സ്കൂളിൽ വൈകി എത്തിയതിന് സ്കൂളിനുചുറ്റും താറാവിനെപോലെ നടക്കാൻ പറഞ്ഞു; വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

സ്കൂളിൽ വൈകി എത്തിയതിന് കായികാധ്യാപകന്‍ സ്കൂളിനുചുറ്റും താറാവിനെപോലെ നടക്കാൻ പറഞ്ഞു. ഒടുവിൽ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. ചെന്നൈ പെരമ്പുരിലുള്ള മുരളിയുടെ മകന്‍ നരേന്ദ്രനാണ് മരിച്ചത്. സംഭവത്തില്‍ പെരമ്പുരിലെ സ്വകാര്യ സ്കൂളിന്റെ പ്രിന്‍സിപ്പലും കായികാധ്യാപകനായ ജയസിങും പിടിയിലായി.
നരേന്ദ്രനുൾപ്പെടെ ആറുവിദ്യാര്‍ഥികളെയാണ് സ്കൂളിനുചുറ്റും താറാവ് നടക്കുന്നതുപോലെ നടക്കാന്‍ പറഞ്ഞത്. കാല്‍മുട്ട് മടക്കി നടക്കുന്നതിനിടെ കുഴഞ്ഞുവീണ നരേന്ദ്രന്‍ മരണപ്പെടുകയായിരുന്നു. നരേന്ദ്രന്റെ മാതാപിതാക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂള്‍ പ്രിന്‍സിപ്പല്‍ അരുള്‍സ്വാമി, കായികാധ്യാപകന്‍ ജയസിങ് എന്നിവരെ തിരുവികനഗര്‍ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
വൈകിയെത്തിയവരെ സ്കൂളിനുചുറ്റും മൂന്നുതവണ താറാവുനടത്തത്തിനാണ് ശിക്ഷിച്ചത്. ഇതിന് ശ്രമിക്കുന്നതിനിടെ മൂന്നുവിദ്യാര്‍ഥികള്‍ കുഴഞ്ഞു വീണു.
എഴുന്നേല്‍ക്കാല്‍പോലും പറ്റാതായ നരേന്ദ്രനെ ഉടന്‍തന്നെ സ്റ്റാന്‍ലി മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂള്‍ അസംബ്ലിയില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് നരേന്ദ്രന്റെ മാതാപിതാക്കൾ പറയുന്നു. ആശു പത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതിനുശേഷമാണ് തങ്ങളെ വിവരമറിയിച്ചതെന്നും ഇവര്‍ പറഞ്ഞു.
തോളില്‍ കല്ല് കെട്ടിത്തൂക്കിയതിനുശേഷമാണ് താറാവിനെപ്പോലെ നടത്തിച്ചതെന്ന് മറ്റു കുട്ടികൾ പറയുന്നു. ആവര്‍ത്തിച്ച് ക്ഷമ ചോദിച്ചെങ്കിലും കായികാധ്യാപകന്‍ ജയസിങ് ഇത് ചെവിക്കൊണ്ടില്ല. ബന്ധുക്കളും നാട്ടുകാരും സ്കൂള്‍ ഉപരോധിച്ച് സമരം നടത്തി. പ്രതിഷേധം ശക്തമായതോടെ കേസെടുത്ത പോലീസ് പ്രിന്‍സിപ്പലിനെയും കായികാധ്യാപകനെയും അറസ്റ്റുചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha





















