പാക് ആക്രമണങ്ങളില്‍ നിന്നും ഇന്ത്യന്‍ സൈനികരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; വെടിനിർത്തൽ ലംഘനം തുടരുന്നത് മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്; മോദി സർക്കാർ വാഗ്ദാനം ചെയ്ത തിരിച്ചടി ഇപ്പോൾ എവിടെയാണെന്നും ശശി തരൂർ

കാശ്മീരിലെ കക്കാപ്പോരയില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം.പി. പാക് ആക്രമണങ്ങളില്‍ നിന്നും ഇന്ത്യന്‍ സൈനികരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സൈനികരെ മരണത്തിന് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാര്‍ ഗുരുതര കൃത്യവിലോപമാണ് കാട്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പാക്കിസ്ഥാൻ വെടിനിർത്തല്‍ ലംഘനം തുടരുന്നത് മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. ഇക്കാര്യങ്ങളില്‍ നമ്മുടെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല. മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത തിരിച്ചടി ഇപ്പോള്‍ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. അതിര്‍ത്തിയില്‍ പാക് ആക്രമണത്തില്‍ ഒരു ക്യാമ്പടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സൈനിക ക്യാംപിന് നേരെയും ആക്രമണമുണ്ടായത്.
കാശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളില്‍ ദിവസങ്ങളായി പാക് സൈന്യം, ഇന്ത്യന്‍ പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യം വച്ച് ശക്തമായ ആക്രമണം നടത്തുന്നുണ്ട്. ഇന്ത്യക്കെതിരെ തുടർച്ചയായി ആക്രമങ്ങൾ നടക്കുമ്പോഴും കേന്ദ്ര സർക്കാർ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന് ആരോപിച്ചാണ് ശശി തരൂരിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























