വിദ്യാര്‍ത്ഥികള്‍ മോദിക്കെതിരെ പ്രതിഷേധം നടത്തുമെന്ന ഭയത്താൽ ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സ് സമ്മേളനം മാറ്റിവച്ചു
ഹൈദരാബാദിലെ ഉസ്മാനിയ സര്‍വ്വകലാശാലയില്‍ ജനുവരി മൂന്ന് മുതല്‍ ഏഴു വരെ നടത്താനിരുന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനം മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭയന്നാണ് സമ്മേളനം മാറ്റിവച്ചത്. മോദിയായിരുന്നു ചടങ്ങിലെ മുഖ്യ അതിഥി.
ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ നൂറ്റിയിരുപത്തിയഞ്ചാമത്തെ സമ്മേളനമാണ് നടക്കേണ്ടിയിരുന്നത്. ഉസ്മാനിയ സര്‍വ്വകലാശാലയില്‍ വെച്ച് സമ്മേളനം നടത്താന്‍ സാധിക്കില്ലെന്ന് സര്‍വ്വകലാശാല അധികൃതര്‍ തന്നെയാണ് ബന്ധപ്പെട്ടവരെ അറിയിച്ചത്. തുടര്‍ന്ന് സയന്‍സ് കോണ്‍ഗ്രസ് പ്രസിഡന്റായ ഡോക്ടര്‍ അച്യൂത് സാമന്ത് സമ്മേളനം മാറ്റിവെച്ചതായി അറിയിച്ചു. ദലിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭയന്നാണ് ഉസ്മാനിയ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സമ്മേളനത്തിന് ആതിഥ്യം വഹിക്കാന്‍ സാധിക്കില്ല എന്നറിയിച്ചത്.
സര്‍വ്വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. പ്രധാനമന്ത്രി സര്‍വ്വകലാശാലയില്‍ എത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ പ്രശ്‌നമുണ്ടാക്കുമെന്ന് ഭയന്നാണ് സമ്മേളന വേദി മാറ്റണമെന്ന് സര്‍വ്വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha