ഡിജിറ്റൽ ഇന്ത്യ ; രാജ്യത്ത് 85.92 കോടിയുടെ ഡിജിറ്റൽ ഇടപാട്

2016 നവംബർ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയ വലിയൊരു പ്രഖ്യാപനം നടത്തിയത്. 500, 1000 കറൻസി നോട്ടുകൾ പിൻവലിച്ചുള്ള പ്രഖ്യാപനം. ഈ പ്രഖ്യാപനം വന്നു മാസങ്ങൾ പിന്നിടുമ്പോഴും രാജ്യത്ത് ചർച്ചകൾ തുടരുകയാണ്. ഇതിനു ശേഷം എന്തെല്ലാം സംഭവിച്ചു, ആരെല്ലാം നേട്ടങ്ങളുണ്ടാക്കി, താഴെ വീണവർ ആര്, ഡിജിറ്റൽ ഇടപാടുകൾ കൂടിയോ, കള്ളപ്പണം പിടിക്കാനായോ, ക്യാഷ്‌ലെസ് പദ്ധതി നടപ്പിലാക്കാനായോ? അങ്ങനെ നൂറായിരം കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്.
എന്നാൽ ദിവസങ്ങൾക്ക് മുൻപ് ആർബിഐ പുറത്തുവിട്ട കണക്കുകൾപ്രകാരം രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ ജൂലൈയിൽ 85.92 കോടി കവിഞ്ഞു. ജൂണിലേക്കാൾ രണ്ടു ശതമാനത്തിന്റെ കുതിപ്പാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡിജിറ്റൽ ഇടപാടുകൾ കുത്തനെ കൂടിയിട്ടുണ്ട്. കാർഡ് വഴിയുള്ള ഇടപാടുകളും കൂടി.
വോലെറ്റ്, പ്രിപെയ്ഡ് പെയ്മെന്റ് സംവിധാനങ്ങൾ വഴിയുള്ള ഇടപാടുകൾ അഞ്ചു ശതമാനം ഉയർന്ന് 88.7 കോടിയിലെത്തി. ജൂണിൽ ഇത് 84.7 കോടിയായിരുന്നു. എന്നാൽ മേയ് മാസത്തിൽ ഇത് 91.3 കോടി വരെ എത്തിയിരുന്നു.
https://www.facebook.com/Malayalivartha

























