നിയന്ത്രണംവിട്ട ബസിടിച്ച് കോളജ് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം ; പ്രകോപിതരായ ജനക്കൂട്ടം വാഹനങ്ങള്‍ കത്തിച്ചു

കൊല്‍ക്കൊത്തയിലെ നിരക്കേറിയ ഈസ്റ്റേണ്‍ മെട്രോപോളിറ്റന്‍ ബൈസാസിലുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ശനിയാഴ്ച രാവിലെ ചിങ്ക്രിഘട്ടിലാണ് ബസ് അപകടം വരുത്തി വച്ചത്. അമിത വേഗതയിലായിരുന്ന ബസ് ട്രാഫിക് സിഗ്നല്‍ മറികടക്കാനുള്ള ശ്രമത്തിനിടെ കോളജ് വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
സഞ്ജയ് ബോനു, ബിസ്ജിത്ത് ഭൂനിയ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇതോടെ പ്രകോപിതരായ ജനക്കൂട്ടം പോലീസിനും വാഹനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞു. നാലു വാഹനങ്ങള്‍ ജനക്കൂട്ടം കത്തിക്കുകയും ചെയ്തു. ഒരു പോലീസ് വാഹനത്തിനു ഫയര്‍ എന്‍ജിനും തീയിട്ടു.
നഗരത്തില്‍ ട്രാഫിക് നിയന്ത്രണം വരുത്താന്‍ പോലീസ് തയ്യാറാകാത്തതാണ് അപകടത്തിന് കാരണമെന്ന് മരിച്ച ഭൂനിയയുടെ അമ്മ പറഞ്ഞു. അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ അവരാണ്. സുഹൃത്തിന്റെ വിവാഹത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനാണ് ഭൂനിയ രാവിലെ വീട്ടില്‍ നിന്നും പോയതെന്നും അവര്‍ പറഞ്ഞു.സംഘര്‍ത്തെ തുടര്‍ന്ന് റോഡ് മണിക്കൂറുകളോളം പോലീസ് അടച്ചിട്ടു. ഐ.ടി മേഖലയായ സാള്‍ട്ട് ലേക്കിനെയും ചിങ്ക്രിഘട്ടിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണ് ഈ ബൈപാസ്.
https://www.facebook.com/Malayalivartha
























