ഗോപാല്‍ സുബ്രഹ്മണ്യവും നരിമാനും സുപ്രീംകോടതി ജഡ്‌ജിമാര്‍

മുന്‍ സോളിസിറ്റര്‍ ജനറല്‍മാരായ ഗോപാല്‍ സുബ്രമണ്യം (56) റോഹിന്‍ടണ്‍ നിരമാന്‍ (58) എന്നിവരെ സുപ്രീംകോടതി ജഡ്‌ജിമാരാക്കാന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അദ്ധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോട് ശുപാര്‍ഷ ചെയ്‌തു. ഇവര്‍ക്കു പുറമേ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്രയും ഒഡിഷ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആദര്‍ശ്‌കുമാര്‍ ഗോയലിനെയും സുപ്രീംകോടതി ജഡ്‌ജിമാരാക്കും.
തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വമിക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ അമിക്കസ്‌ക്യൂരിയായി പ്രവര്‍ത്തിച്ചു വരികയാണ് ഗോപാല്‍ സുബ്രഹ്മണ്യം. പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചശേഷം രാഷ്‌ട്രപതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. 1999 ല്‍ സന്തോഷ് ഫെഡ്‌ഗെയാണ് അവസാനമായി നേരിട്ട് സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടത്.
1980 ല്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ ഗോപാല്‍ സുബ്രഹ്മണ്യം ഡല്‍ഹി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും അഭിഭാഷകനായി മുംബയ് ഭീകരാക്രമണ കേസില്‍ വധശിക്ഷ ലഭിച്ച അജ്‌മല്‍ കസബിന്റെ കേസില്‍ സി.ബി.ഐയുടെ കൗണ്‍സിലുമായിരുന്നു ഗോപാര്‍ സുബ്രഹ്മണ്യം.
ബീഹാര്‍ നിയമസഭ പിരിച്ചുവിടല്‍, ബോപേഴ്‌സ് അക്കൗണ്ട് മരവിപ്പിക്കല്‍, ഒ.ബി.സി ക്വോട്ട, സേതുസമുദ്രം, എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളിലെ കേസുകളിലും ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പങ്കുവലുതാണ്. പെട്രോള്‍പമ്പ് അലോട്ടമെന്റ് കേസ്, ഗൂജറാത്ത് വ്യജ ഏറ്റുമുട്ടല്‍ കേസ് തുടങ്ങിയ കേസുകളിലും അമികസ് ക്യൂരി ആയിരുന്നു. 1993 ല്‍ മുതിര്‍ന്ന അഭിഭാഷകന്‍ എന്ന പദവി നല്‍കി സുപ്രീംകോടതി ആദരിച്ചു.
മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്‌ധനുമായ ഫാലി എസ് നരിമാന്റെ മകനാണ് രോഹിന്‍ടണ്‍ ഫാലി നരിമാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രണ്ടാം റാങ്കോടെ എല്‍.എല്‍.ബി സ്വന്തമാക്കി. 1993 ഡിസംബറില്‍ മുപ്പത്തിയേഴാം വയസില്‍ രോഹിന്‍ടണ്‍ നരിമാന്‍ സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























