വേദനായായി ഡാനി ; ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച കുട്ടിക്ക് ദയാവധം ആവശ്യപ്പെട്ട് രക്ഷിതാക്കൾ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിൽ

ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച 5 വയസ്സുകാരന് ദയാവധം നൽകണമെന്ന ആവശ്യവുമായി ഒരു കുടുംബം. തൃശൂരിൽ നിന്നുള്ള തമിഴ് കുടുംബമാണ് മകനെ ദയാവധത്തിന് അനുവദിക്കണമെന്ന ആവശ്യവുമായി ദില്ലിയിൽ എത്തിയത്. ഡാനി സ്റ്റെനോ എന്ന അഞ്ചുവയസ്സുകാരനു ദയാവധം ആവശ്യപ്പെട്ടുകൊണ്ടാണ് കുടുംബം കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. എന്നാൽ കുടുംബത്തെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു. എന്നാൽപോലും ആവശ്യത്തട്ടിൽനിന്നും പിന്മാറാതെ കൊടുംതണുപ്പിലും ദില്ലിയില്‍ തുടരുകയാണ് ഈ കുടുംബം.
ഡാനി സ്റ്റെനോ എന്ന അഞ്ചുവയസ്സുകാരന് കാഴ്ചയില്ല, സംസാര ശേഷിയില്ല, ഒന്നുനിവര്‍ന്നിരിക്കാന് പോലും ആകില്ല. എന്നാൽ എല്ലാം ശബ്ദവും കേള്‍ക്കാന്‍ പറ്റും. പക്ഷെ ഓരോ ശബ്ദം കേള്‍ക്കുമ്പോളും അവന്‍ അസ്വസ്ഥനായി പേടിച്ച് കരയും. പ്രസവ സമയത്ത് ആശുപത്രിയിലെ ചികിത്സാപിഴവാണ് ഇതിന് കാരണമെന്ന് അച്ഛൻ ഡെന്നീസും അമ്മ മേരിയും പറയുന്നു. കുറ്റം ചെയ്ത ആശുപത്രിക്കെതിരെ ഇതുവരെയും ഒരു നടപടിയും എടുത്തിട്ടില്ല .
കന്യാകുമാരി സ്വദേശികളാണെങ്കിലും കഴിഞ്ഞ പതിനഞ്ചുകൊല്ലമായി തൃശൂരിലാണ് ഇവരുടെ താമസം. ചികിത്സയുടെ എല്ലാ വഴികളും അടഞ്ഞപ്പോള്‍ കുട്ടിയുടെ അവസ്ഥ സഹിക്കാനാകാതെയാണ് ഈ കുടുംബം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ നീതിതേടി എത്തിയത്.
നിര്‍മ്മാണ തൊഴിലാളിയായ ഡെന്നിസിന് ഒന്നര വയസ്സുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ട്. നീതി തേടി തമിഴ്നാട്ടുകാരനായ മന്ത്രി പൊൻരാധാകൃഷ്ണനെ കണ്ടപ്പോള്‍ കുട്ടിയെ മടിയിരുത്തി ഫോട്ടോയെടുത്ത് പറഞ്ഞുവിടുക മാത്രമായിരുന്നെന്ന് ഡെന്നീസ് പറയുന്നു. തങ്ങളുടെ മകന്റെ ദയാവധത്തിനായി ദില്ലിയിലെത്തിയ ഈ കുടുംബം കൊടുംതണുപ്പില്‍ നീതിക്കായി അപേക്ഷിക്കുകയാണ്.
https://www.facebook.com/Malayalivartha
























