അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സിന്റെ ഇന്ത്യന്‍ വിപണിയിൽ നിന്നും പിന്മാറുന്നു

അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ രണ്ട് പതിറ്റാണ്ട് കാലത്തെ യുഗത്തിന് അന്ത്യമാകുന്നു. ഇന്ത്യന്‍ വിപണിയുമായുള്ള ബന്ധം 2017 ഡിസംബറോടെ ജനറല്‍ മോട്ടോര്‍സ് അവസാനിപ്പിക്കും. ജനറല്‍ മോട്ടോര്‍സിന്റെ പിന്‍മാറ്റം പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് വന്‍തിരിച്ചടി നല്‍കിയിരിക്കുകയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര ഉത്പാദനം നടത്തുന്ന നിര്‍മ്മാതാക്കളില്‍ ജനറല്‍ മോട്ടോര്‍സ് മുന്‍പന്തിയിലായിരുന്നു.
റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍ ഇനി ഷെവര്‍ലെ ബ്രാന്‍ഡിന് കീഴില്‍ ജനറല്‍ മോട്ടോര്‍സ് കാറുകളുടെ വില്‍പന നടത്തുകയില്ല. നിലവിലുള്ള ഷെവര്‍ലെ ഉപഭോക്താക്കള്‍ക്കുള്ള പിന്തുണ ജനറല്‍ മോട്ടോര്‍സ് തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ നിന്നും പൂര്‍ണമായി പിന്‍മാറാന്‍ ജനറല്‍ മോട്ടോര്‍സ് ഒരുങ്ങുന്നില്ല.
വിദേശ കയറ്റുമതിക്കുള്ള ഇടത്താവളമായി ഇന്ത്യയെ പരിഗണിക്കാനാണ് ജനറല്‍ മോട്ടോര്‍സിന്റെ തീരുമാനം. ഇന്ത്യയില്‍ രണ്ട് ഉത്പാദന കേന്ദ്രങ്ങള്‍ ജനറല്‍ മോട്ടോഴ്‌സിനുണ്ട്. ഗുജറാത്തിലുള്ള ഹലോലിലും, മുംബൈയ്ക്ക് സമീപമുള്ള ടാലെഗോണിലുമാണ് ജനറല്‍ മോട്ടോര്‍സിന്റെ ഉത്പാദന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഹലോലിലുള്ള അസംബ്ലി യൂണിറ്റിനെ ചൈനീസ് വ്യവസായ സംരഭമായ ടകഅഇ ന് വില്‍ക്കാനുള്ള നടപടികള്‍ ജനറല്‍ മോട്ടോര്‍സ് സ്വീകരിക്കുമെന്നാണ് സൂചന. 201516 കാലഘട്ടത്തില്‍, 70969 വാഹനങ്ങളാണ് ടാലെഗോണിലുള്ള ഉത്പാദന കേന്ദ്രത്തില്‍ നിന്നും ജനറല്‍ മോട്ടോര്‍സ് കയറ്റുമതി ചെയ്തത്.
പ്രതിവര്‍ഷം 130000 യൂണിറ്റ് ഉത്പാദന ശേഷിയാണ് ടാലെഗോണ്‍ കേന്ദ്രത്തിനുള്ളത്. ഇന്ത്യയ്ക്ക് പുറമെ, ദക്ഷിണാഫ്രിക്കയില്‍ നിന്നും ജനറല്‍ മോട്ടോര്‍സ് പിന്മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഉത്പാദന കേന്ദ്രങ്ങള്‍ ഇസൂസു മോട്ടോര്‍സിന് വില്‍ക്കാനുള്ള തീരുമാനത്തിലാണ് ജനറല്‍ മോട്ടോര്‍സ്.
https://www.facebook.com/Malayalivartha
























