചറിയേണ്ട ഗതികേടായിരുന്നു ആ പിതാവിന്.

മഹേന്ദര്‍ സിങെ (45)ന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പേര്. അമ്മയുടെ പേര് ബീദ് കൗര്‍. സോനിപട്ടാണ് ഇവരുടെ നാട്. നഗരത്തിലുള്ള ഒരു ഫാര്‍മസ്യൂട്ടിക്കള്‍ കമ്പനിയിലായിരുന്നു മരിച്ച പെണ്‍കുട്ടിക്ക് ജോലി. എല്ലാ ദിവസവും മകള്‍ വരുന്നത് കാത്ത് മഹേന്ദര്‍ സിങും ഭാര്യയും ഇരിക്കും. മെയ് ഒന്‍പതിന് പതിവ് സമയവും കഴിഞ്ഞ് മകള്‍ വരാതിരുന്നപ്പോള്‍ ഇരുവര്‍ക്കും ഉള്ളില്‍ ഭയമായി. സമീപവാസികളോടെല്ലാം കാര്യം പറഞ്ഞു. പിറ്റേദിവസം രാവിലെയായിട്ടും അവളെ കാണാതായതോടെ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

മകളുടെ മരണവാര്‍ത്ത പത്രങ്ങളിലൂടെയും മറ്റുമാണ് അറിയുന്നതെന്ന് മഹേന്ദര്‍ സിങ് പറയുന്നു. നാട്ടുകാരില്‍ ചിലര്‍ പറയുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിനായി അവളുടെ മൃതദേഹം കൊണ്ടുപോയ രോഹ്തക് മെഡിക്കല്‍ കോളെജിലേക്ക് താനും ചില ബന്ധുക്കളും എത്തി. താന്‍ അവിടെ എത്തുമ്പോള്‍ അവളുടെ ശരീരം ഒരു ചവറ്റുവീപ്പയിലായിരുന്നു. ആരും ആ ശരീരം എടുത്ത് ബെഡില്‍ കിടത്താന്‍ തയ്യാറായില്ല. എന്റെ കൈകള്‍ കൊണ്ട് അവളെ ഞാന്‍ എടുത്ത് സ്‌ട്രേച്ചറില്‍ കിടത്തി. അവളുടെ ശരീരത്തില്‍ പുഴുക്കള്‍ അരിക്കുന്നുണ്ടായിരുന്നു. നാല് മണിക്കൂര്‍ എടുത്ത് 200 ഓളം പുഴുക്കളെയാണ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. അവളുടെ ശരീരം തെരുവ് നായ്ക്കളും തിന്നിരുന്നു.


സംഭവ സ്ഥലത്തു നിന്നും ലഭിച്ച വസ്ത്രങ്ങളും ആഭരണങ്ങളും പൊലീസുകാര്‍ എന്റെ കൈവശം നല്‍കി. അതില്‍ നിന്നുമാണ് മരിച്ചത് മകളാണെന്ന് വ്യക്തമായത്. അവളുടെ കാല്‍ നഖങ്ങളില്‍ കറുത്ത ക്യൂട്ടക്‌സായിരുന്നു ഉണ്ടായിരുന്നത്. അതും ഞാന്‍ തിരിച്ചറിഞ്ഞു. മുഖമെന്ന് പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. അത് ദുഷ്ടന്മാര്‍ കല്ലുപയോഗിച്ച് തകര്‍ത്തിരന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അവള്‍ക്ക് ഒരു ചെയിന്‍ അമ്മ സമ്മാനമായ നല്‍കിയിരുന്നു. അതും അവിടെ നിന്നും ലഭിച്ചു. അവള്‍ മരിച്ചു കിടക്കുന്ന കാഴ്ച ഒരിക്കലും തന്റെ മനസില്‍ നിന്നും മായില്ലെന്നും മഹേന്ദര്‍ സിങ് പറഞ്ഞു.

പോസ്റ്റുമോര്‍ട്ടത്തില്‍ അവളുടെ ആന്തരികാവയവങ്ങള്‍ തകര്‍ന്നുവെന്ന് വ്യക്തമായിരുന്നു. സ്വകാര്യഭാഗത്തിലൂടെ കമ്പുകളും മറ്റും കയറ്റിയിരുന്നു. വായിലൂടെ കമ്പി കടത്തിയ ശേഷം തല തകര്‍ത്തു. അവള്‍ എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാകും?. ഒരച്ഛനും അമ്മക്കും ഇത്തരത്തിലൊരവസ്ഥ ഉണ്ടാകരുത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാത്രി വൈകി എട്ടുമണിയോടെയാണ് മകളുടെ മൃതദേഹം ലഭിച്ചതെന്നും മഹേന്ദര്‍ സിങ് പറഞ്ഞു.


ഡോക്ടര്‍ ആകണമെന്നായിരുന്നു മകളുടെ ആഗ്രഹം. പഠിക്കുന്നതിന് പണം കണ്ടെത്താന്‍ അവള്‍ കഷ്ടപ്പെട്ട് ജോലി ചെയ്തു. ലഭിക്കുന്ന 5000 രൂപ ശമ്പളത്തില്‍ നിന്നും കുറച്ച് തുക അവള്‍ മാറ്റിവെച്ചിരുന്നു. ആ സ്വപ്നങ്ങളാണ് ഒറ്റ ദിവസം കൊണ്ട് കുറേ ദുഷ്ടന്മാര്‍ ചേര്‍ത്ത് തകര്‍ത്തതെന്നും മഹേന്ദര്‍ പറഞ്ഞു. ഇത് പറയുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ഇത്രത്തോളം ക്രൂരമായ ഒരു സംഭവം താന്‍ ഇതിന് മുന്‍പ് കേട്ടിട്ടില്ലെന്ന് യുവതിയുടെ അമ്മ പറഞ്ഞു. സുരക്ഷയുടെ കാര്യത്തില്‍ അവള്‍ ഏറെ ഭയന്നിരുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കണം. പ്രതികളെയെല്ലാം തൂക്കിക്കൊല്ലണമെന്നാണ് ആവശ്യം. അത് തങ്ങള്‍ക്ക് കാണണമെന്നും ബീദ് കൗര്‍ പറഞ്ഞു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ ദേഷ്യത്തില്‍ സുമിത് കുമാര്‍ (25) എന്ന യുവാവും ഇയാളഉടെ സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത്. സോനപാട്ടില്‍ നിന്നും അറുപത് കിലോമീറ്റര്‍ ഉള്ളിലായി കാട്ടില്‍കൊണ്ടുപോയായിരുന്നു യുവതിയെ സുമിത് ഉള്‍പ്പെടെ സംഘം പീഡിപ്പിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം തല കല്ലുപയോഗിച്ച തകര്‍ത്തു. ശരീരത്തിലൂടെ വണ്ടി കയറ്റി. ശേഷം മൃതദേഹം നഗ്‌നമാക്കി കാട്ടില്‍ ഉപേക്ഷിച്ചു. സംഭവത്തിന് ശേഷം പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (26 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (42 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (52 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (13 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (14 hours ago)

Malayali Vartha Recommends