നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നവര്‍ രക്ഷപെടേണ്ടെന്ന് രാഷ്ട്രപതി ... വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെ വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ ദയാഹര്‍ജ്ജി തള്ളി

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ തന്റെ പദവിയും ഉത്തരവാദിത്തവും പൂര്‍ണമായും ഉപയോഗിച്ച് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ച പ്രതികള്‍ക്ക് ദയാഹര്‍ജ്ജി നല്‍കാനുള്ള അധികാരമാണ് രാഷ്ട്രപതി വിനിയോഗിച്ചിരിക്കുന്നത്. രണ്ട് ദയാ ഹര്‍ജ്ജിയും നിരുപാധികം തള്ളുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
2012ല്‍ ഇന്‍ഡോറില്‍ വച്ച് നാലു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികള്‍ക്കാണ് രാഷ്ട്രപതി ആദ്യം ദയാവധം റദ്ദാക്കിയത്. ഈ കേസിലെ പ്രതികളായ ബാബു, ജിതേന്ദ്ര, ദേവേന്ദ്ര എന്നിവരാണ് തൂക്കുകയര്‍ ഉറപ്പിച്ചത്. വിവാഹ ഘോഷയാത്ര കണ്ടുകൊണ്ടിരുന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊല്ലുകയായിരുന്നു. തുടര്‍ന്നും കുഞ്ഞിനോട് ദയ കാണിക്കാതെ ഓടയില്‍ മൃതദേഹം ഇടുകയും ഇവര്‍ ചെയ്തു. ഇവര്‍ചെയ്ത കുറ്റം മനുഷ്യത്വത്തിന് നിരക്കാത്തതാണെന്ന് കണ്ടുകൊണ്ട് സുപ്രീം കോടതി ഇവരുടെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.
രണ്ടാമത് പൂനയിലെ ടെക്കിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ കൊലപാതക കേസിലെ പ്രതികളുടെ ദയാഹര്‍ജ്ജിയാണ് തള്ളിക്കളഞ്ഞത്. കാര്‍ െ്രെഡവറും സുഹൃത്തും ചേര്‍ന്ന് 22കാരിയായ വിപ്രോ ജോലിക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. 2007ലാണ് സംഭവം നടന്നത്. ഈ കേസിലെ പ്രതികള്‍ക്കും രാഷ്ട്രപതി ദയ അനുവദിച്ചില്ല.
ഇതോടെ തന്റെ ഔദ്യോഗിക ജീവിതത്തില്‍ മൊത്തം 30 ദയാഹര്‍ജ്ജികളാണ് അദ്ദേഹം തള്ളിക്കളഞ്ഞത്. ഇതില്‍ മുംബൈ താജ് ഭീകരാക്രമണകേസിലെ പ്രതി അജ്മല്‍ കസബിനും ബോംബെ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെയും പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജ്ജി തള്ളിയതും ഉള്‍പ്പെടുന്നു. മെയ് അവസാനത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഈ നടപടി.
https://www.facebook.com/Malayalivartha
























