ഗുണ്ടല്‍പേട്ടില്‍ എത്തുന്നവര്‍ ശ്രദ്ധിക്കുക!!അഞ്ച് നിമിഷത്തെ സുഖത്തിന് പകരം നല്‍കേണ്ടി വരുന്നത് നിങ്ങളുടെ ജീവിതം

ഗുണ്ടൽപേട്ട്, കർണാടകയിലെ മൈസൂർ എത്തുന്നതിന് മുമ്പ് നോക്കെത്താദൂരത്തോളം പരന്ന് കിടക്കുന്ന പാടത്ത് വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂക്കളും, റോഡരികിൽ വേരുകൾ താഴേയ്ക്ക് തൂങ്ങി തണലേകി നില്ക്കുന്ന കൂറ്റന് ആല്മരങ്ങളും ഒക്കെയായി ആരുടേയും മനസ്സ് കുളിരുന്ന പ്രകൃതിമനോഹരമായ സ്ഥലം. ഗുണ്ടൽപേട്ട് നിരവധി സിനിമകൾക്കും ആൽബങ്ങൾക്കും ലൊക്കേഷനും ആയിട്ടുണ്ട്.
എന്നാൽ ഗുണ്ടൽപേട്ടിന്റെ മറ്റൊരു മുഖമാണ് ഹോട്ടൽ മുറികളിൽ തങ്ങളുടെ ഇരകളെ കാത്ത് ശരീരം വിൽക്കാൻ തയ്യാറായി നിൽക്കുന്ന സ്ത്രീകൾ. ഗുണ്ടൽപ്പേട്ടും പരിസര പ്രദേശങ്ങളിലും ശരീരവില്പ്പന നടക്കുന്നത് പരസ്യമായ രഹസ്യമാണ്. ഇത്തരം റിസോർട്ടുകളുടെ മുന്നിൽ കൂടുതലും നിർത്തിയിട്ടിരിക്കുന്നത് കേരള റെജിസ്ട്രേഷന് വാഹനങ്ങൾ ആണെന്നതാണ് ഏറെ ഖേദകരം.
ഗുണ്ടൽപേട്ട് എത്തുമ്പോഴേയ്ക്കും ഓടിയെത്തുന്ന ഗൈഡുകൾ ആദ്യം ചോദിക്കുന്നത് പെണ്ണ് വേണോ എന്നാണ്. ആവശ്യക്കാരനാണെങ്കിൽ അയാളുടെ മോപ്പഡിനെ പിന്തുടർന്നാൽ മതി. അയാൾ നമ്മെ എത്തിക്കുന്ന റിസോർട്ടുകളിൽ പെൺകുട്ടികൾ നിരന്ന് നില്ക്കുന്നുണ്ടാകും. ചുണ്ട് ചുവപ്പിച്ച്, ഇറുകിയ വസ്ത്രവും ധരിച്ച്, കണ്ണിൽ കാമം നിറച്ച് ഓരോരുത്തരും നമ്മെ മാടി വിളിയ്ക്കും.
ഇഷ്ടമുള്ളത് നമുക്ക് സെലക്ട് ചെയ്യാം, ഒരു മണിക്കൂറിന് മതിയെങ്കില് അങ്ങനെ, അതല്ല ഒരു ദിവസത്തിനോ ആഴ്ചയ്ക്കോ വേണമെങ്കില് അങ്ങനെ. ഇനി നല്ല മലയാളി പെൺകുട്ടികൾ തന്നെ വേണം എന്നുണ്ടെങ്കിൽ കുറച്ച് നേരം വെയിറ്റ് ചെയ്താല് മതി. ഏതെങ്കിലും കോളേജില് ഉന്നത പഠനത്തിന് എത്തുന്ന തറവാട്ടിൽ പിറന്ന പെൺകുട്ടികൾ റെഡി. പക്ഷേ കാശ് കുറച്ച് കൂടും എന്നുമാത്രം. പോലീസ് പിടിക്കില്ല എന്ന ധൈര്യവും, നാട്ടുകാർ അറിയില്ല എന്ന വിശ്വാസവുമാണ് മലയാളികളെ കൂടുതൽ ഇങ്ങോട്ട് ആകർഷിക്കുന്നത്.
ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യം. എന്നാൽ കർണാടകയിലെ ഒരു സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വന്നത്. ഗുണ്ടൽപേട്ട് , മസിനഗുടി തുടങ്ങിയ ഇടങ്ങളിൽ പ്രവർത്തിക്കുന്ന വ്യഭിചാരശാലകളിലെ ലൈംഗീക തൊഴിലാളികളായ 70% സ്ത്രീകളും എയിഡ്സ് ബാധിതർ ആണത്രേ. എയിഡ്സ് ഇല്ലാത്ത ഒരു സാധാരണ സ്ത്രീയ്ക്ക് 45% മുതല് 65% വരെ കമ്മിഷന് കൊടുക്കേണ്ടി വരുമ്പോൾ എയിഡ്സ് ബാധിച്ച സ്ത്രീകൾക്ക് വെറും 15% കമ്മിഷന് കൊടുത്താല് മതി എന്നതുമാണ് ഇത്തരം ക്രൂരതയ്ക്ക് ഏജന്റുമാരെ പ്രേരിപ്പിക്കുന്നത്.
വാർത്ത പുറത്ത് വന്നിട്ട് ആഴ്ചകളായെങ്കിലും കർണാടക സർക്കാർ ഇതുവരെ നടപടി ഒന്നും എടുത്തിട്ടില്ല. കിടന്ന് കൊടുത്ത കൂലിയിൽ നിന്നും പങ്കു പറ്റാന് എത്തുന്ന സർക്കാർ ഉദ്യോഗസ്ഥരും, വിനോദയാത്രയ്ക്ക് എത്തുന്ന സഞ്ചാരികളെ ബോർഡറിൽ തടഞ്ഞ് നിർത്തി, അഞ്ചും പത്തും രൂപ ഇരന്ന് വാങ്ങുന്ന പോലീസ് ഉദ്യോഗസ്ഥന്മാരുമുള്ള നാട്ടില് കൂടുതല് നടപടികളൊന്നും പ്രതീക്ഷിക്കേണ്ട. അല്ലെങ്കിലും നിയമങ്ങളെ പഴി പറഞ്ഞിട്ടെന്തുകാര്യം? നമ്മെ സൂക്ഷിക്കേണ്ടത് നാം തന്നെയല്ലേ.
https://www.facebook.com/Malayalivartha
























