Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

പരിചയം പ്രണയമായി; പക്ഷെ അവന് വേണ്ടത് അവളുടെ സ്നേഹമായിരുന്നില്ല: ക്രൂരമായ പീഡനങ്ങൾക്ക് ശേഷവും അവളെ വിടാതെ പിന്തുടരുന്ന ആ 22കാരൻ ചെയ്തത്..

25 AUGUST 2017 10:22 AM IST
മലയാളി വാര്‍ത്ത

ഭയത്തോടെയല്ലാതെ ആ 22 കാരന്റെ മുഖം പതിമൂന്നുകാരിയായ പെണ്‍കുട്ടിക്ക് ഓര്‍ത്തെടുക്കാനാകില്ല. അത്രത്തോളം വേദനിപ്പിച്ചിട്ടുണ്ട് അയാള്‍ ഈ പെണ്‍കുട്ടിയെ. ക്രൂരമായ പീഡനങ്ങള്‍ക്കൊടുവില്‍ യുവാവ് അറസ്റ്റിലായെങ്കിലും പെണ്‍കുട്ടിയുടെ ഉള്‍ഭയം കെട്ടടങ്ങിയിട്ടില്ല, കാരണം അയാള്‍ പറഞ്ഞത്, നാളെയോ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമോ ഞാന്‍ പുറത്തിറങ്ങും, അപ്പോള്‍ ഞാന്‍ നിന്നെ തേടിയെത്തും എന്നാണ്. പെണ്‍കുട്ടിയുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കാന്‍ യുവാവ് സുഹൃത്തുക്കളെ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഹൈദരാബാദിലാണ് സംഭവം.

അസം എന്നാണ് യുവാവിന്റെ പേര്. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് അസം കാണുന്നത്. തന്റെ ജീവിതത്തെ മാറ്റി മറിക്കുന്ന കൂടിക്കാഴ്ചയായിരിക്കും അതെന്ന് പെണ്‍കുട്ടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആ പരിചയപ്പെടല്‍ പിന്നീട് പ്രണയമായി മാറി. ഒരിക്കല്‍ മാതാപിതാക്കള്‍ പുറത്തുപോയ സമയത്ത് അസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവളെ ക്രൂരമായി പീഡിപ്പിച്ചു. സംഭവം പുറത്തറിഞ്ഞാല്‍ സഹോദരങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആ സംഭവത്തിന് ശേഷം അസമിന്റെ ഫോണ്‍ കോളുകള്‍ പെണ്‍കുട്ടി എടുക്കാതായി. അതിനിടെ യുവാവ് കൈ ഞരമ്പുകള്‍ മുറിച്ചു. പെണ്‍കുട്ടിയുടെ കൈത്തണ്ട മുറിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. അസം പറഞ്ഞത് എന്റെ കൈ ഞരമ്പുകള്‍ മുറിക്കാന്‍ എനിക്ക് കഴിയുമെങ്കില്‍ നിന്റെ കഴുത്തറുക്കാനും എനിക്ക് നിഷ്പ്രയാസം സാധിക്കും. ഞാനൊരു കൊലയാളിയാണ്. എനിക്ക് എന്തും ചെയ്യാന്‍ കഴിയും എന്നാണെന്ന് പെണ്‍കുട്ടി പറയുന്നു.

അതിന് ശേഷം അസമിന്റെ അമ്മ പെണ്‍കുട്ടിയുടെ അമ്മയെ ഫോണില്‍ ബന്ധപ്പെട്ടു. മകന് വേണ്ടി പെണ്ണു ചോദിക്കാനായിരുന്നു ആ ഫോണ്‍ കോള്‍. അത് ആ അമ്മയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എന്നാല്‍ അസമിന്റെ അമ്മക്ക് കൃത്യമായ മറുപടി അവര്‍ നല്‍കി. മകള്‍ക്ക് കളിക്കേണ്ട പ്രായമാണെന്നും എന്നാല്‍ അവളെ വിവാഹം കഴിച്ച് നല്‍കാമോ എന്നാണ് നിങ്ങള്‍ ചോദിക്കുന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. തന്റെ മകന് എന്തും കഴിയുമെന്നായിരുന്നു അതിന് അസമിന്റെ അമ്മ നല്‍കിയ മറുപടി. ആ പറഞ്ഞ് ഒരാഴ്ചക്കുള്ളില്‍ മകളെ അസം തട്ടിക്കൊണ്ടുപോയെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

തുടര്‍ന്ന് മകളെ അസം തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ സമീപിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഹൈദരാബാദില്‍ നിന്നും 230 കിലോമീറ്റര്‍ അകലെ ഗുല്‍ബര്‍ഗില്‍ നിന്നും പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി. അസമും സുഹൃത്തുക്കളുമാണ് തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. വെള്ള നിറത്തിലുള്ള ഗുളിക നിര്‍ബന്ധിച്ച് തന്നെക്കൊണ്ട് കഴിപ്പിച്ചുവെന്നും അതിന് ശേഷം തനിക്ക് ബോധം നഷ്ടമായെന്നും അവള്‍ പറയുന്നു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം അസമിനെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ ഇയാളുടെ സുഹൃത്തുക്കളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

അസമില്‍ നിന്നും പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ ലൈംഗീക പീഡനമാണെന്ന് ചൈല്‍ഡ് ആക്ടിവിസ്റ്റ് അച്യുത റാവു പറയുന്നു. ആ സംഭവത്തിന് ശേഷം പെണ്‍കുട്ടി സ്‌കൂളില്‍ പോയിട്ടില്ല. അവളെ സ്‌കൂളില്‍ അയക്കാന്‍ മാതാപിതാക്കള്‍ക്ക് ഭയമാണ്. കേസ് രജിസ്റ്റര്‍ ചെയ്തതുെകാണ്ട് മാത്രം കാര്യമില്ല. കുട്ടിയ്ക്കും കുടുംബാംഗങ്ങള്‍ക്കും സംരക്ഷണം ഒരുക്കേണ്ടതുണ്ട്. പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയയാക്കണം. ഓട്ടോ ഡ്രൈവറായ പിതാവിന് കേസുമായി മുന്നോട്ടു പോകാന്‍ സാമ്പത്തികമായ പരിമിധികളുണ്ട്. ഭയമില്ലാതെ പെണ്‍കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ കഴിയണമെന്നും അച്യുത പറഞ്ഞു.

ലൈംഗീക പീഡനം, തട്ടിക്കൊണ്ടുപോകല്‍, ഭയപ്പെടുത്തല്‍ ഉള്‍പ്പെടെയാണ് അസമിനെതിരെ ചുമത്തിയിരിക്കുന്നത്. സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (14 minutes ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (21 minutes ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (29 minutes ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (1 hour ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (1 hour ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (1 hour ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (7 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (7 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (7 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (7 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (7 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

Malayali Vartha Recommends