Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ദുരിതം നിറഞ്ഞ കുട്ടിക്കാലം, അവിടെ നിന്നും ഗുജറാത്ത്‌ മുഖ്യമന്ത്രി, അവസാനം ഇന്ത്യയുടെ നെറുകയിലേക്ക്‌... ഈ നേതാവ്‌ ചായക്കടക്കാരനായതെങ്ങനെ?

17 MAY 2014 11:44 PM IST
മലയാളി വാര്‍ത്ത.

ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ച ചെയ്‌ത വിഷയങ്ങളില്‍ ഒന്നായിരുന്നു മോഡിയുടെ ചായക്കട. സാധാരണ ആള്‍ക്കാര്‍ ഒരു പദവിയില്‍ എത്തിക്കഴിഞ്ഞാല്‍ താന്‍ കടന്നു പോയ കയ്‌പേറിയ ജീവിത സാഹചര്യങ്ങള്‍ മറക്കാറാണ്‌ പതിവ്‌. എന്നാല്‍ താന്‍ ദരിദ്ര കുടുംബത്തില്‍ നിന്നും വന്ന സാധാരണക്കാരനാണെന്ന്‌ പറയാനായിരുന്നു നരേന്ദ്ര മോഡക്കിഷ്‌ടം. താന്‍ ചായ വിറ്റിട്ടുണ്ടെന്ന മോഡിയുടെ പ്രസ്ഥാവന വളരെ പെട്ടെന്നാണ്‌ രാഷ്‌ട്രീയ ആയുധമായത്‌. മോഡി പ്രധാനമന്ത്രി ആവില്ലെന്നും ചായവില്‍പ്പന തുടരേണ്ടി വരുമെന്നു പോലും മണിശങ്കര്‍ അയ്യരെ പോലയുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കളിയാക്കിയിരുന്നു.
ഗുജറാത്തില്‍ ലോകായുക്ത ഉണ്ടായിരുന്നെങ്കില്‍ മോഡി ജയിയിലായനെ എന്ന്‌ രാഹുല്‍ ഗാന്ധിയും കളിയാക്കി. എന്നാല്‍ ജയിലിലായാല്‍ ചായ വിറ്റ്‌ ജീവിക്കുമെന്നും മോഡി തിരിച്ചടിച്ചു. ഇതിനിടെ മോഡിയുടെ ചായ ഇന്ത്യയില്‍ ഹരമായി. മോഡി ചായ രാഷ്‌ടീയമായി ഒരുപാട്‌ നേട്ടമുണ്ടാക്കി. ചായക്കട നടത്തുന്നവര്‍ക്കായി ഒരു തത്സമയ ചര്‍ച്ച പോലും മോഡി നടത്തി.
ഇന്ത്യയുടെ പ്രധാമന്ത്രി പദവിയിലെത്തുന്ന ഈ വലിയ നേതാവിന്റെ വിശേഷങ്ങള്‍ അറിയാന്‍ ലോകത്തിന്‌ ആകാക്ഷയുണ്ട്‌. നമുക്ക്‌ ചായക്കടയില്‍ നിന്നും തുടങ്ങാം.
നരേന്ദ്ര മോഡി ചായക്കടക്കാരനായതെങ്ങനെ?
1950ല്‍ ഗുജറാത്തിലെ വഡ്‌നഗറിലെ ഒരു സാധാരണ കച്ചവടക്കാരന്റെ മകനായാണ്‌ നരേന്ദ്ര ദാമോദര്‍ദാസ്‌ മോഡി ജനിച്ചത്‌. എണ്ണയാട്ടലും വില്‍പ്പനയും കുലത്തൊഴിലാക്കിയ ഗഞ്ചി എന്ന പിന്നോക്ക സമുദാമുദായമായിരുന്നു മോഡിയുടേത്‌.
ശരിക്കും ദാരിദ്യം നിറഞ്ഞതായിരുന്നു മോഡിയുടെ കുട്ടിക്കാലം. ചെറിയൊരു പലചരക്കു കച്ചവടം നടത്തുകയായിരുന്ന മോഡിയുടെ അച്ചനായ ദാമോദര്‍ ദാസ്‌ മൂല്‍ചന്ദ്‌ മോഡി. അമ്മ ഹീരാബെന്‍ . അച്ചന്റെ വരുമാനം കൊണ്ടു മാത്രം 6 കുട്ടികളെ വളര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ അമ്മ അയല്‍പക്കത്തെ വീടുകളില്‍ പണിക്കു പോയി. ദാരിദ്ര്യത്തിലും മോഡി നന്നായി പഠിച്ചു. അറിവ്‌ വന്നപ്പോള്‍ അച്ഛനേയും അമ്മയേയും സഹായിക്കാന്‍ മോഡി പഠനത്തോടൊപ്പം ജോലിയ്‌ക്കും പോയ്‌ തുടങ്ങി. ഇതിനിടെ ഗുജറാത്ത്‌ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി.

പഠനകാലത്താണ്‌ മോഡി എബിവിപിയുടെയും ആര്‍എസ്‌എസിന്റെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്‌ടനാവുന്നതും അവയില്‍ സജീവമാകുന്നതും. ഇന്ത്യയും പാകിസ്‌താനുമായുള്ള യുദ്ധം നടക്കുന്ന സമയത്ത്‌ മോഡിക്ക്‌ പതിനഞ്ചു വയസാണു പ്രായം. ആര്‍എസ്‌എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മോഡി പട്ടാളക്കാരെ സഹായിക്കുന്നതില്‍ വ്യാപൃതനായി. പോര്‍മുഖത്തേക്കു പോകുന്ന പട്ടാളക്കാര്‍ക്ക്‌ റയില്‍വേ സ്‌റ്റേഷനില്‍ ആഹാരവും മറ്റു സൗകര്യങ്ങളും ചെയ്‌തുകൊടുക്കാന്‍ അദ്ദേഹം രാപകലില്ലാതെ കഷ്‌ടപ്പെട്ടു. ഗുജറാത്തില്‍ പ്രളയമുണ്ടായപ്പോള്‍ ആര്‍എസ്‌എസ്‌ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു.

സന്യാസിയായി തീരണം എന്നായിരുന്നു മോഡിയുടെ ആഗ്രഹം. സ്‌കൂള്‍ പഠനമൊക്കെ കഴിഞ്ഞ്‌ ഒരുദിവസം അദ്ദേഹം ആരോടും പറയാതെ വീടുവിട്ടിറങ്ങി. പശ്‌ചിമ ബംഗാളിലെത്തി ശ്രീരാമകൃഷ്‌ണാശ്രമം ഉള്‍പ്പെടെ നിരവധി പുണ്യസ്‌ഥലങ്ങളില്‍ തങ്ങി. അലച്ചിലുകള്‍ക്കൊടുവില്‍ ഹിമാലയത്തിലെത്തിയ അദ്ദേഹം അവിടുത്തെ സന്യാസിമാര്‍ക്കൊപ്പംകൂടി. രണ്ടുവര്‍ഷത്തെ അജ്‌ഞാതവാസത്തിന്നൊടുവില്‍ വീട്ടിലേക്കു തിരികെ പോകാന്‍ തീരുമാനിച്ചു.

നാട്ടിലെത്തിയപ്പോള്‍ കുടുംബത്തിന്റെ അവസ്‌ഥ പരിതാപകരമായിരുന്നു. മാതാപിക്കാളെ വിശ്രമിക്കാന്‍ അനുവദിച്ച്‌ മോഡി സഹോദരനെ ഒപ്പംകൂട്ടി ഒരു ചായക്കട തുടങ്ങി. അഹമ്മദാബാദിലുള്ള ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസിനു സമീപം ഏറെക്കാലം മോഡി ചായക്കട നടത്തി. ഈ ചായക്കടക്കയാണ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ലോകമെങ്ങനും ചര്‍ച്ച ചെയ്യുന്നത്‌.

നരേന്ദ്രമോഡിയുടെ ഏറ്റവും വലിയ ദൗര്‍ബ്യമാണ്‌ അമ്മ ഹീരാബെന്‍. പ്രായാധിക്യത്താല്‍ അവശയെങ്കിലും ഏതുകാര്യത്തിനും അമ്മയുടെ അനുഗ്രഹം തേടാന്‍ അദ്ദേഹം മറക്കാറില്ല. തിരക്കിട്ട പരിപാടികളുള്ള ദിവസങ്ങളില്‍ രാത്രി വൈകിയെങ്കിലും അമ്മയുടെ അടുത്ത്‌ സമയം ചെലവഴിക്കാന്‍ മോഡിയെത്തും. പൂര്‍ണ സസ്യാഹാരിയായ മോഡി ലഹരിവസ്‌തുക്കള്‍ ഒന്നുംതന്നെ ഉപയോഗിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (41 minutes ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (2 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (2 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (3 hours ago)

ജോസ് ആലുക്കാസിൻ്റെ പോഡ്‌കാസ്റ്റ് പരമ്പര ‘സെക്കൻഡ് സൺറൈസസ്’ ആരംഭിച്ചു  (3 hours ago)

കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....  (3 hours ago)

എളമക്കരയില്‍ അച്ഛനും മകളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ആറു വയസുകാരി ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (3 hours ago)

മകളുടെ വിവാഹം മുടക്കി ഒളിച്ചോടിയ 43-കാരി പത്ത് മാസത്തിന് ശേഷം പുതിയ പങ്കാളിക്കൊപ്പം; ഞെട്ടലിൽ ഭർത്താക്കന്മാർ  (3 hours ago)

ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...  (3 hours ago)

ജ്വല്ലറിക്കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി അജ്ഞാതന്‍ ജീവനൊടുക്കി  (3 hours ago)

മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...  (4 hours ago)

ബെംഗളൂരുവില്‍ മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ച സംഭവം: വിദ്യാര്‍ഥികള്‍ ഓടിച്ച വാഹനം അമിത വേഗത്തിലായതാണ് അപകട കാരണം  (4 hours ago)

തോല്‍പ്പെട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (4 hours ago)

ശബരിമലയില്‍ നടന്ന അയ്യപ്പ സംഗമം ശുദ്ധമായ ധൂര്‍ത്താണെന്ന് കെ. മുരളീധരന്‍  (4 hours ago)

Malayali Vartha Recommends