Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

രണ്ട് കോണ്‍ഗ്രസ് വിമതര്‍ കാലുമാറിയത് വെറുതേയായി; രാത്രി മുഴുവന്‍ നീണ്ട ഉദ്വേഗ നിമിഷങ്ങള്‍ക്കൊടുവില്‍ അഹമ്മദ് പട്ടേലിന് വിസ്മയ വിജയം; ഇനി കുറ്റപ്പെടുത്തലുകള്‍ ബാക്കി

09 AUGUST 2017 08:45 AM IST
മലയാളി വാര്‍ത്ത

ഏറെ നാടകീയതയ്‌ക്കൊടുവില്‍ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന അന്തിമ വിജയം. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഫലം പുറത്തുവന്നത്. എട്ടു മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഫലപ്രഖ്യാപനമുണ്ടായത്.

സ്വന്തം പാളയത്തിലെ വോട്ടു ചോര്‍ച്ചയും ബിജെപിക്കു വലിയ ആഘാതമായി. ഒരു ബിജെപി. എം.എല്‍.എ.യുടെ വോട്ടടക്കം നേടിയാണ് പട്ടേല്‍ വിജയിച്ചത്. മറ്റ് രണ്ട് സീറ്റുകളില്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിജയിച്ചു. ഗുജറാത്തില്‍ വലിയ കുതിരക്കച്ചവടം ആണ് ഇത്തവണ നടന്നത്. കോണ്‍ഗ്രസില്‍ നിന്ന് 6 എംഎല്‍എമാര്‍ ആദ്യം രാജിവച്ചു. പിന്നെ ശങ്കര്‍ സിങ് വഗേലയ്‌ക്കൊപ്പം ഏഴു പേരും. ഇതോടെയാണ് 57 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് പട്ടേലിന്റെ വിജയത്തിനായി വിയര്‍പ്പൊഴുക്കേണ്ടി വന്നത്. കോണ്‍ഗ്രസ് വിട്ടു ബിജെപിയിലെത്തിയ ബല്‍വന്ത്‌സിങ് രാജ്പുത് പരാജയപ്പെട്ടു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ ക്യാമ്പ് ചെയ്ത് പട്ടേലിനെ തോല്‍പ്പിക്കാന്‍ കരുക്കള്‍ നീക്കി. എന്നാല്‍ അതിനെ സമര്‍ത്ഥമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേല്‍ അതിജീവിച്ചു. രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എ.മാരുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയതോടെയാണ് പട്ടേലിന്റെ വിജയമുറച്ചത്. രാഘവ്ജി പട്ടേല്‍, ഭോലാഭായ് ഗോഹില്‍ എന്നീ എംഎല്‍എ.മാരുടെ വോട്ടാണ് അസാധുവാക്കിയത്. 

ബിജെപി. സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്ത ഇരുവരും ബാലറ്റ് പേപ്പര്‍ അമിത് ഷായെയും സ്മൃതി ഇറാനിയേയും കാണിച്ചതാണ് അസാധുവാക്കാന്‍ കാരണം. പാര്‍ട്ടി ഏജന്റിനെ അല്ലാതെ മറ്റാരെയും വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ കാണിക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇതാണ് പട്ടേലിന് തുണയായത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമാണ് ഈ വിജയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം കൂട്ടാനുമായി.

വിമതരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസാണ് ആദ്യം കമ്മിഷനെ സമീപിച്ചത്. പാര്‍ട്ടി പ്രതിനിധികളല്ലാത്തവര്‍ക്ക് ഈ എംഎല്‍എ.മാര്‍ തങ്ങളുടെ വോട്ട് പ്രദര്‍ശിപ്പിച്ചതിന്റെ വീഡിയോദൃശ്യങ്ങളടക്കമാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്. വിമത എംഎല്‍എ.മാര്‍ തങ്ങളുടെ വോട്ടുകള്‍ അമിത് ഷായെയും സ്മൃതി ഇറാനിയെയും കാണിച്ചെന്ന് നേതാക്കള്‍ കമ്മിഷനോട് പറഞ്ഞു. വീഡിയോ പരിശോധിച്ച് തീരുമാനിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. തുടര്‍ന്ന് ബിജെപി നേതാക്കളുടെ ഊഴമായി. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാരുടെ നിരതന്നെ കമ്മിഷനിലെത്തി. മന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നതെന്ന് അവര്‍ കമ്മിഷനെ ധരിപ്പിച്ചു. വോട്ടെടുപ്പ് നടക്കുമ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസോ തിരഞ്ഞെടുപ്പ് നിരീക്ഷകരോ ഉന്നയിക്കാത്ത ആരോപണമാണ് ഡല്‍ഹിയില്‍ അവര്‍ ഉന്നയിക്കുന്നതെന്ന് ബിജെപി. ആരോപിച്ചു.

ബിജെപിക്ക് രണ്ടു പേരെയും കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ത്ഥിയെയും ജയിപ്പിക്കാന്‍ കഴിയുന്ന വിധത്തിലായിരുന്നു ഗുജറാത്ത് നിയമസഭയിലെ കക്ഷിനില. 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 57 അംഗങ്ങളുണ്ടായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇവരില്‍ ആറുപേര്‍ നിയമസഭാംഗത്വം രാജിവച്ചു. ശേഷിച്ച 51 പേരില്‍ ഏഴുപേര്‍ വിമതനേതാവ് ശങ്കര്‍സിങ് വഗേലയോടൊപ്പം നിലയുറപ്പിച്ചു. മുന്മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ വഗേല ഈയിടെയാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത്.

പുലര്‍ച്ചെ രണ്ടുമണിയോടെയാണു ഫലം പുറത്തുവന്നത്. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടുചെയ്തശേഷം ബാലറ്റ് പേപ്പര്‍ പരസ്യമായി ഉയര്‍ത്തിക്കാട്ടിയ രണ്ടു വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ അസാധുവാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ പ്രകാരം വോട്ടു ചെയ്തത് അതതു കക്ഷികളുടെ തിരഞ്ഞെടുപ്പ് ഏജന്റിനെ മാത്രമേ കാണിക്കാവൂ. വോട്ടിങ്ങിന്റെ വീഡിയോ പരിശോധിച്ചപ്പോള്‍ രണ്ട് എംഎല്‍എമാര്‍ ചട്ടം ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടു. 1961ലെ തിരഞ്ഞെടുപ്പു ചട്ടം 39 എ, 39 എ എ എന്നിവ പ്രകാരം റിട്ടേണിങ് ഓഫിസറോട് ഈ വോട്ടുകള്‍ രണ്ടും അസാധുവാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

രണ്ടു വോട്ടുകള്‍ അസാധുവായതോടെ ഒരു സ്ഥാനാര്‍ത്ഥിക്കു ജയിക്കാന്‍ വേണ്ട കുറഞ്ഞ വോട്ട് 44 ആയിരുന്നു. 43 കോണ്‍ഗ്രസ് എംഎല്‍എമാരുടെയും എന്‍സിപി, ജെഡിയു എന്നിവയുടെ ഓരോ എംഎല്‍എമാരുടെയും ഒരു ബിജെപി വിമതന്റെയും അടക്കം 46 വോട്ടു കിട്ടുമെന്നു പ്രതീക്ഷിച്ച അഹമ്മദ് പട്ടേലിനു പക്ഷേ, കൃത്യം 44 വോട്ടേ കിട്ടിയുള്ളൂ. മുതിര്‍ന്ന നേതാക്കളടക്കം വിട്ടുപോയതിനെത്തുടര്‍ന്നു ഗുജറാത്തില്‍ ക്ഷീണത്തിലായ കോണ്‍ഗ്രസിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം നല്‍കുന്ന വിജയമാണിത്. ഏറ്റവും വിശ്വസ്തനായ അഹമ്മദ് പട്ടേലിന്റെ വിജയം സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ വിജയം കൂടിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (3 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (8 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends